Advertisement
Home MOVIES Malayalam വിനായകനെ സിനിമ കഴിഞ്ഞാൽ പൊതു വേദിയിൽ അധികം കാണാറില്ല എവിടേക്ക് ആണ് അപ്രത്യക്ഷനാവുന്നത് ,അതിന്റെ...

വിനായകനെ സിനിമ കഴിഞ്ഞാൽ പൊതു വേദിയിൽ അധികം കാണാറില്ല എവിടേക്ക് ആണ് അപ്രത്യക്ഷനാവുന്നത് ,അതിന്റെ കാരണം എന്താണ് ; വിനായകൻ നൽകുന്ന മറുപടി ഇങ്ങനെ

581
ADVERTISEMENTS

മലയാളികളുടെ പ്രിയങ്കരനായ നടൻ വിനായകൻ, താൻ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രമായ ‘കളങ്കാവലി’നെക്കുറിച്ചും, ചിത്രത്തിൽ മമ്മൂട്ടി നൽകിയ പിന്തുണയെക്കുറിച്ചും മനസ്സുതുറക്കുന്നു. മമ്മൂട്ടി കമ്പനി പുറത്തുവിട്ട പ്രത്യേക അഭിമുഖത്തിലാണ് വിനായകൻ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. മുൻകാലങ്ങളിൽ പ്രേക്ഷകർ കണ്ടിട്ടുള്ള ലൗഡ് ആയതും (Loud) ഊർജ്ജസ്വലവുമായ വിനായകൻ കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, വളരെ ശാന്തനും എന്നാൽ ശക്തനുമായ ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ് താൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് വിനായകൻ വെളിപ്പെടുത്തി.

സംവിധായകൻ ജിതിൻ കെ. ജോസ് തന്നെ ഈ കഥാപാത്രത്തിലേക്ക് ‘പിടിച്ചുകെട്ടി’ ഇരുത്തുകയായിരുന്നുവെന്നും, തന്റെ പതിവ് ശൈലിയിൽ നിന്ന് മാറാൻ അത് സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

‘സാർ ഡയലോഗിൽ തിരുത്തൽ വരുത്തി’

മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നത് താൻ ഏറെ ആസ്വദിച്ചുവെന്ന് വിനായകൻ പറഞ്ഞു. “പുള്ളി ഒരു സൂപ്പർ സീനിയറാണ്. എനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ വളരെ എളുപ്പമായിരുന്നു. എന്റെ ഡയലോഗ് മോഡുലേഷനിലും (Dialogue Modulation) മറ്റും സാർ വലിയ രീതിയിൽ സഹായിച്ചു. ചിലയിടത്ത് ഇത്രയും പറയേണ്ടതില്ലെന്നോ, അല്ലെങ്കിൽ ഇങ്ങനെ പറയണമെന്നോ സാർ പറയുമ്പോൾ അത് എനിക്ക് വലിയ ഗുണം ചെയ്തു,” വിനായകൻ കൂട്ടിച്ചേർത്തു.

ADVERTISEMENTS
READ NOW  നടിയുമായുള്ള തന്റെ കിടപ്പറ രംഗം ഭാര്യയെ ശരിക്കും കരയിപ്പിച്ചു - ആ സംവിധായകനെ കണ്ടപ്പോൾ ചെയ്തത് - ടി ജി രവി പറഞ്ഞത്

മമ്മൂട്ടിയുടെ അഭിനയപാരമ്പര്യം തനിക്ക് വലിയ പാഠമായിരുന്നുവെന്നും, ഡയലോഗ് പ്രസന്റേഷനിൽ മമ്മൂട്ടി നൽകിയ നിർദ്ദേശങ്ങൾ തന്റെ പ്രകടനത്തെ മെച്ചപ്പെടുത്തിയെന്നും അദ്ദേഹം നന്ദിയോടെ ഓർത്തു.

‘കൈയ്യും കാലും കെട്ടിയിട്ട’ അഭിനയം

തന്റെ പതിവ് ശൈലിയായ ‘ലൗഡ്’ പെർഫോമൻസിൽ നിന്ന് മാറിയുള്ള അഭിനയം തനിക്ക് വെല്ലുവിളിയായിരുന്നുവെന്ന് വിനായകൻ സമ്മതിക്കുന്നു. “ജിതിൻ (സംവിധായകൻ) എന്റെ കയ്യും കാലും കെട്ടിയിട്ടതുപോലെയാണ് അഭിനയിപ്പിച്ചത്. ‘ചേട്ടാ അങ്ങനെ ചെയ്യണ്ട, ഇങ്ങനെ മതി’ എന്ന് പറഞ്ഞ് എന്നെ നിയന്ത്രിച്ചു. അത് എനിക്ക് ഇഷ്ടപ്പെട്ടു. ഈ സിനിമയിലെ എന്റെ സിഗ്നേച്ചർ ഒരുപക്ഷേ ആ നിശബ്ദതയായിരിക്കും,” വിനായകൻ പറഞ്ഞു.

സിവിൽ ഡ്രസ്സിലുള്ള, എന്നാൽ ബോഡി ലാംഗ്വേജ് കൊണ്ട് പവർഫുൾ ആയ ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ് താൻ അവതരിപ്പിക്കുന്നതെന്ന് വിനായകൻ വ്യക്തമാക്കി. “കാക്കി ഇടാതെ തന്നെ പോലീസ് ആണെന്ന് തോന്നിപ്പിക്കുന്ന ആ കോൺട്രാസ്റ്റ് (Contrast) എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു,” അദ്ദേഹം പറഞ്ഞു.

READ NOW  ആ സംഭവത്തോടെ കലാഭവൻ മണിയോട് എനിക്കും ഒരു അകൽച്ച തോന്നി - പിന്നീട് എന്റെ സിനിമകളിൽ മണി ഉണ്ടായിരുന്നില്ല - ലാൽ ജോസ് പറഞ്ഞ സംഭവം.

പൊതുവേദിയിൽ നിന്ന് അകലം പാലിക്കുന്നത്

എന്തുകൊണ്ടാണ് പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാത്തത് എന്ന ചോദ്യത്തിന്, സിനിമ സിനിമയുടെ ബിസിനെസ്സ് അതാണ് ഞാൻ പ്രധാനമായും നോക്കാറുളളത്. പൊതു വേദിയിൽ എനിക്ക് സംസാരിക്കാനറിയില്ല ,അത് എന്റെ താഴെയുള്ള പ്രശ്നങ്ങളാണ് അത് പബ്ലിക്കിൽ വന്നു കാണിക്കണ്ട എന്ന് വച്ചാണ് .തനിക്ക് വരാൻ താല്പര്യമുണ്ട് പക്ഷേ പറ്റുന്നില്ല. പിന്നെ പത്തു പേരിൽ രണ്ടു പേർ എന്നെ തൊണ്ടും എന്റെ സ്വൊഭാവമനുസരിച്ചു ഞാൻ എന്തെങ്കിലും പറയും പ്രശനമാവും പ്രശ്നമാക്കണ്ട എന്ന് വച്ചാണ് വരാത്തത്.അതുകൊണ്ടു നല്ലത് വീടിനകത്തു ഇരിക്കുക ഗോവയിൽ പോയി ജീവിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് അവിടെ പോയാൽ എനിക്ക് സ്കൂട്ടറിലോ സൈക്കിളിലോ പോകാം ആ ഫ്രീഡം ഉണ്ട് ആളുകൾക്ക് വലിയ പ്രശ്നം ഇല്ല.  ഗോവയിൽ പോയി താമസിക്കുന്നതും അവിടെ കിട്ടുന്ന സ്വകാര്യതയും സ്വാതന്ത്ര്യവും ആഗ്രഹിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കളങ്കാവൽ’ ഒരു ക്രൈം ത്രില്ലർ ആണെന്നും, അതിൽ മമ്മൂട്ടിക്കും തനിക്കും തുല്യപ്രാധാന്യമുള്ള വേഷങ്ങളാണെന്നും വിനായകൻ സൂചിപ്പിച്ചു. “രണ്ട് വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന, എന്നാൽ ഒരേ സ്വഭാവമുള്ള രണ്ട് കഥാപാത്രങ്ങൾ” എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. മമ്മൂട്ടി കമ്പനിയുമായുള്ള തന്റെ ആദ്യ സഹകരണത്തിൽ വലിയ സന്തോഷമുണ്ടെന്നും, അവർ നൽകിയ പ്രീമിയം സൗകര്യങ്ങൾ മികച്ചതാണെന്നും വിനായകൻ പറഞ്ഞു.

ADVERTISEMENTS