പോ#ൺ ലോകം വിട്ടിട്ടും വേട്ടയാടി ആ ഭൂതകാലം; ആ ഒറ്റ വീഡിയോ തന്റെ പ്രണയജീവിതത്തെ എങ്ങനെ തകർത്തെന്ന് തുറന്നുപറഞ്ഞ് മിയ ഖലീഫ

1

ഭൂതകാലത്ത് ചെയ്ത ചില പ്രവൃത്തികൾ, അല്ലെങ്കിൽ എടുത്ത ചില തീരുമാനങ്ങൾ മനുഷ്യന്റെ ജീവിതത്തെ ജീവിതാവസാനം വരെ വേട്ടയാടിയേക്കാം. ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് സുപരിചിതയായ മുൻ പോ#ൺ താരം മി#യ ഖലീ#ഫയുടെ ജീവിതം ഇതിനൊരു നേർച്ചിത്രമാണ്. അഡ#ൽറ്റ് ഇൻഡസ്ട്രിയിൽ  വെറും ചുരുങ്ങിയ കാലം മാത്രം പ്രവർത്തിച്ച് ആ മേഖലയോട് എന്നെന്നേക്കുമായി വിടപറഞ്ഞ വ്യക്തിയാണ് അവർ. എന്നാൽ 12 വർഷങ്ങൾക്ക് മുൻപ് അവർ അഭിനയിച്ച വിവാദമായ ഒരു വീഡിയോ ഇന്നും അവരുടെ വ്യക്തിജീവിതത്തെയും പ്രണയബന്ധങ്ങളെയും എത്രത്തോളം ദോഷകരമായി ബാധിക്കുന്നുവെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഇടംനേടുന്നത്.

സാറ ജോ ചമൗൺ  എന്നാണ് ലെബനീസ്-അമേരിക്കൻ വംശജയായ മിയ ഖലീഫയുടെ യഥാർത്ഥ പേര്. 2014-ൽ, തന്റെ 21-ാമത്തെ വയസ്സിലാണ് ഹിജാബ് ധരിച്ചുകൊണ്ടുള്ള ഒരു അഡ#ൽറ്റ് വീഡിയോയിൽ അവർ പ്രത്യക്ഷപ്പെടുന്നത്. ഈ ഒറ്റ വീഡിയോ അവരെ ലോകമെമ്പാടും കുപ്രസിദ്ധയാക്കി. ആഗോളതലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ച ഈ സംഭവം, ഐഎസ്ഐ#എസ്  പോലെയുള്ള തീവ്രവാദ സംഘടനകളിൽ നിന്നുള്ള വധഭീഷണിയിലേക്കും, സ്വന്തം കുടുംബം അവരെ തള്ളിപ്പറയുന്നതിലേക്കും വരെ കാര്യങ്ങളെത്തിച്ചു. ആരും ഈ വീഡിയോ കാണില്ലെന്ന മിഥ്യാധാരണയിലായിരുന്നു അന്നത്തെ ആ 21-കാരി. പ്രശസ്ത യൂട്യൂബ് പരിപാടിയായ ‘ദി ആദം ഫ്രീഡ്‌ലാൻഡ് ഷോ’യിൽ  അടുത്തിടെ പങ്കെടുത്തുകൊണ്ടാണ് അവർ തന്റെ പഴയകാല അനുഭവങ്ങൾ തുറന്നുപറഞ്ഞത്.

READ NOW  ആ ചെറുപ്പക്കാരന്റെ ഹൃദയവും രണ്ട് വൃക്കകളും കരളും മുറിച്ചെടുക്കുന്ന ഓരോ നിമിഷവും മനസ്സ് വിങ്ങുകയായിരുന്നു.ഡോ. ജോ ജോസഫിന്റെ വികാര നിർഭരമായ കുറിപ്പ്

ADVERTISEMENTS

താൻ വിചാരിച്ചതിലും അപ്പുറമായിരുന്നു ആ വീഡിയോയുടെ വ്യാപ്തി. 2015 ജനുവരിയിൽ നടന്ന ചാർളി ഹെബ്ദോ (Charlie Hebdo) ഭീകരാക്രമണവും, പിന്നീട് ഉയർന്നുവന്ന മീടൂ (#MeToo) ക്യാമ്പയിനുകളുമെല്ലാം ആ വീഡിയോ വീണ്ടും ആളുകൾക്കിടയിൽ വലിയ തോതിൽ ചർച്ചയാകാൻ കാരണമായി. പോ#ൺഹ#ബ്ബ് പോലെയുള്ള വെബ്‌സൈറ്റുകളിൽ കോടിക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. തുടർന്ന് വർഷങ്ങളോളം ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട പേരുകളിലൊന്നായി അവർ മാറി. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട അവർ, പിന്നീട് ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ബുക്ക് കീപ്പറായി (അക്കൗണ്ടന്റ്) ജോലി ചെയ്യാൻ ശ്രമിച്ചെങ്കിലും, തന്റെ ഭൂതകാലം അവിടെയും ഒരു ‘ഭാരമായി’ മാറുകയായിരുന്നുവെന്ന് അവർ ഓർക്കുന്നു. മാതാപിതാക്കൾ പരസ്യമായി അവരെ തള്ളിപ്പറയുകയും വർഷങ്ങളോളം അവരുമായി യാതൊരു ബന്ധവുമില്ലാതെ തുടരുകയും ചെയ്തു.

പോ#ൺ വ്യവസായത്തിൽ നിന്നുണ്ടായ ഈ മോശം അനുഭവങ്ങൾ അവരുടെ പ്രണയജീവിതത്തെയും ലൈം#ഗികജീവിതത്തെയും വലിയ രീതിയിലാണ് ബാധിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വെറും രണ്ട് പേരുമായി മാത്രമേ താൻ ദീർഘകാല പ്രണയബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ളൂ എന്ന് 33-കാരിയായ മിയ വെളിപ്പെടുത്തുന്നു. പുരുഷന്മാരെ വിശ്വസിക്കാൻ അവർക്ക് ഇന്ന് വലിയ ഭയമാണ്. തന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നതിന് പകരം, ലോകം മുഴുവൻ കണ്ട ഒരു മുൻ പോൺ താരത്തോടൊപ്പമുള്ള ജീവിതം എന്ന വെറുമൊരു ‘കൗതുകത്തിന്റെ’  പേരിലാണോ ആളുകൾ തന്നെ സമീപിക്കുന്നത് എന്ന ചിന്ത അവരെ നിരന്തരം അലട്ടുന്നുണ്ട്. ഈയൊരു മാനസികാവസ്ഥ മറികടക്കാൻ കഴിയാത്തതിനാൽ, വ്യാജമായ പ്ര#ണയബന്ധങ്ങളേക്കാൾ തനിച്ചിരിക്കാനാണ് താൻ ഇപ്പോൾ കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് അവർ തുറന്നുപറഞ്ഞു. തന്നെ സ്നേഹിക്കാൻ വരുന്നവരുടെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് തിരിച്ചറിയാൻ കഴിയാത്തത് അവരെ വലിയ മാനസിക സംഘർഷത്തിലാക്കുന്നുണ്ട്.

READ NOW  സ്ത്രീകൾ നിർമ്മിച്ച പ്രശസ്ത ഇന്ത്യൻ സ്മാരകങ്ങൾ

എന്നാൽ ഭൂതകാലത്തിന്റെ തടവറയിൽ തന്നെ ഒതുങ്ങിക്കൂടാൻ അവർ ഇന്ന് തയ്യാറല്ല. പ്രതിസന്ധികളെ മറികടന്ന് ഫാഷൻ ലോകത്തെ അറിയപ്പെടുന്ന ഒരു സംരംഭകയായി മിയ ഖലീഫ മാറിക്കഴിഞ്ഞു. പാരീസ് ഫാഷൻ വീക്കിൽ (Paris Fashion Week) അടക്കം തിളങ്ങിയ അവർ, സ്വന്തമായി ഒരു ജ്വല്ലറി ബ്രാൻഡും നടത്തുന്നുണ്ട്. നിലവിൽ ‘ഒൺ#ലിഫാൻസ്’  എന്ന സബ്‌സ്ക്രിപ്‌ഷൻ പ്ലാറ്റ്‌ഫോമിലൂടെയാണ് അവർ പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. എന്നാൽ മുൻകാലങ്ങളിലേത് പോലെ പൂർണ്ണ ന#ഗ്നത പ്രദർശിപ്പിക്കാൻ അവർ ഇപ്പോൾ തയ്യാറല്ല. സ്വന്തം ശരീരത്തിന്മേലുള്ള പൂർണ്ണ അവകാശം ഇന്ന് അവർക്ക് തന്നെയാണ്. ഒരു ഫാഷൻ മാഗസിനിൽ കാണാൻ കഴിയുന്ന തരത്തിലുള്ള, നേരിയ വസ്ത്രങ്ങൾ ധരിച്ചുള്ള ചിത്രങ്ങൾ മാത്രമേ താൻ ഇപ്പോൾ പങ്കുവെക്കാറുള്ളൂവെന്നും, തന്റെ ഈ തീരുമാനത്തിൽ താൻ തികച്ചും സുരക്ഷിതയാണെന്നും അവർ ന്യൂയോർക്ക് ടൈംസിനോട് നേരത്തെ വ്യക്തമാക്കിയിരുന്നു.

READ NOW  ഒരിക്കൽ മനുഷ്യൻ വംശനാശത്തിന്റെ വക്കിൽ എത്തിയിരുന്നു - അവശേഷിച്ചത് വെറും 1280 പേർ -ഞെട്ടിക്കുന്ന വിവരങ്ങൾ

ഒരു പെൺകുട്ടി തന്റെ ഇരുപതുകളുടെ തുടക്കത്തിൽ എടുത്ത ഒരു തെറ്റായ തീരുമാനം എത്രത്തോളം ആഴത്തിലാണ് അവരുടെ വ്യക്തിജീവിതത്തിൽ മുറിവുകൾ വീഴ്ത്തിയതെന്ന് ഈ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നു. സമൂഹത്തിന്റെ മുൻവിധികൾക്കും പരിഹാസങ്ങൾക്കുമിടയിൽ സ്വന്തം സ്വത്വവും ആത്മാഭിമാനവും തിരികെപ്പിടിക്കാനുള്ള വലിയൊരു പോരാട്ടത്തിലാണ് മിയ ഖ#ലീഫ ഇന്ന്.

ADVERTISEMENTS