Advertisement
Home VIRAL NEWS 10-ാം ക്ലാസ് വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി മരിച്ചു; ഒരു...

10-ാം ക്ലാസ് വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി മരിച്ചു; ഒരു മാസത്തെ അവധിക്ക് ശേഷം സ്കൂളിൽ തിരിച്ചെത്തിയതായിരുന്നു വിദ്യാർത്ഥിനി

20
ADVERTISEMENTS

അഹമ്മദാബാദിലെ  നവരംഗ്പുരയിലെ സോം ലളിത് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ 15 വയസ്സുകാരി സ്കൂൾ കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്ന് ചാടി മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി രാത്രി വൈകിയോടെ മരണത്തിന് കീഴടങ്ങി.

സ്കൂളിലെ സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടി ലോബിയിലൂടെ കീ ചെയിൻ കറക്കിക്കൊണ്ടു നടന്നുപോകുന്നതും തുടർന്ന് പെട്ടെന്ന് കൈവരിക്ക് മുകളിലൂടെ ചാടുന്നതും വ്യക്തമായി കാണാം. ഉച്ചയ്ക്ക് 12.27-ഓടെയാണ് പെൺകുട്ടി നാലാം നിലയിലെ ബാൽക്കണിയിൽ നിന്ന് ചാടിയതെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ സുഹൃത്ത് തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ADVERTISEMENTS

വീഴ്ചയിൽ തലയ്ക്കും കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടൻതന്നെ നവരംഗ്പുരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും രാത്രി പത്ത് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

READ NOW  "എന്നെ രക്ഷിക്കൂ, ഞാൻ ഇവിടെക്കിടന്ന് മരിക്കും"; സൗദിയിലെ മരുഭൂമിയിൽ നിന്ന് ഉത്തർപ്രദേശ് സ്വദേശിയുടെ കരച്ചിൽ; പാസ്പോർട്ട് തട്ടിയെടുത്തു, കൊല്ലുമെന്ന് ഭീഷണി; ഇടപെട്ട് ഇന്ത്യൻ എംബസി

നവരംഗ്പുര പോലീസ് ഇൻസ്പെക്ടർ എ.എ. ദേശായി അറിയിച്ചത്, അപകട മരണത്തിന് കേസെടുത്ത് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നാണ്. നാരൻപുരയിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പമാണ് മരിച്ച പെൺകുട്ടി താമസിച്ചിരുന്നത്. ഗാന്ധി റോഡിൽ പിതാവിന് ഒരു കണ്ണടക്കടയുണ്ട്. കുടുംബം രാജസ്ഥാനിലെ സ്വന്തം സ്ഥലത്തേക്ക് പോയിരിക്കുകയാണെന്നും അവർ തിരിച്ചെത്തിയ ശേഷം മൊഴിയെടുക്കുമെന്നും പോലീസ് പറഞ്ഞു.

പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഒരു മാസം നീണ്ട മെഡിക്കൽ അവധിക്ക് ശേഷം 15 ദിവസം മുമ്പ് മാത്രമാണ് പെൺകുട്ടി സ്കൂളിൽ തിരിച്ചെത്തിയത്. സ്കൂളിൽ വീണ്ടും ചേരുന്നതിന് മുമ്പ് മാതാപിതാക്കൾ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ലീന അറോറ പോലീസിനെ അറിയിച്ചത്, പെൺകുട്ടി അന്ന് രാവിലെ അസ്വസ്ഥയായി കാണപ്പെടുകയും ക്ലാസ്സിൽ വെച്ച് നിലവിളിക്കാൻ തുടങ്ങുകയും ചെയ്തെന്നും, തുടർന്ന് ഒരു അദ്ധ്യാപിക അവളെ ശാന്തയാക്കിയെന്നും ആണ്.

READ NOW  ഡ്യൂക്ക് പാഞ്ഞുകയറിയപ്പോൾ പൊലിഞ്ഞത് ഐസക്കിന്റെ സ്വപ്നങ്ങൾ; മരണത്തിലും ജീവൻ നൽകി ആ ചെറുപ്പക്കാരൻ

സംഭവത്തിൽ സ്കൂളിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിറ്റി ഡിഇഒ അറിയിച്ചു. സംഭവസ്ഥലത്ത് ഫോറൻസിക് പരിശോധനയ്ക്കായി എഫ്എസ്എൽ സംഘം ഉടൻതന്നെ എത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി, റിപ്പോർട്ട് കാത്തിരിക്കുകയാണ്.

ആത്മഹത്യയുടെ കാരണം കണ്ടെത്താൻ നവരംഗ്പുര പോലീസ് അദ്ധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും മൊഴികൾ രേഖപ്പെടുത്തി തുടങ്ങി. സംഭവത്തിന് മുമ്പ് പെൺകുട്ടി ദീർഘകാലം സ്കൂളിൽ ഹാജരായിരുന്നില്ലെന്നും ഈ കാര്യവും അന്വേഷണത്തിലുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.

ADVERTISEMENTS