ഓരോ ഒരു തല ഒരേ ഒരു സൂപ്പർ സ്റ്റാർ ഒരേ ഒരു ഉലകനായകൻ – വിവാദ വിഷയത്തിൽ വിജയ് യുടെ വാക്കുകൾ വൈറലാവുന്നു

183

വിവാദവിഷയമായ സൂപ്പർ സ്റ്റാർ ആര് എന്നതിൽ മറുപടി പറഞ്ഞു വിജയ്. താൻ എന്താണ് എന്ന് അദ്ദേഹം തന്നെ വെളിപെപ്ടുത്തി. താമിസിൽ സൂപ്പർ സ്റ്റാർ എന്ന ടൈറ്റിൽ ടാഗിൽ അറിയപ്പെടുന്നത് എല്ലാകകളാവും രജനി തന്നെയാണ്. എന്നാൽ അടുത്തിടെ വിജയയെ ആ രീതിയിൽ അഭിസംബോധന ചെയ്യുന്നത് ചില വിവാദങ്ങൾ ഉയർത്തിയിരുന്നു.

ആ വിവാദങ്ങൾക്ക് ലിയോ യുടെ സക്‌സസ് മീറ്റിൽ മറുപടി പറയുകയാണ് ആരാധകരുടെ സ്വന്തം ദളപതി. തമിഴ് സിനിമ ലോകത്തെ ഓരോ താരങ്ങളുടെയും ടൈറ്റിൽ റ്റാഗുകൾ എടുത്തു പറഞ്ഞാണ് വിജയ് വിവാദങ്ങൾക്ക് മറുപടി പറഞ്ഞത്. ഇവിടെ പുരയ്ച്ചി കാലജ്ഞർ ക്യാപ്റ്റൻ) ഒരേ ഒരു ആൾ മാത്രമാണ് എന്ന് അദ്ദേഹം പറഞ്ഞതു അത് നടൻ വിജയകാന്തിനെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന പേരാണ്, അതെ പോലെ ഉലക നായകൻ എന്ന് പറഞ്ഞാൽ ഒരേ ഒരു ആൾ മാത്രമേ ഉള്ളു എന്നും വിജയ് പറയുന്നു.

ADVERTISEMENTS
   

കമല ഹാസനെ ആണ് ഉലകനായകൻ എന്ന്  വിളിക്കുന്നത് അതിനു ഒരിക്കലും പകരക്കാരൻ ഇല്ല എന്ന് വിജയ് പറയുന്നു. അതെ പോലെ സൂപ്പർ സ്റ്റാർ എന്നാൽ ഒരാൾ മാത്രമേ ഉള്ളു എന്നും വിജയ് പറയുന്നു. രജനി കാന്തിനെയാണ് തമിഴിൽ സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നത്.

അതെ പോലെ തല എന്നാൽ അതും ഒരു ആൾ മാത്രമാണ് എന്നും വിജയ് പറയുന്നു. ഇതിനെല്ലാം ആരാധകർ വലിയ ഹർഷാരവത്തോടെയാണ് എതിരേൽക്കുന്നത്. ഇനി തന്റെ കാര്യവും വിഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്. നിങ്ങൾക്ക് ദളപതി എന്ന വാക്കിന്റെ അർഥം അറിയാമല്ലോ. ദളപതി എന്നാൽ രാജാവിന്റെ തൊട്ടു താഴെയുള്ള സ്ഥാനം ആണ്. രാജാവിന്റെ ആജ്ഞകൾ നിറവേറ്റുന്നയാൾ. എന്നെ സംബന്ധിച്ചിടത്തോളം നിങ്ങളാണ് എന്റെ രാജാവ് നിങ്ങൾ ഇടുന്ന ആജ്ഞകൾ നിറവേറ്റുന്നവനാണ് നിങ്ങളുടെ ദളപതിയാണ് ഞാൻ ഞാൻ എല്ലാക്കാലവും അങ്ങനെ തന്നെ ഇരിക്കട്ടെ നിങ്ങൾ ആജ്ഞകൾ തരൂ ഞാൻ ചെയ്തിട്ടു പോകാം . വിജയ് പറയുന്നു.

ഇതോടെ വലിയ വിവാദങ്ങൾക്കാണ് ഇവിടെ വിരാമമാകുന്നത്. ആരാണ് സൂപ്പർ സ്റ്റാർ എന്ന കാര്യത്തിൽ വിജയും രജനികാന്തും തമ്മിൽ പ്രശനങ്ങൾ ഉണ്ടെന്ന പേരിൽ ചില വിവാദങ്ങൾ ഉയർന്നിരുന്നു . അതിനു കൃത്യമായ മറുപടിയാണ് വിജയ് നൽകുന്നത്.

ADVERTISEMENTS
Previous articleഎനിക്ക് ഒരു മറുപടി തന്നാൽ ഒരു ലക്ഷം രൂപ തരാം – ആരാധികയുടെ കമെന്റിനു ഇൻസ്റ്റാഗ്രാമിൽ കാർത്തിക് ആര്യന്റെ മറുപടി
Next articleനിനക്ക് എന്നെ ഇനി ആയാലും പ്രേമിക്കാലോ, നമുക്ക് പ്രേമിച്ചാലോ അവിഹിതത്തിന് ക്ഷണിച്ച പഴയ സൃഹുത്തിന് കിടിലൻ മറുപടി നൽകി എഴുത്തുകാരി അൻസി