
മലയാളം സിനിമ ആരാധകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന താര സൂര്യനാണ് മോഹൻലാൽ. മലയാള സിനിമയെന്ന് ചിന്തിക്കുമ്പോൾ ആദ്യം ഓടിയെത്തുന്ന പേര് അതാണ് മോഹൻലാൽ. അറുപതുകളിലും ചുറു ചുറുക്കോടെ ആക്ഷൻ രംഗങ്ങളും കോമഡി റൊമാന്റിക് രംഗങ്ങൾ എസ്സി ആയി കൈകാര്യം ചെയ്യുന്ന നടൻ മലയാളികളുടെ സ്വന്തം ലാലേട്ടൻ.
മോഹൻലാൽ ഫഹദ് ഫാസിൽ ആസിഫ് അലി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു റെഡ് വൈൻ. ഈ ചിത്രത്തിലൂടെയാണ് സലാം ബാപ്പു സംവിധാന രംഗത്തേക്ക് ആദ്യമായി എത്തുന്നത്. അതുവരെ അദ്ദേഹം ലാൽ ജോസിന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിക്കുകയായിരുന്നു.പതിനൊന്നു വർഷത്തോളം അസിസ്റ്റന്റ് ഡയറക്ടർ എന്ന റോളിൽ നിന്നതിനു ശേഷമാണ് സ്വതന്ത്ര അംവിധായകനായി മുന്നോട്ട് എത്തുന്നത്.
വലിയ താര നിരയുമായി വമ്പൻ പ്രതീക്ഷയുമായി എത്തി തീയറ്ററിൽ ദയനീയ പരിജയമായ ചിത്രമാണ് റെഡ് വൈൻ. എന്നാൽ പിന്നീട് ടെലിവിഷൻ പ്രേക്ഷകർക്ക് പ്രീയങ്കര ചിത്രമായി മാറുകയും ചെയ്തിരുന്നു. ഈ ചിത്രത്തിന്റെ തിരകകഥയെ കുറിച്ച് തനിക്ക് ആശങ്ക ഉണ്ടായിരുന്നു. മോഹൻലാലിനെ നായകനാക്കി ചെയ്യാൻ പറ്റുന്ന ഒരു തിരകകഥയാണോ എന്നുള്ള തന്റെ ആശങ്ക താൻ മോഹൻലാലുമായി പങ്ക് വച്ചിരുന്നു എന്നും സംവിധായകൻ വെളിപെപ്ടുത്തിരിയിരുന്നു. ആ സംഭവം ഇങ്ങനെ.
ഒട്ടും പ്രതീക്ഷിക്കകത്തെ വന്നു ചേർന്ന ഒരു ചിത്രമാണ് തനിക്ക് റെഡ് വൈൻ എന്ന് സലാം ബാപ്പു പറയുന്നു തന്റെ അടുത്ത സുഹൃത്തായ മാമ്മൻ കെ രാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യാൻ വച്ചിരുന്ന ചിത്രമാണ് പിന്നീട് തന്നിലേക്ക് സംവിധാനം ചെയ്യാൻ എത്തിയത്.
2012 ഒക്ടോബറിൽ ചിത്രത്തിന്റെ കഥ മോഹൻലാലുമായി ചർച്ച ചെയ്തിരുന്നു എന്നും അതിനു ശേഷം കേരളപ്പിറവി ദിനത്തിൽ താൻ മോഹൻലാലിന് ഒരു മെസേജ് അയച്ചപ്പോൾ ഈ സിനിമ തുടങ്ങാം എന്ന് അദ്ദേഹം തന്നെ ഫോണിൽ വിളിച്ചു പറഞ്ഞു എന്ന് സലാം ബാപ്പു പറയുന്നു. അത്ര അത്ര പെട്ടന്ന് സിനിമ തുടങ്ങുന്ന കാര്യം താൻ ചിന്തിച്ചിരുന്നപോലുമല്ലന്നു അദ്ദേഹം പറയുന്നു.
അഞ്ചാറു മാസം കഴിഞ്ഞു തുടങ്ങാമെന്ന് താൻ കരുതിയ സിനിമയാണ് ഇത്. പെട്ടന്ന് തുടങ്ങാമെന്ന് പറഞ്ഞപ്പോൾ തന്നെ താൻ പേടിച്ചു പോയി എന്ന് അദ്ദേഹം പറയുന്നു. പിന്നെ എല്ലാം വളരെ പെട്ടന്ന് നടന്നു മോഹൻലാൽ സാർ പലപ്പോഴും പറയുന്ന പോലെ ചില സിനിമകൾ തനിയെ സംഭവിക്കുകയാണ് എന്ന്. അതുപോലെ തന്നെയായിരുന്നു ഈ സിനിമയുടെ കാര്യം. തന്റെ അങ്കലാപ്പ് കണ്ടു പ്രൊഡ്യൂസർമാരും ഡിസ്ട്രിബിയൂട്ടറുമാരും എല്ലാം കൂടി ധൈര്യം തന്നെ ചെയ്യിപ്പിക്കുകയായിരുന്നു.
അന്ന് തനിക്ക് ഉണ്ടായത് ഒരു സംശയം താൻ മോഹൻലാലുമായി പങ്ക് വച്ചിരുന്നു. ഈ ചിത്രത്തിൻറെ തിരകഥ മോഹൻലാലിനെ സങ്കൽപ്പിച്ചു എഴുതിയത് അല്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ ആഗ്രഹിക്കുന്നത് ഇത്തരത്തിൽ ഒരു സിനിമയായിരിക്കില്ല എന്ന് താൻ അദ്ദേഹത്തോട് തന്നെ പറഞ്ഞിരുന്നു. ലാൽ സാറിനു കൂടുതൽ പ്രാധാന്യമുള്ള ഒരു സിനിമ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹത്തോട് താൻ പറഞ്ഞിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.
സലാം ഞാൻ ഓകെ പറഞ്ഞതും ചെയ്യാൻ തീരുമാനിച്ചതും ഈ ഒരു സിനിമയാണ് ഇനി നിങ്ങൾ ഇ ചിത്രത്തിന്റെ തിരക്കഥ മാറ്റി മറ്റൊന്ന് കൊണ്ട് വന്നാൽ ഞാൻ അത് വായിച്ചു നോക്കിയിട്ടു മാത്രമേ ഒരു തീരുമാനം എടുക്കു . ഞാന്‍ ഇപ്പോൾ ചെയ്യാമെന്ന് സമ്മതിച്ചത് ഈ കഥയും തിരകകഥയ്‌ക്കും ആണ് , എല്ലാത്തിനുമപ്പുറം സിനിമയാണ് പ്രാധാന്യം.
അത് മാത്രമല്ല ഇതിലെ തന്റെ വേഷത്തിനു അർഹിക്കുന്ന പ്രാധാന്യമുണ്ട്. എനിക്ക് വേണ്ടി പാട്ടുകളും മാസ് ഡയലോഗുകളും ഒന്നും തിരുകി കയറ്റേണ്ട ഒരു സിനിമയല്ല ഇത്. ഇത്തരം സിനിമകളാണ് ഞാൻ ആഗ്രഹിച്ചിരുന്നത് ഞാൻ പോലും കാണാൻ ആഗ്രഹിക്കുന്നത്. അത് കൊണ്ട് എന്നെ സ്നേഹിക്കുന്നവർക്ക് ഇത് ഇഷ്ടപ്പെടും . അതിനാൽ ഇനി തിരക്കഥ ഒന്നും മാറ്റാൻ നിൽക്കണ്ട എന്ന് മോഹൻലാൽ പറഞ്ഞിരുന്നു. അങ്ങനെയാണ് റെഡ് വൈൻ തുടങ്ങുന്നത്. ഒരു നടന്മാർക്ക് വേണ്ടിയും ഒരുക്കിയ സിനിമയല്ല അത്.
പക്ഷേ മോഹൻലാലിന്റെ ആരാധകർക്ക് വേണ്ടതൊന്നും സിനിമയിലില്ലായിരുന്നു. അതുകൊണ്ടാകാം ഫഹദ് ഫാസിലും ആസിഫ് അലിയുമൊക്കെയുണ്ടായിരുന്നിട്ടും ആ ചിത്രം വേണ്ട രീതിയിൽ വിജയം കാണാതിരുന്നത് എന്ന് സംവിധായകൻ സലാം ബാപ്പു പറയുന്നു.