Advertisement
Home VIRAL NEWS രണ്ട് തവണ ബലാ#ത്സം#ഗം ചെയ്തു. ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി,ന#ഗ്ന#ദൃശ്യങ്ങൾ കാട്ടി ഭീഷണി, കാറിൽ വെച്ച് ഗർ#ഭ#ഛി#ദ്രം”;...

രണ്ട് തവണ ബലാ#ത്സം#ഗം ചെയ്തു. ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി,ന#ഗ്ന#ദൃശ്യങ്ങൾ കാട്ടി ഭീഷണി, കാറിൽ വെച്ച് ഗർ#ഭ#ഛി#ദ്രം”; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഫ്‌ഐആറിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.

1415
ADVERTISEMENTS

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈം##ഗിക പീഡന പരാതിയിൽ പുറത്തുവരുന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതകളുടെ വിവരങ്ങൾ. രാഹുലിനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടിലാണ് (എഫ്‌ഐആർ) ഗുരുതരമായ ആരോപണങ്ങൾ ഉള്ളത്. വിവാഹവാഗ്ദാനം നൽകി പീഡി#പ്പിക്കുക മാത്രമല്ല, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും നിർബന്ധിത ഗർഭ#ഛിദ്രത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് എഫ്‌ഐആർ വ്യക്തമാക്കുന്നു.

ഫ്‌ലാറ്റിലെ പീഡ#നവും ബ്ലാക്ക്‌മെയിലിംഗും.

കേസിലെ പ്രധാന ആരോപണം ബ#ലാ#ത്സം#ഗം തന്നെയാണ്. ഒരു ഫ്‌ലാറ്റിൽ എത്തിച്ചാണ് രാഹുൽ തന്നെ ആദ്യം പീഡിപ്പിച്ചതെന്ന് അതിജീവിതയുടെ മൊഴിയിൽ പറയുന്നു. എന്നാൽ ക്രൂരത അവിടെ അവസാനിച്ചില്ല. പീഡ#ന ദൃശ്യങ്ങൾ രാഹുൽ തൻ്റെ മൊബൈൽ ഫോണിൽ രഹസ്യമായി പകർത്തിയിരുന്നു. പിന്നീട്, ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പാലക്കാട്ടെ ഫ്‌ലാറ്റിൽ വെച്ചും രാഹുൽ തന്നെ ബ#ലാ#ത്സംഗം ചെയ്തതായി യുവതി ആരോപിക്കുന്നു.

ADVERTISEMENTS

വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന വധഭീഷണിയും രാഹുലിൻ്റെ ഭാഗത്തുനിന്നുണ്ടായി. സ്വന്തം രാഷ്ട്രീയ സ്വാധീനവും അധികാരവും ഉപയോഗിച്ചാണ് രാഹുൽ പെൺകുട്ടിയെ വരുതിയിൽ നിർത്തിയിരുന്നതെന്ന് എഫ്‌ഐആർ സൂചിപ്പിക്കുന്നു.

READ NOW  ഭാര്യയുടെ കത്തിയെരിയുന്ന ചിതയ്ക്ക് മുന്നിൽ തകർന്നു വീണ വയോധികൻ; കരളലിയിക്കുന്ന ആ വീഡിയോയ്ക്ക് പിന്നിലെ 'വൈറൽ' ക്രൂരതയും ഡിജിറ്റൽ യുഗത്തിലെ ധാർമികതയും

വിഡിയോ കോളിലൂടെ ഉറപ്പുവരുത്തിയ ‘ഗർഭഛിദ്രം’

കേസിലെ ഏറ്റവും ഞെട്ടിക്കുന്ന വിവരം നിർബന്ധിത ഗർഭഛിദ്രവുമായി ബന്ധപ്പെട്ടതാണ്. 2025 മെയ് 30-നാണ് ഈ സംഭവം നടക്കുന്നത്. തിരുവനന്തപുരം കൈമനത്ത് വെച്ച് രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫ് പെൺകുട്ടിയെ കാറിൽ കയറ്റുകയും ഗർ#ഭഛിദ്രത്തിനുള്ള മരുന്ന് നൽകുകയുമായിരുന്നു.

മരുന്ന് കഴിക്കുന്നത് ഉറപ്പുവരുത്താൻ രാഹുൽ നേരിട്ട് ഇടപെട്ടു. ജോബിയുടെ ഫോണിലൂടെ വീഡിയോ കോളിൽ വന്ന്, പെൺകുട്ടി മരുന്ന് കഴിക്കുന്നത് കണ്ട് ഉറപ്പുവരുത്തിയാണ് രാഹുൽ ഫോൺ വെച്ചത്. “ഇപ്പൊഴൊരു കുഞ്ഞുണ്ടായാൽ അത് എന്റെ രാഷ്ട്രീയ ഭാവിയെ തകർക്കും” എന്ന ന്യായമാണ് ഗർ#ഭഛിദ്രത്തിന് രാഹുൽ പെൺകുട്ടിയോട് പറഞ്ഞിരുന്നത്. ഈ മരുന്ന് ബെംഗളൂരുവിൽ നിന്നാണ് ജോബി ജോസഫ് എത്തിച്ചതെന്നും മൊഴിയിലുണ്ട്.

തെളിവുകളും പോലീസ് നീക്കവും.

പെൺകുട്ടി നൽകിയ 20 പേജുള്ള വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഏകദേശം അഞ്ചര മണിക്കൂറോളം സമയമെടുത്താണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. നിർബന്ധിത ഗർ#ഭഛി#ദ്രം നടന്നുവെന്നതിന് വ്യക്തമായ മെഡിക്കൽ രേഖകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ, ഡിജിറ്റൽ തെളിവുകളും യുവതി കൈമാറിയിട്ടുണ്ട്.

READ NOW  സെ ക്‌സി ന് വേണ്ടി വിവാഹം കഴിക്കുന്നവരുമുണ്ട്: വിവാഹം കഴിച്ചവർക്ക് മാത്രമേ ലൈംഗിക സുഖം ലഭിക്കുകയുള്ളോ ? തുറന്നു ചോദിച്ചു ശ്രീലക്ഷ്മി

തിരുവനന്തപുരം വലിമല പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെങ്കിലും, സംഭവസ്ഥലങ്ങളുടെ പരിധി കണക്കിലെടുത്ത് കേസ് നേമം പോലീസ് സ്റ്റേഷനിലേക്ക് കൈമാറും. തിരുവനന്തപുരം റൂറൽ എസ്.പിക്കാണ് അന്വേഷണ ചുമതല.

രണ്ടാം പ്രതി ഒളിവിലെന്ന് സൂചന.

കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഒന്നാം പ്രതിയും, സുഹൃത്തായ അടൂർ സ്വദേശി ജോബി ജോസഫ് രണ്ടാം പ്രതിയുമാണ്. എഫ്‌ഐആർ വിവരങ്ങൾ പുറത്തുവന്നതോടെ ജോബി ജോസഫിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാൾ ഒളിവിൽ പോയതായാണ് പോലീസ് സംശയിക്കുന്നത്. ഗർ#ഭ#ഛിദ്രത്തിനുള്ള ഗുളിക എത്തിച്ചതുമായി ബന്ധപ്പെട്ട് ജോബിയെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും.

ചുമത്തിയിരിക്കുന്നത് പുതിയ നിയമത്തിലെ കടുപ്പമേറിയ വകുപ്പുകൾ.

ഇന്ത്യൻ ശിക്ഷാ നിയമത്തിന് (IPC) പകരം വന്ന ഭാരതീയ ന്യായ സംഹിത (BNS) പ്രകാരമുള്ള ഗുരുതരമായ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.

READ NOW  മുംബൈ താജ് ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിട്ട് യുവാവ് ബില്ല് നൽകിയത് മുഴുവൻ ചില്ലറയായി വൈറൽ വീഡിയോ കാണാം

BNS 64 & 64(2): ബ#ലാത്സംഗം, നിരന്തരമായ പീ#ഡനം.
BNS 64(f): പീഡനത്തിനിടെ ശാരീരികമായി ഉപദ്രവിക്കൽ.
BNS 64(h): അധികാരം ഉപയോഗിച്ചുള്ള പീഡനം.
BNS 89: സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭ#ഛിദ്രം നടത്തുക. ഇത് തെളിയിക്കപ്പെട്ടാൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
BNS 316: വിശ്വാസവഞ്ചന.
IT Act 68 (e): സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയതിനും പ്രചരിപ്പിച്ചതിനും.

ഒരു ജനപ്രതിനിധി എന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നിരിക്കുന്ന ഈ ആരോപണങ്ങൾ രാഷ്ട്രീയ കേരളത്തിലും വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. വരും ദിവസങ്ങളിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ADVERTISEMENTS