രാത്രിയിൽ ‘അമ്മ ഉറങ്ങുമ്പോൾ മകളെ അടുക്കളയിലേക്ക് എടുത്തുകൊണ്ടു പോകുന്ന പിതാവിന്റെ ക്രൂരതകൾ കേട്ട് ഏവരും ഞെട്ടി ഒടുവിൽ 66 വർഷം ശിക്ഷ

442

മനുഷ്യ മനസാക്ഷിയെ നടുക്കുന്ന നിരവധി സംഭവങ്ങൾ ആണ് ദിവസേന നമ്മുടെ ചുറ്റുപാടും നടക്കുന്നത്. കുഞ്ഞുങ്ങളെ അവരുടെ അടുത്ത ബന്ധുക്കൾ ലൈംഗിക ചൂഷണം നടത്തുന്ന വാർത്തകൾ കേട്ട് ഏവരുടെയും കണ്ണും മനസ്സും മരവിച്ചു പോകുന്ന അവസ്ഥയാണ് ഉള്ളത്. ഈ വാർത്ത അറിഞ്ഞപ്പോൾ പബ്ലിഷ് ചെയ്യേണ്ട എന്ന് തോന്നി എങ്കിലും ഇത്തരം വാർത്തകൾ ആളുകൾ അറിഞ്ഞിരിക്കണം എന്ന തോന്നലിൽ നിന്നാണ് ഇത് കൊടുക്കുന്നത് . ഇത്തരത്തിൽ ഉള്ള വാർത്തകൾ മുൻപ് കേൾക്കുമ്പോൾ അതൊക്കെ നമ്മുടെ കേരളത്തിൽ ഉണ്ടാകില്ല എന്ന് കരുതുന്ന നമ്മുടെ മുന്നിൽ ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്ന നടുക്കുന്ന ക്രൂരതകളുടെയും ലൈംഗിക അതിക്രമത്തിന്റെ വാർത്തകൾ ആണ് ദിവസേന വരുന്നത്.

മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന രീതിയിൽ ഏഴു വയസ്സുള്ള സ്വന്തം മകളോട് ലൈംഗിക അതിക്രമം കാട്ടിയ പിതാവിനെ ഇരുപത്തിയഞ്ചു വർഷത്തേക്കാണ് കോടതി ശിക്ഷിച്ചത്. പത്തനം തിട്ടയിൽ ആണ് സംഭവം പത്തനം തിട്ട സ്വദേശിയായ പിതാവിന് അറുപത്തിയാറു വർഷം തടവാണ് കോടതി വിധിച്ചത്.

ADVERTISEMENTS
   

2021 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ഭാര്യയും മറ്റെല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ ഇയാൾ തന്റെ ഏഴു വയസ്സുകാരി മകളെയും കൂട്ടി അടുക്കളയിലേക്ക് പോവുകയും അവിടെ വച്ച് കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ചെയ്യുന്നത് പതിവായപ്പോൾ സഹികെട്ട കുട്ടി വിവരം അമ്മയെ അറിയിക്കുകയായിരുന്നു. കാര്യം അന്വോഷിച്ചപ്പോൾ സത്യമെന്നു ബോധ്യപ്പെട്ട ‘അമ്മ വിവരം കുട്ടിയുടെ സ്കൂളിലെ അധ്യാപകരെ അറിയിച്ചു. അവർ കുട്ടിയോട് കാര്യങ്ങൾ വിശദമായി ചോദിച്ചറിയുകയും പൊലീസിന് വിവരം അറിയിക്കുകയും ആയിരുന്നു . പോലീസ് കാര്യങ്ങൾ കുട്ടിയോട് അന്വോഷിച്ചു ബോധ്യപ്പെട്ടു കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

കുട്ടിയെ ഏവരും ഉറങ്ങി കഴിയുമ്പോൾ അടുക്കളയിലേക്ക് കണ്ടു പോയി പിതാവ് ലൈംഗികമായി ഉപയോഗിക്കും എന്ന് പരാതിയിൽ പറഞ്ഞിരുന്നു. കുട്ടിയുടെയും മാതാവിന്റെയും മൊഴിയിൽ നിന്നും കാര്യങ്ങൾ സത്യമെന്നു ബോധ്യപ്പെട്ട പോലീസ് കേസെടുത്തു ഇയാളെ അറസ്റ് ചെയ്യുകയായിരുന്നു. എന്നാൽ ഈ സമയത്തിനിടയിൽ കുട്ടിയെ സ്വാധീനിച്ചു മൊഴി മാറ്റി പറയിക്കാനും മറ്റും പിതാവ് ശ്രമിച്ചിരുന്നു എന്നാൽ കുട്ടി അത് അംഗീകരിച്ചില്ല. പകസത്തെ ഇടക്ക് വച്ച് കേസിന്റെ വിസ്താര വേളയിൽ കുട്ടിയുടെ മാതാവ് കൂറ് മാറി എന്നാൽ കുട്ടി തന്റെ പരാതിയിൽ ഉറച്ചു നിൽക്കുകയും കൂടെ കുട്ടിയുടെ അദ്ധ്യാപകർ പിന്തുണ അർപ്പിച്ചു കൂടെ നിൽക്കുകയും ചെയ്തത് കേസിനു ബലം നൽകി

പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 75-ാം വകുപ്പുപ്രകാരവും എടുത്ത കേസിൽ വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ചു അനുഭവിച്ചാൽ മതിയെന്നാണ് കോടതി വിധിന്യായത്തിൽ പറയുന്നത്. അതുകൊണ്ടു തന്നെ ഇയാൾക്ക് ശിക്ഷ 25 വർഷമായി ചുരുങ്ങി കിട്ടി. 25 വര്ഷം കഠിന തടവാണ് ഇയാൾക്ക് കിട്ടിയിരിക്കുന്നത് ഒരുലക്ഷത്തി അറുപതിനായിരം രൂപയും പിഴയായി വിധിച്ചിട്ടുണ്ട് പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതിയുടേതാണ് വിധി പ്രസ്താപം.

സത്യത്തിൽ ഇവനെ പോലെയുളള നരാധമന്മാർക്ക് 66 വർഷത്തെ ശിക്ഷ തന്നെ നൽകുക എന്നതാണ് വേണ്ടത്. എങ്കിൽ മാത്രമേ പിഞ്ചു കുട്ടികളോട് പോലും ഇത്തരത്തിൽ പെരുമാറുന്നവർക്ക് ഒരു പാഠമാകു. ഓരോ രക്ഷിതാക്കളൂം തങ്ങളുടെ കുട്ടികളുടെ സുരക്ഷാ വളരെ അധികം ശ്രദ്ധയോടെ ഉറപ്പു വരുത്തേണ്ടതാണ്. അമ്മമാർ പെൺകുട്ടികളുടെ കാര്യത്തിൽ തീർച്ചയായും പ്രത്യേക്സ് ശ്രദ്ധ കൊടുക്കേണ്ടതും എന്നും കുട്ടികളുമായി സംസാരിക്കേണ്ടതും അവരെ മോശമായി ആരെങ്കിലും സ്പര്ശിക്കുന്നുണ്ടോ അത് അടുത്ത അബന്ധുക്കാൾ കുറിച്ചായാലും ചോദിച്ചു മനസിലാക്കെണ്ടത് അനിവാര്യം ആണ്.

 

 

ADVERTISEMENTS
Previous articleഅന്ന് ആ രംഗം കണ്ടു ഷോക്ക് ആയി ആ സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞു ഉണ്ണി ലാപ് ടോപ് തള്ളി മാറ്റി എന്ന് സംവിധയാകൻ എന്നാൽ ഉണ്ണി മുകുന്ദൻ അതിനെ പറ്റി പറഞ്ഞത്
Next articleആദ്യ ഡേറ്റിംഗിൽ തന്നെ കാമുകനുമായി സെക്സ് ചെയ്തോ ? വെളിപ്പെടുത്തി തമന്നയും വിജയ് വർമയും