Advertisement
Home VIRAL NEWS ഹിജാബ് ഊരി മാറ്റി കളിച്ച ഇറാനിയൻ ചെസ് താരത്തിന് സ്പാനിഷ് പൗരത്വം ലഭിച്ചു .സംഭവം...

ഹിജാബ് ഊരി മാറ്റി കളിച്ച ഇറാനിയൻ ചെസ് താരത്തിന് സ്പാനിഷ് പൗരത്വം ലഭിച്ചു .സംഭവം ഇങ്ങനെ

2099
ADVERTISEMENTS

ഹിജാബ് ധരിക്കാതെ മത്സരിച്ചതിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനു ശേഷം ജനുവരിയിൽ സ്പെയിനിലേക്ക് മാറിയ ഇറാനിയൻ ചെസ്സ് കളിക്കാരിക്ക് സ്പാനിഷ് പൗരത്വം അനുവദിച്ചതായി സ്പെയിൻ ബുധനാഴ്ച അറിയിച്ചു.

ഈ വർഷമാദ്യം റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ, ഇറാനിയൻ ചെസ്സ് താരം സരസദത്ത് ഖദേമൽഷാരി അഥവാ സാറാ ഖാദെം എന്നറിയപ്പെടുന്ന താരം , തന്റെ പ്രവർത്തനങ്ങളിൽ തനിക്ക് ഖേദമില്ലെന്ന് പറഞ്ഞു. ഹിജാബ് ധരിക്കാതെ ചെസ്സ് കളിച്ചതിന് ഇറാനിൽ അറസ്റ്റിന് വിധേയയായ അവൾക്ക് ഇപ്പോൾ സ്പാനിഷ് പൗരത്വം ലഭിച്ചു.

“അടുത്തത് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഞങ്ങൾ എപ്പോഴും പ്രവചിക്കേണ്ടതുണ്ട്, എന്നാൽ അൽമാട്ടിയിൽ എന്താണ് സംഭവിച്ചതെന്ന് ഞാൻ ശരിക്കും ഒന്നും പ്രവചിച്ചില്ല. ഞാൻ പ്രതീക്ഷിച്ച പോലെ അല്ല അവിടെ കാര്യങ്ങൾ നടന്നത്.”

ADVERTISEMENTS

കഴിഞ്ഞ വർഷം കസാക്കിസ്ഥാനിൽ നടന്ന ഒരു ടൂർണമെന്റിനിടെ, ഇറാനിയൻ ചെസ് താരം സാറാ തന്റെ ശിരോവസ്ത്രം നീക്കം ചെയ്തു, ഇത് ഇറാന്റെ കർശനമായ ഇസ്ലാമിക് ഡ്രസ് കോഡുകൾ പ്രകാരം വലിയ കുറ്റമാണ് . അതിനെ തുടർന്ന് ഇറാൻ അവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

READ NOW  അതെ അവളെ ഞാൻ കൊന്നു; "എന്റെ കാലശേഷം അവളെ ആരു നോക്കും?" ബെംഗളൂരുവിൽ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് 76-കാരനായ മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ; സംഭവം ഇങ്ങനെ ,...

തുടർന്ന് അവൾ സ്പെയിനിലേക്ക് മാറി, അവിടെ അവർക്ക് ‘പ്രത്യേക സാഹചര്യങ്ങളിൽ’ പൗരത്വം ലഭിച്ചു. “ഇറാനിൽ അത്തരം മോശം കാര്യങ്ങളും നടന്നപ്പോൾ ഞാൻ കരുതി, ഞാൻ ഒരു ടൂർണമെന്റിന് ശിരോവസ്ത്രം ധരിച്ചു പോകുന്നതിനേക്കാൾ നല്ലതു പോകാതിരിക്കുന്നതാണ് . അതിനാൽ ഇത്തവണ ശിരോവസ്ത്രം ധരിക്കാതെ തന്നെ കളിയ്ക്കാൻ ഞാൻ തീരുമാനിച്ചു.

“ഞാൻ ചെയ്തതിൽ ഖേദിക്കുന്നു എന്ന് പറഞ്ഞ് കുറച്ച് വീഡിയോ റെക്കോർഡ് ചെയ്യാൻ എനിക്ക് നിർദേശമുണ്ടായിരുന്നു . മുമ്പ് മറ്റുള്ളവർക്കും ഇത് സംഭവിച്ചിട്ടുണ്ടെന്ന് നിങ്ങൾക്കറിയാം. എന്നെ സംബന്ധിച്ചിടത്തോളം ഇത് ചെയ്യാൻ ഞാൻ സമ്മർദ്ദത്തിലായിരുന്നു ഞാൻ പക്ഷേ അങ്ങനെ ഒരു വീഡിയോ അയച്ചില്ല . ഞാൻ അങ്ങനെ ചെയ്തില്ലെങ്കിൽ എനിക്ക് തിരിച്ചുപോകാൻ കഴിയില്ലെന്ന് അവർ എന്നോട് പറഞ്ഞു, പക്ഷേ എനിക്ക് അത് ചെയ്യാൻ താൽപ്പര്യമില്ല, അപ്പോഴാണ് തിരിച്ചുപോകാൻ കഴിയില്ലെന്ന് എനിക്ക് മനസ്സിലായത്.

READ NOW  പ്രണയവഞ്ചനയുടെ നേർക്കാഴ്ച; കാമുകനെ കൈയ്യോടെ പിടിക്കാൻ ഹോട്ടലിലെത്തിയ വീട്ടമ്മയായ യുവതിയെ കാത്തിരുന്നത് മരണം

2022-ൽ 22 കാരിയായ മഹ്‌സ അമിനി ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ സദാചാര പോലീസിന്റെ കസ്റ്റഡിയിൽ മരിച്ചതിനെത്തുടർന്ന് ഇറാനിൽ ഉടലെടുത്ത അശാന്തിയുടെ സമയത്ത് നിർബന്ധിത ഹിജാബ് ധരിക്കൽ നിയമം നടപ്പിലാക്കുന്നത് ഒരു രീതിയായി മാറി.

“അവർ രാജ്യം ഭരിക്കുന്ന രീതി വളരെ കർശനമായ രീതിയിലാണ്, രാജ്യത്ത് ജനാധിപത്യം നടക്കുന്നില്ല , കൂടാതെ ധാരാളം കെടുകാര്യസ്ഥതകൾ നടക്കുന്നു, ധാരാളം അഴിമതികളുണ്ട്. ദൗർഭാഗ്യവശാൽ, പല മേഖലകളിലും സമ്പന്നമായ രാജ്യത്തോട് അവർ ചെയ്തത് ഇതാണ്. അവർ പറയുന്നു

ADVERTISEMENTS