Advertisement
Home VIRAL NEWS യുവാവിന് തന്റെ ചേട്ടത്തിയമ്മയോട് അവിഹിതമില്ലെന്ന് ബോധിപ്പിക്കാൻ അഗ്നിപരീക്ഷ നടത്തിച്ചു,കാടൻ നീതി വീഡിയോ വൈറൽ.

യുവാവിന് തന്റെ ചേട്ടത്തിയമ്മയോട് അവിഹിതമില്ലെന്ന് ബോധിപ്പിക്കാൻ അഗ്നിപരീക്ഷ നടത്തിച്ചു,കാടൻ നീതി വീഡിയോ വൈറൽ.

5234
ADVERTISEMENTS

പുരാണ ഇതിഹാസമായ രാമായണത്തിൽ, സീതാദേവിക്ക് അഗ്നിപരീക്ഷ എടുത്ത് അവളുടെ പരിശുദ്ധി തെളിയിക്കേണ്ടി വന്നു. ഇപ്പോഴിതാ തെലങ്കാനയിലെ മുലുഗുവിൽ സമാനമായ ചിലത് സംഭവിച്ചു, ഒരു മനുഷ്യൻ തന്റെ നിരപരാധിത്വം തെളിയിക്കാൻ ചൂടുള്ള കൽക്കരിയിലൂടെ നടന്ന് തന്റെ കൈകൊണ്ട് ചൂടുള്ള ചട്ടുകം നീക്കം ചെയ്യേണ്ടിവന്നു. അങ്ങനെ അയാൾ പ്രാകൃതമായ ഈ അഗ്നിപരീക്ഷ എടുത്ത് ഭാര്യയോടുള്ള വിശ്വസ്തത തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കൂടുതൽ കൗതുകകരമായ കാര്യം, തന്നെ ചതിച്ചതായി സംശയിച്ചത് അയാളുടെ ഭാര്യയല്ല എന്നതാണ്.

തെലുങ്കാനയിലെ ബഞ്ചാരുപള്ളി ഗ്രാമത്തിൽ നിന്നുള്ള ഗംഗാധർ എന്നയാളാണ് ഭാര്യയെ വഞ്ചിച്ചതിനും ജ്യേഷ്ഠന്റെ ഭാര്യയുമായി അവിഹിതബന്ധം പുലർത്തി എന്നുമുള്ള ആരോപണം ഉന്നയിക്കപ്പെട്ടു വിചിത്രമായ പരീക്ഷണത്തിന് നിർബന്ധിതനായത് . വീഡിയോയിൽ, ഗംഗാധർ ചിതയ്ക്ക് ചുറ്റും പരിക്രമണം ചെയ്യുന്നതും തുടർന്ന് ചൂടുള്ള കൽക്കരിയിൽ കാൽ വയ്ക്കുന്നതും അതിനുള്ളിൽ ഇരുന്ന ചുട്ടു പഴുത്ത ഇരുമ്പു ദണ്ഡ് തന്റെ കൈകൾ കൊണ്ട് എടുത്തു വെളിയിലേക്ക് ഇടുന്നതും കാണാം കാണാം.

READ NOW  ലൈംഗിക ബന്ധത്തിന് ശേഷം ഓർമ്മ മാഞ്ഞുപോകുമോ? അമ്പരപ്പിക്കുന്ന 'മെമ്മറി ലോസ്' രോഗത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്

ADVERTISEMENTS

വീഡിയോ പങ്ക് വച്ചത് തെലുങ്കാനയിൽ നിന്ന് തന്നെയുള്ള രേവതി എന്ന ജേര്ണലിസ്റ്റാണ്. അവർ ഇതിനെ രാമായണത്തിന്റെ ആധുനിക പതിപ്പ് എന്ന് വിശേഷിപ്പിച്ചു.

അവരുടെ പോസ്റ്റ് ഇങ്ങനെ – “അഗ്നിപരീക്ഷ! രാമായണത്തിന്റെ ആധുനിക പതിപ്പിൽ, തെലങ്കാനയിലെ മുലുഗുവിൽ തന്റെ വിശ്വസ്തത തെളിയിക്കാൻ ഒരു ഭർത്താവിനെ തീയിൽ ചാടിക്കുകയായിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാൻ ഗംഗാധരനു തീയിൽ നിന്ന് ചുട്ടു പഴുത്തു ചുവന്ന ഒരു പാര നീക്കം ചെയ്യാൻ നിർബന്ധിതമാക്കി . രസകരമെന്നു പറയട്ടെ, അവനെ സംശയിച്ചത് ഭാര്യയായിരുന്നില്ല. തുടരുക,” രേവതി എഴുതി.

ഗംഗാധറിന് ഭാര്യയുമായി ബന്ധമുണ്ടെന്ന് ബഞ്ചാരുപള്ളി ഗ്രാമവാസി സംശയിച്ചതായി അതിനെ കണക്ട് ചെയ്തു വന്ന ട്വീറ്റിൽ രേവതി പരാമർശിച്ചു. കേസ് സമുദായത്തലവന്മാരിലേക്ക് പോയി, നിരപരാധിത്വം തെളിയിക്കാൻ ഗംഗാധരൻ അഗ്നിപരീക്ഷ നടത്തണമെന്ന് അവർ തീരുമാനിച്ചു. പക്ഷേ, അവൻ ആ ദുരാചാരം വിജയകരമായി നിർവഹിച്ച ശേഷവും, സമുദായത്തലവന്മാർക്ക് ബോധ്യപ്പെടാതെ, അവന്റെ തെറ്റ് അംഗീകരിക്കാൻ അവനെ നിർബന്ധിക്കുകയായിരുന്നു.

READ NOW  വംശീയ അധിക്ഷേപങ്ങൾക്ക് ഇരയാകുന്ന ആ മുഖത്തിന് പിന്നിലൊരു നോവിന്റെ കഥയുണ്ട്; ആരാണ് രാജേന്ദ്ര പഞ്ചാൽ?

സത്യത്തിൽ ഇത്രയും വലിയ നീച കൃത്യം ഒരാളെ കൊണ്ട് ചെയ്യിച്ചിട്ടും അയാളുടെ നിരപരാധിത്വം ഗ്രാമത്തലവന്മാർക്ക് ബോധ്യപ്പെടാതെ വരികയും അയാളെ കൊണ്ട് നിർബന്ധിപ്പിച്ചു ആ കുറ്റം ഏറ്റു പറയിച്ചു എന്നുമാണ് റിപ്പോർട്ട്.

ADVERTISEMENTS