അത് ശരിക്കും ലവ് ജിഹാദ് ആയിരുന്നു. നമ്മുടെ ദൈവങ്ങളെ കുറിച്ച് പറഞ്ഞു നമ്മളെ ആശയക്കുഴപ്പത്തിലാക്കും. ബഷീർ ബാഷിക്കെതിരെ ഞെട്ടിക്കുന്ന ഗുരുതരമായ വെളിപ്പെടുത്തലുമായി മുൻ പങ്കാളി ശ്രേയ അയ്യർ

3

സോഷ്യൽ മീഡിയയിലെ പ്രശസ്ത വ്ലോഗറും ഇൻഫ്ലൂവൻസറുമായ ബഷീർ ബഷിയുടെ വ്യക്തിജീവിതത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. ആദ്യ ഭാര്യ സുഹാനയ്ക്ക് ശേഷം ബഷീറിന്റെ ജീവിതത്തിലേക്ക് കടന്നുവന്ന നടിയും മോഡലുമായ ശ്രിയ അയ്യർ നടത്തിയ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. ബഷീറുമായുള്ള ബന്ധത്തിൽ താൻ അനുഭവിച്ച കൊടുംപീഡനങ്ങളെക്കുറിച്ചും, അത് ലവ് ജിഹാദിന്റെ ഭാഗമായിരുന്നു എന്നതിനെക്കുറിച്ചും ശ്രിയ തുറന്നുപറഞ്ഞിരുന്നു.

“കാലൊടിച്ചു, ബെൽറ്റ് കൊണ്ടടിച്ചു”: ശ്രിയയുടെ വെളിപ്പെടുത്തൽ

ബഷീറുമായുള്ള ബന്ധം തനിക്ക് നരകതുല്യമായിരുന്നു എന്ന് ശ്രിയ പറയുന്നു. “ഒരുപാട് ശാരീരിക പീഡനങ്ങൾ എനിക്ക് സഹിക്കേണ്ടി വന്നു. ബെൽറ്റ് ഉപയോഗിച്ചായിരുന്നു പലപ്പോഴും മർദ്ദനം. ഒരിക്കൽ എന്റെ കാല് പോലും ഒടിച്ചു,” ശ്രിയയുടെ വാക്കുകളിൽ ഭയം നിഴലിക്കുന്നു. ആളുകൾ എന്ത് വിചാരിക്കും എന്ന ഭയം കാരണമാണ് തുടക്കത്തിൽ ഇതൊന്നും പുറത്തുപറയാതിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. പ്രണയത്തിന്റെ തുടക്കത്തിൽ പലപ്പോഴും നമ്മൾ പങ്കാളിയെ കണ്ണടച്ച് വിശ്വസിക്കും. എന്നാൽ വിവാഹത്തിലേക്ക് എത്തുമ്പോഴാണ് യഥാർത്ഥ പ്രശ്നങ്ങൾ തുടങ്ങുന്നത്.

ADVERTISEMENTS

“മുസ്ലിമായ ഞാൻ മറ്റൊരു മതത്തിൽപ്പെട്ട സ്ത്രീയതായതിനാൽ എന്നെ വിവാഹം കഴിച്ചാൽ തന്റെ മതത്തിൽ നിന്നും ഒറ്റപ്പെടുത്തും എന്നൊക്കെയായിരുന്നു ബഷീറിന്റെ വാദം. എന്നാൽ ഹിന്ദു മതത്തിൽ അങ്ങനെയൊരു പ്രശ്നമില്ല. ഏത് മതത്തിൽപ്പെട്ട ആളെ വിവാഹം കഴിച്ചാലും ഞങ്ങളുടെ മതം അവരെ സ്വീകരിക്കും. ആരെയും മതം മാറാൻ നിർബന്ധിക്കാറില്ല,” ശ്രിയ വ്യക്തമാക്കി.

READ NOW  ദിലീപിനു വിനയാകുമെന്നു കരുതിയ ബാലചന്ദ്രകുമാറിന്റെ മൊഴികൾ ദിലീപിന് രക്ഷയായത് എങ്ങനെ എന്നറിയാം ; പ്രോസിക്യൂഷൻ വാദങ്ങൾ പൊളിഞ്ഞത് ഇങ്ങനെ-ഞെട്ടിക്കുന്ന വസ്തുതകൾ വിധിന്യായത്തിൽ ; വായിക്കാം വിശദമായി

**”ലവ് ജിഹാദിന്റെ ഇരയാണ് ഞാൻ”**

ബഷീറുമായുള്ള ബന്ധം ‘ലവ് ജിഹാദ്’ ആയിരുന്നു എന്നാണ് ശ്രിയയുടെ ആരോപണം. “ആദ്യം ഇസ്ലാം മതത്തെക്കുറിച്ച് പഠിക്കാൻ പറയും. പിന്നെ ഹിന്ദു മതത്തിലെ ദൈവങ്ങളെക്കുറിച്ച് പറഞ്ഞ് നമ്മളെ ആശയക്കുഴപ്പത്തിലാക്കും. നിങ്ങളുടെ മതത്തിൽ ഇത്രയും ദൈവങ്ങളില്ലേ അതൊക്കെ പറഞ്ഞു ഒടുവിൽ മതം മാറ്റം നിർബന്ധമാക്കും. നിക്കാഹ് കഴിക്കണം എന്ന അവസ്ഥയിലേക്ക് എത്തിക്കും,” സത്യത്തിൽ അതൊരു ജിഹാദാണ് .ഭീകരമായ ശാരീരിക പീഡനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട് .ബെൽറ്റിന്റെ ബക്കിൾ കൊണ്ട് അടിച്ചിട്ടുണ്ട്. ഇതെല്ലാം ഒരു വിവാദമാക്കേണ്ടെന്ന് കരുതിയാണ് താൻ അന്ന് മിണ്ടാതിരുന്നതെന്നും ശ്രിയ പറയുന്നു. ഒടുവിൽ ബന്ധം തുടരാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ തട്ടമിടു് നടന്നിരുന്ന എന്നെ കൊച്ചിയിലെ ഹിന്ദു ഐക്യവേദി പ്രവർത്തകരാണ് രക്ഷിച്ചതെന്നും, ഭക്ഷണവും ചികിത്സയും നൽകി സംരക്ഷിച്ചതെന്നും അവർ നന്ദിയോടെ ഓർക്കുന്നു. മർദ്ദനം കാരണം ശരീരം മുഴുവൻ നീരുവന്ന അവസ്ഥയിലായിരുന്നു അന്ന് താനെന്നും . എന്റെ രക്ഷിതാക്കൾക്ക് താൻ ഇന്ന് ജീവനോടെ ഉണ്ടെങ്കിൽ അത് ഹിന്ദു സമാജത്തിന്റെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് ശ്രിയ കൂട്ടിച്ചേർത്തു.

READ NOW  പാലക്കാട്ടെ ‘കലുങ്ക്’ സംവാദം: വിമർശകർക്ക് ‘പുല്ലുവില’, വിവാദ പരാമർശങ്ങൾ ആവർത്തിച്ച് സുരേഷ് ഗോപി

കണ്ണുമടച്ചു ആരെയും വിശ്വസിക്കരുത്. ആളുകളെ മനസിലാക്കാൻ പഠിക്കുക. നമ്മുടെ സ്നേഹത്തിനേക്കാളും ഒരാൾ മതത്തിനു പ്രാധാന്യം കൊടുത്താൽ അവിടെ നമ്മൾ മനസിലാക്കുക ഭാവിയിൽ എന്തൊക്കെ പ്രശ്നമുണ്ടാകുമെന്നു. ഇതിനു പുറമെ പി സി ജോർജിനെ കുറിച്ചും ശ്രീയാ പറയുന്നത് പിസി ജോർജിന്റെ മകൻ ഷോൺ വിവാഹം കഴിച്ചത് ജഗതി ചേട്ടന്റെ മകൾ പാർവതിയെ ആണ് പാർവതി ഇപ്പോഴും പാർവതി തന്നെ അവൾ മെഴ്‌സിയോ ജൂലിയോ ആയില്ല അതിനു അദ്ദേഹത്തിന് നമ്മൾ അഭിനന്ദിച്ചേ മതിയാകൂ എന്നും ശ്രേയ പറയുന്നു.

ബഷീറിനെതിരെ ഷെഫീന ബീവി

ശ്രിയയുടെ വെളിപ്പെടുത്തലുകൾ വീണ്ടും ചർച്ചയാകുമ്പോൾ, യുട്യൂബർ ഷെഫീന ബീവിയുടെ പ്രതികരണവും ശ്രദ്ധേയമാവുകയാണ്. “ബഷീർ ബഷി ഖുർആന് വിപരീതമായി പ്രവർത്തിക്കുന്ന വ്യക്തിയാണ്,” എന്നാണ് ഷെഫീനയുടെ വാദം. “ബഷീറാണ് ശ്രിയ അയ്യരെ ഉപദ്രവിച്ചത്. അന്ന് തെളിവുകൾ സഹിതമാണ് ആ കുട്ടി കാര്യങ്ങൾ തുറന്നുപറഞ്ഞത്. ഞാൻ ഏറ്റവും വെറുക്കുന്ന വ്യക്തിയാണ് ബഷീർ. ഒരേ സമയം മൂന്ന് പെൺകുട്ടികളെയാണ് അയാൾ വഞ്ചിച്ചതും ഉപദ്രവിച്ചതും. ഒരു മുസ്ലിം എന്ന നിലയിൽ ഞാൻ പറയുന്നു, ഞങ്ങളുടെ മതഗ്രന്ഥം പറയുന്നതിന് നേർവിപരീതമായാണ് അയാൾ ജീവിക്കുന്നത്,” ഷെഫീന തുറന്നടിച്ചു.

READ NOW  വയറ്റിലുള്ളത് ഇരട്ടക്കുട്ടികൾ ആണോ എന്ന ചോദ്യത്തിന് വ്യക്തമായി മറുപടിയുമായി പേളി മാണി

വിവാദങ്ങളുടെ തോഴൻ

രണ്ട് ഭാര്യമാരോടൊപ്പം ജീവിക്കുന്ന ബഷീർ ബഷിയുടെ ജീവിതശൈലി പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെക്കാറുണ്ട്. സുഹാനയും മഷൂറയുമാണ് നിലവിൽ ബഷീറിന്റെ ഭാര്യമാർ. ഇവർക്കൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളും ബഷീർ സ്ഥിരമായി പങ്കുവെക്കാറുണ്ട്. ഇതിനിടയിലാണ് മുൻ പങ്കാളിയുടെ ഇത്തരം ഗുരുതരമായ ആരോപണങ്ങൾ വീണ്ടും ഉയർന്നുവരുന്നത്. പ്രണയത്തിന്റെ പേരിൽ നടക്കുന്ന ഇത്തരം ചൂഷണങ്ങൾക്കും പീഡനങ്ങൾക്കും എതിരെ സമൂഹത്തിൽ ശക്തമായ പ്രതികരണം ഉണ്ടാകേണ്ടതുണ്ട് എന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.

ADVERTISEMENTS