(വീഡിയോ) അന്യ ജാതിക്കാരനെ വിവാഹം ചെയ്തു സഹോദരനും ബന്ധുവും കൂടി പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടു പോകുന്ന വീഡിയോ വൈറൽ

18153

പട്ടാപ്പകൽ, ബീഹാറിലെ അരാരിയയിൽ നിന്നുള്ള ഒരു പെൺകുട്ടിയെ അവളുടെ ബന്ധുക്കളായ രണ്ടുപേർ ബലമായി തട്ടിക്കൊണ്ടുപോയി. മറ്റൊരു ജാതിയിൽപ്പെട്ട ഒരാളെ വിവാഹം കഴിക്കാനുള്ള അവളുടെ തീരുമാനത്തെ അവർ എതിർത്തതിനെ തുടർന്നാണ് ഈ വേദനാജനകമായ സംഭവം അരങ്ങേറിയത്. ദിവസങ്ങൾക്ക് മുൻപാണ് യുവതി കാമുകനുമായി വിവാഹം കഴിച്ചത്. എന്നാൽ വരന്റെ വ്യത്യസ്ത ജാതി പശ്ചാത്തലത്തിൽ വധുവിന്റെ വീട്ടുകാർ ഈ വിവാഹത്തിന് എതിരായിരുന്നു. ഇരുവരും ചേർന്ന് പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു.

ADVERTISEMENTS
   

സംഭവത്തെത്തുടർന്ന് പോലീസ് രക്ഷിതാവിന്റെ വീട്ടിലെത്തി യുവതിയെ രക്ഷപ്പെടുത്തി. ജൂൺ മൂന്നിന് അരാരിയയിലെ ശ്യാംനഗർ ഗ്രാമത്തിൽ നടന്ന സംഭവം സോഷ്യൽ മീഡിയയിൽ വൈറലാണ്. കാമുകൻ ചോട്ടു കുമാറുമായി ഏറെ നാളായി പ്രണയത്തിലായിരുന്ന രൂപ കുമാരിയാണ് യുവതി. അവളുടെ വീട്ടുകാർ അവരുടെ വിവാഹത്തിന് എതിരായതിനാൽ, അവർ മെയ് 28 ന് ഒളിച്ചോടാൻ പദ്ധതിയിട്ടു, അടുത്തുള്ള സുപോൾ ജില്ലയിലേക്ക് പോയി, അവിടെ അവർ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി, കോടതി വിവാഹവും നടത്തി.

READ NOW  രണ്ടെണ്ണം അടിച്ചാൽ നമ്മുക്കെന്ത് മൂർഖൻ പാമ്പ് - അടിച്ചു പൂസായി പാമ്പിനോട് കളിക്കുന്ന യുവാവിന്റെ വീഡിയോ വൈറൽ

ഇരുവരുടെയും വിവാഹവാർത്തയറിഞ്ഞ് ഛോട്ടു കുമാറിന്റെ കുടുംബാംഗം സുപോളിൽ എത്തി അവരെ തിരികെ വീട്ടിലെത്തിച്ചു. പെൺകുട്ടിയുടെ വീട്ടുകാർ ഈ വിവാഹത്തിന് എതിരായതോടെ പ്രശ്നം പരിഹരിക്കാൻ ഇരു കുടുംബാംഗങ്ങളും ഒത്തു ചേർന്ന് പഞ്ചായത്ത് യോഗം ചേർന്നു.

പഞ്ചായത്ത് യോഗം നടക്കുന്നതിനിടെ പെൺകുട്ടിയുടെ കുടുംബാംഗം തന്നെ ആക്രമിച്ചതായി ചോട്ടു സുരേഷ് കുമാർ താക്കൂറിന്റെ പിതാവ് പറഞ്ഞു. അവരുടെ ഉദ്ദേശത്തിൽ സംശയമുള്ളതിനാൽ താൻ തന്റെ മകനെ പഞ്ചായത്ത് മീറ്റിംഗിലേക്ക് കൊണ്ടു വന്നിരുന്നില്ല. അവർ അവിടെ എത്തിയപ്പോൾ മകൻ ചോട്ടുവിനെയും അന്വേഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അവൻ വന്നില്ല എന്ന് മനസ്സിലാക്കിയതോടെ ഇത് മുതലെടുത്ത് പെൺകുട്ടിയുടെ സഹോദരനും മറ്റൊരു ബന്ധുവും ചേർന്ന് യുവതിയെ ബൈക്കിലേക്ക് ബലപൂർവ്വം വലിച്ചു കെട്ടി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.ഇതിന്റെ വീഡിയോ വൈറൽ ആവുകയാണ്.

സംഭവം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ ഉടൻ തന്നെ ഒരു സംഘം പോലീസ് സംഭവസ്ഥലത്തെത്തി പെൺകുട്ടിയെ മാതാപിതാക്കളുടെ തടവിൽ നിന്ന് ആ പെൺകുട്ടിയെ പുറത്തെത്തിക്കാൻ കഴിഞ്ഞതായി ഫോർബ്സ്ഗഞ്ച് എസ്ഡിപിഒ ഖുസ്രു സിറാജ് പറഞ്ഞു. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ചോട്ടുവിന്റെ പിതാവിനെ ശാരീരിക ഉപദ്രവം നടത്തിയിരുന്നു. പെൺകുട്ടിയുടെയും ചോട്ടുവിന്റെ പിതാവിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇതുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

READ NOW  നിനക്ക് എന്നെ ഇനി ആയാലും പ്രേമിക്കാലോ, നമുക്ക് പ്രേമിച്ചാലോ അവിഹിതത്തിന് ക്ഷണിച്ച പഴയ സൃഹുത്തിന് കിടിലൻ മറുപടി നൽകി എഴുത്തുകാരി അൻസി

Bihar ,Arari India, family issues, relationship issues

ADVERTISEMENTS