അതിർത്തി കടന്നു ഇന്ത്യക്കാരനെ വിവാഹം കഴിക്കാൻ വീണ്ടും ഒരു പാകിസ്ഥാൻ പെൺകുട്ടി – വിവരങ്ങൾ ഇങ്ങനെ

75

ഇന്ത്യയും പാകിസ്ഥാനും ശത്രു രാജ്യങ്ങൾ ആണെങ്കിലും ഇരു രാജ്യങ്ങളിലെയും സാധാരണ ഞങ്ങളുടെ ഇടയിൽ ആ ശത്രുത വലിയ വേരോട്ടം നടത്തിയിട്ടില്ല എന്നുള്ളത് വീടിനും വീടിനും തെളിയിക്കുയാണ് അതിർത്തി കടന്നുള്ള പ്രണയവും കഥകൾ. കുറച്ചു നാൾ മുൻപാണ് ഒരു യുവതി തന്റെ മൂന്നു കുട്ടികൾക്കൊപ്പം ഇന്ത്യയിലേക്ക് കാമുകനെ തേടി എത്തിയതും വിവാഹിതരായതും അങ്ങനെ നിരവധി പേർ എത്തുന്നുമുണ്ട് . ഇപ്പോൾ മറ്റൊരു അതിർത്തി കടന്നുള്ള പ്രണയകഥയിൽ, കൊൽക്കത്തയിൽ താമസിക്കുന്ന തന്റെ പ്രതിശ്രുത വരനെ വിവാഹം കഴിക്കാൻ പാകിസ്ഥാൻ യുവതി ചൊവ്വാഴ്ച വാഗാ-അട്ടാരി അന്താരാഷ്ട്ര അതിർത്തി കടന്നു ഇന്ത്യയിലേക്ക് എത്തിയിരിക്കുയാണ്.

മറ്റുള്ള കേസുകളിൽ നിന്നും ഉള്ള വ്യത്യസ്തത എന്തെന്നാൽ ഇവിടെ ഈ പെൺകുട്ടി ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത് നിയമാനുസൃതമാണ് എന്നുള്ളതാണ്. പാകിസ്ഥാനിലെ കറാച്ചി സ്വദേശിയായ ജാവേരിയ ഖാനത്തിന് 45 ദിവസത്തേക്കാണ് ഇടനിയന് ഭരണകൂടം വിസ അനുവദിച്ചിരിക്കുന്നത്.

ADVERTISEMENTS
READ NOW  അതുല്യയുടെ മരണം: വെളിപ്പെടുന്നത് ക്രൂരപീഡനത്തിന്റെ ഞെട്ടിക്കുന്ന കഥകൾ

അടുത്ത വർഷം ജനുവരിയിൽ തന്റെ പ്രതിശ്രുത വരൻ സമീർ ഖാനെ വിവാഹം കഴിക്കാൻ പോകുന്ന ഖാനുമിനെ അട്ടാരി അതിർത്തിയിൽ വെച്ച് സമീർ ഖാനും കുടുംബവും ചേർന്ന് ‘ധോൾ’ അടിച്ച് സ്വീകരിച്ചു.

നേരത്തെ കോവിഡിന്റെ നൂലാമാലകൾ കാരണം രണ്ടുതവണ ഗവൺമെന്റ് വിസ നിരസിച്ചതിനാൽ കോവിഡ് -19 പാൻഡെമിക് അവരുടെ പദ്ധതികൾ അഞ്ച് വർഷത്തോളം സ്തംഭിപ്പിച്ചതായി ഖാനം മാധ്യമങ്ങളോട് പറഞ്ഞു എന്ന് പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു

. “എനിക്ക് 45 ദിവസത്തെ വിസ അനുവദിച്ചിട്ടുണ്ട്. ഇവിടെ വന്നതിൽ ഞാൻ വളരെ സന്തോഷവതീയാണ്. എത്തുമ്പോൾ തന്നെ, എനിക്ക് ഇവിടെ വളരെയധികം സ്നേഹം ലഭിക്കുന്നു. പെൺകുട്ടി പറയുന്നു.ജനുവരി ആദ്യവാരം വിവാഹം നടക്കുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

“…ഇതൊരു സന്തോഷകരമായ അവസാനവും സന്തോഷകരമായ തുടക്കവുമാണ്. നാട്ടിലെ തന്റെ വീട്ടുകാർ എല്ലാവരും വളരെ സന്തോഷത്തിലാണ് . അഞ്ച് വർഷത്തിന് ശേഷം എനിക്ക് വിസ ലഭിച്ചുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല,” അവർ പറയുന്നു

READ NOW  വെള്ളികൊണ്ടുള്ള ക്ഷേത്രം അതിൽ സ്വർണ വിഗ്രഹങ്ങൾ - ആനന്ദ് അംബാനിയുടെ വിവാഹ ക്ഷണക്കത്ത് വീഡിയോ കാണാം ആരും അന്തം വിട്ടു പോകും

ജർമ്മനിയിൽ നിന്ന് തിരികെയെത്തിയ ഖാൻ തന്റെ അമ്മയുടെ ഫോണിൽ ജവേറിയയുടെ ചിത്രം കണ്ടപ്പോൾ തന്നെ അവളെ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ചതെന്ന് ഖാൻ പറയുന്നു. അങ്ങനെ സമീറിന്റെ അമ്മ പാക്കിസ്ഥാനിലെ ദേര ഇസ്മായിലിലുള്ള ജാവേരിയയുടെ അമ്മയയെ ഈ വിവരം അറിയിക്കുന്നു അങ്ങനെ , ഇരു കുടുംബങ്ങളും വിവാഹത്തിന് സമ്മതിച്ചു.

“ഇത് ആരംഭിച്ചത് 2018 മെയ് മാസത്തിലാണ്… ഞാൻ പഠിക്കുന്ന ജർമ്മനിയിൽ നിന്ന് ഞാൻ നാട്ടിലേക്ക് വന്നതാണ്. അമ്മയുടെ ഫോണിൽ അവളുടെ ഫോട്ടോ കണ്ട് ഞാൻ താല്പര്യം പ്രകടിപ്പിച്ചു. ജാവേരിയയെ വിവാഹം കഴിക്കണമെന്ന് ഞാൻ അമ്മയോട് പറഞ്ഞു, ”അദ്ദേഹം പറഞ്ഞു.

സമീപകാലത്ത്, ഇത്തരത്തിലുള്ള നിരവധി അതിർത്തി വിവാഹങ്ങളോ ദമ്പതികളോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നോയിഡ ആസ്ഥാനമായുള്ള സച്ചിൻ മീണയെ വിവാഹം കഴിക്കാൻ സീമ ഹൈദർ എന്ന പാകിസ്ഥാൻ പൗരൻ നേപ്പാൾ വഴി ഇന്ത്യൻ അതിർത്തി കടന്നതോടെയാണ് ഇത് ആരംഭിച്ചത്. അവരുടെ ബന്ധം ചർച്ചയുടെ പ്രധാന വിഷയങ്ങളിലൊന്നായി മാറി. അതിനിടെ, ജൂലൈയിൽ അഞ്ജു എന്ന ഇന്ത്യക്കാരി തന്റെ ഫേസ്ബുക്ക് സുഹൃത്തായ നസ്‌റുല്ലയെ വിവാഹം കഴിക്കാൻ പാക്കിസ്ഥാനിലേക്ക് പോയി. എന്നിരുന്നാലും, അടുത്തിടെ അവൾ വാഗാ അതിർത്തി വഴി ഇന്ത്യയിലേക്ക് മടങ്ങിഎത്തിയിരുന്നു.

READ NOW  അയാൾക്ക് ശേഷം വീട്ടിലെ ഡ്രൈവർ നിർബന്ധിച്ചു ആ വിഡിയോകൾ കാട്ടി ലൈം#ഗി#കമായി പീ#ഡി#പ്പിച്ചു - തുറന്നെഴുത്തുമായി ഒരു പെൺകുട്ടി
ADVERTISEMENTS