Advertisement
Home Mind and Relationships “സ്നേഹം എന്താണെന്നറിയാതെ മരിക്കാൻ എനിക്ക് വയ്യ”; 400-ലധികം പുരുഷന്മാർക്കൊപ്പം കി#ടക്ക പങ്കിട്ട ‘സെ#ക്സ് സറോഗേറ്റ്’ വെളിപ്പെടുത്തുന്ന...

“സ്നേഹം എന്താണെന്നറിയാതെ മരിക്കാൻ എനിക്ക് വയ്യ”; 400-ലധികം പുരുഷന്മാർക്കൊപ്പം കി#ടക്ക പങ്കിട്ട ‘സെ#ക്സ് സറോഗേറ്റ്’ വെളിപ്പെടുത്തുന്ന നൊമ്പരപ്പെടുത്തുന്ന കഥ

1127
ADVERTISEMENTS

മനുഷ്യൻ്റെ ഏറ്റവും വലിയ വേദനകളിലൊന്ന് ഏകാന്തതയാണ്. ആൾക്കൂട്ടത്തിനിടയിലും ഒറ്റപ്പെട്ടുപോകുന്ന, സ്നേഹിക്കാനോ സ്നേഹിക്കപ്പെടാനോ ആരുമില്ലാത്ത മനുഷ്യർ നമുക്കിടയിലുണ്ട്. അത്തരമൊരു കടുത്ത ഏകാന്തത അനുഭവിക്കുന്നവരുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നവരാണ് ‘സെക്സ് സറോഗേറ്റുകൾ’ . 400-ലധികം പുരുഷന്മാർക്കൊപ്പം കിട#ക്ക പങ്കി@ട്ടിട്ടുള്ള കാലി മില്ലർ (Kaly Miller) എന്ന സെക്സ് സറോഗേറ്റ്, തൻ്റെ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും ഹൃദയഭേദകമായ ഒരു അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ്.

ബ്രിട്ടീഷ് ടെലിവിഷൻ ഷോ ആയ ‘ദിസ് മോർണിംഗിൽ’ (This Morning) പങ്കെടുത്തപ്പോഴാണ് കാലി തൻ്റെ ജോലിയെക്കുറിച്ചും, തന്നെ ഈ മേഖലയിൽ ഉറച്ചുനിൽക്കാൻ പ്രേരിപ്പിച്ച ആ സംഭവത്തെക്കുറിച്ചും വെളിപ്പെടുത്തിയത്.

ആരാണ് ‘സെ#ക്സ് സറോഗേറ്റ്’? പലരും തെറ്റിദ്ധരിക്കുന്നത് പോലെ ഇതൊരു ലൈംഗിക തൊഴിലാളിയുടെ  ജോലിയല്ല. ലൈം#ഗികതയോടുള്ള ഭയം, ഉത്കണ്ഠ, ശാരീരികമായ അടുപ്പത്തോടുള്ള മടി എന്നിവ അനുഭവിക്കുന്നവരെ സഹായിക്കുന്ന തെറാപ്പിസ്റ്റുകളാണിവർ. ഇവർ ക്ലയന്റുകളുമായി ലൈം#ഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടെങ്കിലും, അതിന് പിന്നിൽ വ്യക്തമായ ചികിത്സാ ലക്ഷ്യങ്ങളുണ്ടാകും. ലൈം#ഗികതയുടെ മാനസിക വശങ്ങൾക്കും, ആശയവിനിമയത്തിനും, വൈകാരികമായ അടുപ്പത്തിനുമാണ് ഇവർ മുൻഗണന നൽകുന്നത്.

ADVERTISEMENTS
READ NOW  ശരാശരി ഒരു ലൈം@ഗിക ബന്ധം എത്ര നേരം നീണ്ടു നിൽക്കണം,ഒരുപാട് പേരുടെ സംശയത്തിനുള്ള ഉത്തരം ഇതാ ; വിദഗ്ദ്ധർ പറയുന്ന ശാസ്ത്രീയ സത്യം ഇങ്ങനെ

കണ്ണീരണിയിച്ച ആ വയോധികൻ തൻ്റെ കരിയറിലെ ആദ്യത്തെ ക്ലയന്റിൽ നിന്നാണ് താൻ ഈ ജോലിയുടെ മഹത്വം തിരിച്ചറിഞ്ഞതെന്ന് കാലി പറയുന്നു. 60 വയസ്സ് പിന്നിട്ട, ജീവിതത്തിൽ അങ്ങേയറ്റം ലജ്ജയും സങ്കോചവും കൊണ്ടുനടന്ന ഒരു വയോധികനായിരുന്നു അത്.

“അദ്ദേഹം എൻ്റെ മുന്നിലിരുന്നു. നമ്മൾ ഇപ്പോൾ സംസാരിക്കുന്നത് പോലെ സാധാരണരീതിയിൽ ഞങ്ങൾ സംസാരിച്ചു തുടങ്ങി. എന്തിനാണ് ഇവിടെ വന്നത്, എന്താണ് യഥാർത്ഥ പ്രശ്നം എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. എന്നാൽ അദ്ദേഹം നൽകിയ മറുപടി എൻ്റെ ഹൃദയം തകർക്കുന്നതായിരുന്നു,” കാലി ഓർക്കുന്നു.

“പ്രണയം എന്താണെന്നോ, സ്നേഹിക്കപ്പെടുന്നത് എങ്ങനെയാണെന്നോ അറിയാതെ മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ വാക്കുകളിലെ സത്യസന്ധതയും വേദനയും തന്നെ വല്ലാതെ സ്പർശിച്ചുവെന്ന് കാലി പറയുന്നു.

ഒരു സ്പർശനത്തിന് വേണ്ടി കൊതിച്ച മനുഷ്യൻ ആ വയോധികന്റെ ഏകാന്തത എത്രത്തോളം ഭീകരമായിരുന്നു എന്ന് തെളിയിക്കുന്ന മറ്റൊരു കാര്യവും കാലി വെളിപ്പെടുത്തി. കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ അദ്ദേഹം നോട്ടുകൾക്ക് പകരം എപ്പോഴും ചില്ലറ നാണയങ്ങളാണ് നൽകിയിരുന്നത്. അത് എന്തിനാണെന്നോ? നാണയങ്ങൾ എണ്ണിക്കൊടുക്കുമ്പോൾ കടയിലെ കാഷ്യറുടെ കൈകൾ തന്റെ കയ്യിലൊന്നു സ്പർശിക്കാൻ വേണ്ടിയായിരുന്നു അത്! മനുഷ്യന്റെ സ്പർശനത്തിന് വേണ്ടി (Touch Starvation) അദ്ദേഹം അത്രയേറെ ദാഹിച്ചിരുന്നു.

READ NOW  കളിച്ചുനടക്കേണ്ട 12-ാം വയസ്സിൽ അച്ഛനായി; 15-കാരിയായ കാമുകിക്ക് കുഞ്ഞ് പിറന്ന കഥയുമായി റിയാലിറ്റി ഷോയിൽ താരമായി ഒരു കൗമാരക്കാരൻ!

സ്വന്തം വീടിന്റെ ജനലിലൂടെ വഴിയേ പോകുന്ന സ്ത്രീകളെ അദ്ദേഹം നോക്കിനിൽക്കുമായിരുന്നു. എന്നാൽ അവരോട് ഒന്ന് മിണ്ടാനോ അടുത്ത് ചെല്ലാനോ ഉള്ള ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. “ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു, ഇതാണ് ഞാൻ ചെയ്യേണ്ട ജോലി. ഇതിനായിട്ടാണ് ഞാൻ ജനിച്ചത്,” കാലി പറയുന്നു.

യാദൃശ്ചികമായ തുടക്കം യഥാർത്ഥത്തിൽ ഒരു സ്‌പോർട്‌സ് മസാജ് തെറാപ്പിസ്റ്റായിരുന്നു കാലി. പത്രത്തിൽ കണ്ട ‘ഓപ്പൺ മൈൻഡഡ് ബോഡി വർക്കർ’ എന്ന പരസ്യമാണ് അവരെ ഈ മേഖലയിലേക്ക് എത്തിച്ചത്. തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നെങ്കിലും, ആ വയോധികനുമായുള്ള കൂടിക്കാഴ്ച അവരുടെ കാഴ്ചപ്പാട് മാറ്റിമറിച്ചു.

 

View this post on Instagram

 

A

post shared by This Morning (@thismorning)


ഇതുവരെ 400-ലധികം പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ തനിക്ക് കഴിഞ്ഞു എന്ന് കാലി അഭിമാനത്തോടെ പറയുന്നു. സ്വന്തമായി കുടുംബവും കുട്ടികളുമുള്ള കാലിക്ക്, മാതാപിതാക്കളുടെയും മക്കളുടെയും പൂർണ്ണ പിന്തുണയുണ്ട്. “ഈ ജോലിയില്ലാതെ എനിക്ക് നിലനിൽപ്പില്ല” എന്ന് പറയുന്ന ഇവർ, ലൈം#ഗികത എന്നത് വെറുമൊരു ശാരീരിക പ്രക്രിയ മാത്രമല്ല, മറിച്ച് മനുഷ്യമനസ്സിന്റെ ആഴത്തിലുള്ള ഒരാവശ്യം കൂടിയാണെന്ന് ലോകത്തെ ഓർമ്മിപ്പിക്കുന്നു.

READ NOW  "കിടപ്പുമുറിയിലേക്ക് 'എഐ'യെ ക്ഷണിക്കുന്നതിന് മുൻപ് ഇതറിയുക: 'എ ഐ ത്രീസം' ട്രെൻഡും വരാൻ പോകുന്ന വൻ ദുരന്തങ്ങളും ; വിദഗ്ദർ പറയുന്നത് ഇങ്ങനെ ..
ADVERTISEMENTS