അന്ന് അടൂര്‍ഭാസി രാത്രിയിൽ വീട്ടിലേക്ക് അതിക്രമിച്ചു കേറി വന്നു കാട്ടിക്കൂട്ടിയത് – നേരിട്ട മോശം അനുഭവങ്ങൾ പറഞ്ഞു കെ പി എ സി ലളിത

104

ഒരുകാലത്ത് മലയാള സിനിമയിൽ കിരീടം വയ്ക്കാത്ത രാജാവായിരുന്നു അടൂർ ഭാസി. പ്രേംനസീർ കാലഘട്ടത്തിൽ നിരവധി സിനിമകളുടെ ഭാഗമായി മാറിയ അടൂർ ഭാസി മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് എന്ന പേരിലാണ് അറിയപ്പെട്ടിട്ടുള്ളത് പോലും. അദ്ദേഹത്തെക്കുറിച്ച് പലരും പലതരത്തിലുള്ള വെളിപ്പെടുത്തലുകളും പിൽക്കാലത്ത് നടത്തിയിട്ടുണ്ട്. നടി കെപിഎസി ലളിത നടത്തിയ ഒരു വെളിപ്പെടുത്തൽ ആയിരുന്നു എല്ലാവരും ആരാധിക്കുന്ന അടൂർ ഭാസിയിൽ നിന്നും തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെ കുറിച്ച് ആയിരുന്നു.

സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് വേണ്ടി പ്രതികരിക്കുവാൻ ഒരു സംഘടന മലയാള സിനിമയിൽ തുടങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ ആയിരുന്നു ഇക്കാര്യത്തെ കുറിച്ചൊക്കെ താരം തുറന്നു പറഞ്ഞത്. അത്തരമൊരു സംഘടന വന്നത് എന്തുകൊണ്ടും നല്ല കാര്യമാണെന്ന് ലളിത പറഞ്ഞിരുന്നു. കാരണം അടൂർ ഭാസി എന്ന നടനിൽ നിന്നും തുടക്കകാലത്ത് ഒരുപാട് മോശം അനുഭവങ്ങൾ നേരിടേണ്ടതായി വന്നിട്ടുണ്ട്. തനിക്കെതിരെ പലപ്പോഴും ലൈം ഗിക ചൂഷണത്തിന് ശ്രമിച്ചു

ADVERTISEMENTS
   

തന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ഒരിക്കൽ പോലും ഓർക്കാൻ പോലും ആഗ്രഹിക്കാത്ത ഒരു സംഭവമായിരുന്നു അത്. അദ്ദേഹം നല്ല രീതിയിൽ തന്നെ സിനിമയിൽ തിളങ്ങി നിന്നതുകൊണ്ട് സിനിമയിൽ അദ്ദേഹം പറയുന്നത് എന്തും നടക്കുന്ന ഒരു കാലഘട്ടമായിരുന്നു സമയം. അന്ന് അദ്ദേഹത്തെ വെറുപ്പിക്കുവാനോ അയാളുടെ നിലപാടുകളോട് വിയോജിപ്പ് കാണിക്കുവാനോ ആർക്കും ധൈര്യമുണ്ടായിരുന്നില്ല.

സിനിമയിലെ തന്റെ ശത്രു ആരെന്നു ചോദിച്ചാൽ അത് അടൂർ ഭാസിയാണ് . അയാളിൽ നിന്ന് നേരിട്ട മോശം അനുഭവങ്ങൾ ധാരാളം ആണ്. ഓലിക്കൽ തന്നോട് പറഞ്ഞു ഞാൻ നടന്നു പോകുമ്പോൾ നിന്റെ ഫോട്ടോ ഉള്ള ഒരു പേപ്പർ കിടക്കുന്ന കനദാൽ ഞാൻ അതിൽ ചവിട്ടില്ല എന്ന് അന്ന് അദ്ദേഹംപറഞ്ഞു അത് താൻ എടുത്തു നോക്കും അത്രക്ക് എനിക്ക് നിന്നോട് ബഹുമാനം ആണ് ഏന് അപ്പോൾ ഞാൻ പർണജൂ നിങ്ങൾ വേണ്ടാത്ത വൃത്തികെട്ട വർത്തമാനം പറഞ്ഞു അതൊകകെ കളഞ്ഞു കുളിക്കില്ല എന്ന്. കുറെ തന്റെ പിന്നാലെ അദ്ദേഹം നടന്നിരുന്നു. ഒന്നിലും താൻ വീഴില്ല എന്ന് മനസിലാക്കിയ സമയത്താണ് ഒരു ദിവസം രാത്രിയിൽ വീട്ടിലേക്ക് അതിക്രമിച്ചു കയറി വന്നത്

തനിക്കൊരു മോശമനുഭവം ഉണ്ടായപ്പോൾ താൻ അദ്ദേഹത്തിനെതിരെ പരാതി കൊടുത്തപ്പോൾ നടൻ ഉമ്മർ പോലും തന്നോട് ചോദിച്ചത് അടൂർ ഭാസിയ്ക്കെതിരെ പരാതി നൽകാൻ മാത്രം നീ വളർന്നോ എന്നായിരുന്നു. ഒരിക്കൽ മദ്രാസിലെ തന്റെ വീട്ടിലേക്ക് അയാൾ മദ്യപിച്ച് കയറി വരികയായിരുന്നു ഒപ്പം തന്നെ തന്റെ ജോലിക്കാരിയോട് കഞ്ഞിയും ചമ്മന്തിയും അയാൾക്ക് ഉണ്ടാക്കി കൊടുക്കുവാനും പറഞ്ഞു.

താനും സഹോദരിയും തന്റെ ജോലിക്കാരിയും മാത്രമാണ് ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. അവിടെ ഇരുന്നു തന്നെ ഇയാൾ മദ്യപിക്കുകയും വീട്ടിലുള്ള എല്ലാവരെയും ചീത്ത പറയുകയും വീട് മുഴുവൻ ചർദ്ദിച്ച് വൃത്തികേടാക്കുകയും ചെയ്തിരുന്നു. വെളുപ്പിനെ നാല് മണി വരെ അവിടെ കിടന്നു അവസാനം തുണിയും ഒന്നും ഇല്ലാതെയാണ് കിടക്കുന്നത്. കേട്ടാല്‍ അറയ്ക്കുന്ന തെറിയാണ് വിളിക്കുന്നത്.  വീട്ടിൽ നിന്നും ഇറങ്ങി പോവാതെ വന്നതോടെ താൻ നേരെ നടൻ ബഹദൂർക്കയുടെ വീട്ടിലേക്ക് ചെന്ന് കരഞ്ഞുകൊണ്ട് ഈ സംഭവം പറയുകയായിരുന്നു ചെയ്തത്. അങ്ങനെ ബഹദൂർക്കയാണ് തിരിച്ച് തന്റെ വീട്ടിൽ വന്ന് ഇയാളെ വണ്ടിയിലിട്ട് പോയത്.

അന്ന് അമ്മ സംഘടനയല്ല ഉള്ളത്. ചലച്ചിത്ര പരിഷത്ത് എന്ന ഒരു അസോസിയേഷനാണ്. അന്ന് ആ സംഘടനയുടെ സെക്രട്ടറി നടൻ ഉമ്മർ ആയിരുന്നു. ഇയാളുടെ പ്രവർത്തികൾക്കെതിരെ താൻ അപ്പോൾ പരാതി കൊടുക്കാൻ ചെന്നപ്പോൾ അദ്ദേഹത്തിന് എതിരെ പരാതി കൊടുക്കാൻ നീ ആരാണ് എന്നായിരുന്നു ഉമ്മർക്ക ചോദിച്ചത്.

നിനക്ക് അതിന്റെ ആവശ്യം ഉണ്ടോ എന്ന് ചോദിച്ച് ഉപദേശിക്കുകയും ചെയ്തു. അങ്ങേര് ഇവിടുത്തെ ഒരു വാഴുന്നോരാണ് എന്ന് അന്ന് ഉമ്മർ പറഞ്ഞിരുന്നു എന്നാണ് ഓർമ്മിക്കുന്നത്. പിന്നീട് തന്റെ സിനിമയിലെ അവസരങ്ങൾ പോലും അടൂർ ഭാസി നഷ്ടപ്പെടുത്തിയിട്ടുണ്ട് എന്നും മേക്കപ്പിട്ട് താൻ മണിക്കൂറുകളോളും ഇരുന്നിട്ടുണ്ട് എന്ന് ഒക്കെ ഓർമ്മിക്കുന്നുണ്ട്. അവസരങ്ങള്‍ വേണമെങ്കില്‍ അയാള്‍ പറയുന്നതനുസരിച്ച് ജീവിക്കണം അത് നടക്കാതാതിനാലാണ് അയാള്‍ ഇങ്ങനെ ചെയ്യുന്നത്.  കെപിഎസി ലളിത.

ADVERTISEMENTS
Previous articleശോഭനയായിരുന്നു സ്ഫടികത്തിൽ നായിക ആകേണ്ടിയിരുന്നത്:ഉർവശി എത്തിയത് ഇങ്ങനെ പക്ഷേ ..
Next articleപുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും അത്തരം വികാരങ്ങൾ ഉണ്ട് – ഇന്റിമേറ്റ് സീനുകൾ എല്ലാം ക്യാമറ ട്രിക്ക് അല്ല സ്വാസിക.