അന്ന് നാദിര്ഷയും കൂട്ടരും തന്നെ അപമാനിക്കാൻ കാരണം താൻ ദിലീപിനെ പിന്തുണക്കാതെ അതിജീവിതയ്‌ക്കൊപ്പം നിന്നതാണ്.

3

മിമിക്രി കലാകാരന്മാരുടെ സംഘടനയായ ‘മാ’ (മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ) ഭാരവാഹികൾക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കലാകാരനും സംവിധായകനുമായ അല്ലെപ്പി അഷ്റഫ്. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് അനുകൂലമായി നിലപാടെടുത്തതിന്റെ പേരിൽ സംഘടനയുടെ പൊതുയോഗത്തിൽ വെച്ച് തന്നെ അപമാനിച്ചതായും, ഇതിന് പിന്നിൽ നടൻ ദിലീപിനെ അനുകൂലിക്കുന്നവരാണെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിൽ ആരോപിച്ചു.

പൊതുവേദിയിലെ അവഗണന

ADVERTISEMENTS
   

1974-ൽ സർവകലാശാലാ യുവജനോത്സവത്തിൽ മിമിക്രിക്ക് ഒന്നാം സമ്മാനം നേടിയതിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച്, 2025-ൽ ആലപ്പുഴ ജില്ലാ ഭരണകൂടം നൽകിയ ആദരം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് തനിക്ക് സംഘടനയിൽ നിന്ന് ദുരനുഭവം ഉണ്ടായതെന്ന് അല്ലെപ്പി അഷ്റഫ് പറയുന്നു. ‘മാ’ സംഘടനയുടെ സ്ഥാപകാംഗവും മുൻ പ്രസിഡന്റുമായിരുന്നിട്ടും, അടുത്തിടെ നടന്ന പൊതുയോഗത്തിൽ ഭദ്രദീപം കൊളുത്താൻ തന്നെ ക്ഷണിച്ചില്ല. വേദിയിൽ മറ്റ് പലരും ഉണ്ടായിരുന്നിട്ടും, ഒരു ഓണററി അംഗം കൂടിയായ തന്നെ ബോധപൂർവം ഒഴിവാക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നിലവിളക്ക് കൊളുത്തി ആയിരുന്നു ചടങ്ങിന്റെ ആരംഭം . നിലവിളക്ക് കൊളുത്തുന്നതിനു വേണ്ടി കുറച്ചു കലാഭവൻ അംഗങ്ങളെയാണ് വിളിച്ചത് നാദിർഷ കെ എസ് പ്രസാദ് ,കലാഭവൻ ഷാജോൺ ദേവി ചന്ദന ടിനി ടോം എന്നിവരെയാണ് വിളിച്ചത് ആ ചടങ്ങിൽ തന്നെ വിളിക്കാതിരുന്നപ്പോൾ ചിലർ വേദിയിലേക്ക് ഓടിച്ചെന്നു പറഞ്ഞു ആലപ്പി അഷ്‌റഫ് ഇക്കയെ വിളിക്കു എന്ന്. അപ്പോൾ നാദിർഷ പറഞ്ഞ മറുപടി അതിനെന്താ അയാൾ അവിടെ ഇരിക്കട്ടെ എന്നാണ്.1982 കാലയളവിൽ ആണ് കലാഭവൻ ആരംഭിച്ചത് അതിനും രണ്ടു പതിറ്റാണ്ട് മുൻപാണ് ഞാൻ എന്റെ മിമിക്രി കലാജീവിതം ആരംഭിച്ചത് എന്ന് അദ്ദേഹം പറയുന്നു,. ഈ സംഘടനയുടെ ആദ്യ കാലത്തു ഇതിന്റെ പേര് മാക്ക് എന്നായിരുന്നു. ഇതിന്റെ ആദ്യ പ്രസിഡന്റ് നാടൻജയറാം ആയിരുന്നു രണ്ടാമത്തെ പ്രസിഡന്റ് താൻ ആയിരുന്നു. പിന്നീട് സംഘടനയുടെ പേര് മാ എന്ന പേരിലേക്ക് മാറ്റപ്പെട്ടപ്പോൾ താൻ തന്നെ പ്രസിഡന്റു ആകണം എന്ന് ഏവരും പറഞ്ഞിരുന്നു, അന്ന് സജീവമായി നിൽക്കുന്ന യുവാക്കൾ വരട്ടെ എന്ന് താൻ പറഞ്ഞിരുന്നു.

തന്നെ ആ ചടങ്ങിൽ നിന്ന് ഒഴിവാക്കി നിർത്താൻ നാദിര്ഷയും കൂട്ടരും ഒരു കാരണം കണ്ടിരുന്നു. താൻ ചെയ്ത ആ മഹാ അപരാധം എന്തെന്നാൽ നടി ആക്രമിക്കപ്പെട്ട സംഭവം വന്നപ്പോൾ താൻ ദിലീപിനൊപ്പം നിൽക്കാതെ അതിജീവിതയ്‌ക്കൊപ്പം നിന്ന് എന്നതാണ്,” അഷ്റഫ് വീഡിയോയിൽ വ്യക്തമാക്കുന്നു. അത് ഒരിക്കലും എനിക്ക് തിരുത്താനുമാകില്ല . താൻ കാട്ടിക്കൊടുത്ത പാതയിലൂടെ വന്നവരാണ് ഇവരെല്ലാം എന്ന് അദ്ദേഹം പറയുന്നു.

പിന്നീട് നസീർ വിഷയത്തിൽ തന്നെ വിളിച്ച ടിനി ടോമിനോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ തന്നെ ഗുരുസ്ഥാനത്തു കാണുന്നു എന്ന് പറഞ്ഞപ്പോൾ അതുകൊണ്ടാണോ മാ യുടെ ജനറൽ ബോഡിയിൽ വേദിയിലേക്ക് തന്നെ വിളിക്കാതിരുന്നത് എന്ന് ചോദിച്ചു. അപ്പോൾ ടിനി ടോം പറഞ്ഞു അതിൽ ഞാൻ നിരപരാധി ആണ് എന്നും ഇക്കയെ വേദിയിലേക്ക് വിളിക്കാതിരുന്നത് , ‘ദിലീപിന്റെ ആൾക്കാരാണ്’ ഇതിന് പിന്നിലെന്ന് അദ്ദേഹം സമ്മതിച്ചതായും അഷ്റഫ് കൂട്ടിച്ചേർത്തു.താൻ ഇതിനോട് ആരോടും പരാതിയോ പരിഭവത്തിനോ പോയിട്ടില്ലെന്നും ബഹുമാനവും ആദരവും ചോദിച്ചു വാങ്ങേണ്ടതല്ല എന്ന് തനിക്കറിയാം എന്നും സംഘടനയുടെ തലപ്പത്തു ഇരിക്കുന്നവർ കുറച്ചു കൂടി പാക്‌വമായി പെരുമാറണം എന്ന് കൂടി അദ്ദേഹം പറയുന്നു.

മിമിക്രിക്ക് നൽകിയ സംഭാവനകൾ

കേരളത്തിൽ മിമിക്രി എന്ന കലാരൂപം ജനകീയമാക്കുന്നതിൽ താൻ വഹിച്ച പങ്കിനെക്കുറിച്ചും അഷ്റഫ് വികാരാധീനനായി സംസാരിച്ചു. “കലാഭവൻ മിമിക്സ് പരേഡ് വരുന്നതിനും ഒരു പതിറ്റാണ്ട് മുൻപ് ഞാൻ ഈ രംഗത്ത് സജീവമാണ്. ടെലിവിഷനോ മൊബൈൽ ഫോണോ ഇല്ലാത്ത കാലത്ത്, പരിമിതമായ യാത്രാസൗകര്യങ്ങൾ വെച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലും മിമിക്രി എത്തിച്ചത് ഞാനാണ്,” അദ്ദേഹം ഓർത്തെടുത്തു.

മിമിക്രിക്ക് കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരം നേടിയെടുക്കാൻ താൻ നടത്തിയ പരിശ്രമങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. നടൻ മുരളി അക്കാദമി പ്രസിഡന്റായിരുന്നപ്പോൾ നിരാകരിച്ച ആവശ്യം, പിന്നീട് മുകേഷ് ചെയർമാനായപ്പോഴാണ് അംഗീകരിക്കപ്പെട്ടത്. അത് താൻ പറഞ്ഞിട്ടാണ് എന്നും അദ്ദേഹം പറയുന്നു . ആദ്യം മുരളിയോട് ഈ ആവശ്യം പറഞ്ഞപ്പോൾ മിമിക്രി ഒരു കലാരൂപമായി താൻ കാണുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത് . എന്നാൽ, ഇത്രയും സംഭാവനകൾ നൽകിയിട്ടും സംഘടനയിൽ നിന്ന് ലഭിക്കുന്നത് അവഗണനയാണെന്ന് അദ്ദേഹം വേദനയോടെ പറഞ്ഞു.

നേതൃത്വത്തിനെതിരെ വിമർശനം

സംഘടനയുടെ തലപ്പത്തിരിക്കുന്നവരുടെ അഹങ്കാരവും പക്വതയില്ലായ്മയുമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് അഷ്റഫ് വിമർശിച്ചു. ഒരുപാട് കഴിവുള്ളവരും വിനയമുള്ളവരുമായ കലാകാരന്മാർ ഈ സംഘടനയിലുണ്ട്. അവരെയൊന്നും കാണാതെ, അധികാരത്തിന്റെ ഹുങ്കിൽ പെരുമാറുന്ന നേതൃത്വത്തിന്റെ ശൈലി മാറേണ്ടതുണ്ട്. ഒരു കലാകാരൻ മരിച്ചുകഴിഞ്ഞ ശേഷം പുകഴ്ത്തുന്ന പതിവ് ശരിയല്ല. ജീവിച്ചിരിക്കുമ്പോൾ തന്നെ അവർക്ക് അർഹമായ സ്നേഹവും അംഗീകാരവും നൽകാൻ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

തനിക്കുണ്ടായ അനുഭവം ശരിയോ തെറ്റോ എന്ന് പ്രേക്ഷകർ വിലയിരുത്തണമെന്നും, അവരുടെ അഭിപ്രായങ്ങൾ സംഘടനയുടെ കണ്ണ് തുറപ്പിക്കാൻ സഹായിച്ചേക്കുമെന്നുമുള്ള പ്രത്യാശയോടെയാണ് അല്ലെപ്പി അഷ്റഫ് തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്. ഈ വിഷയത്തിൽ ‘മാ’ സംഘടനയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

ADVERTISEMENTS