പാകിസ്ഥാൻ ടിക് ടോക്ക് താരത്തിന്റെ നഗ്ന വീഡിയോകൾ പ്രചരിച്ച സംഭവം,അതെന്റെ തന്നെ: എന്റെ സുഹൃത്തുക്കൾ അവ മോഷ്ടിച്ച് ചോർത്തി’ വെളിപ്പെടുത്തലുമായി താരം

45246

ഹരീം ഷായുടെ വീഡിയോകൾ ചോർത്തി പ്രചരിപ്പിച്ച സംഭവം: ഈ ആഴ്ച ആദ്യം മുതൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചരിക്കാൻ തുടങ്ങിയ തന്റെ ചില “സ്വകാര്യ വീഡിയോകൾ” അത് തന്റെ തന്നെയാണ് എന്നും അടുത്ത സുഹൃത്തുക്കൾ “മോഷ്ടിച്ച് ചോർത്തി” എന്ന് തുറന്നു സമ്മതിച്ചതിനു ശേഷം പാകിസ്ഥാനി ടിക് ടോക്ക് സെൻസേഷൻ ഹരീം ഷാ വ്യാഴാഴ്ച മുതൽ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്.

മൊറോക്കോയിൽ നിന്നുള്ള ഒരു സ്വകാര്യ ടിവി ചാനലിനോട് സംസാരിക്കവെ, വളർന്നുവരുന്ന ടിക് ടോക്ക് താരം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകൾ “യഥാർത്ഥവും അത്ര തന്നെ സ്വകാര്യവും” ആണെന്നും അവളുടെ അടുത്ത സുഹൃത്തുക്കളായ സാൻഡൽ ഖട്ടക്കും ആയിഷ നാസും അത് തന്റെ മൊബൈൽ ഫോണിൽ നിന്ന് മോഷ്ടിക്കുകയും ഓൺലൈനിൽ ലീക്ക് ചെയ്യുകയും ചെയ്തതാണ് എന്നും ഹരീം ഷാ പറയുന്നു.

ADVERTISEMENTS
READ NOW  അല്ലാതെ കഴപ്പ് .. അല്ല.. യ്യോ പൊന്നെ .. വർഷങ്ങളായി തനിക്ക് മെസേജ് അയക്കുന്ന ഞരമ്പ് രോഗിയുടെ ചാറ്റ് ന്റെ വീഡിയോ പങ്ക് വച്ച് ശ്രീലക്ഷ്മി

ഒരു പാകിസ്ഥാൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം അവർ പറഞ്ഞു: “കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ ഈ വീഡിയോകൾ ചിത്രീകരിച്ചതാണ്. അതിൽ ഒന്ന് എന്റെ കറാച്ചിയിലെ ഒരു വീട്ടിൽ വച്ചും മറ്റൊന്ന് ഇസ്ലാമാബാദിലും വച്ചാണ് ഞാൻ ഷൂട്ട് ചെയ്തത്, തന്റെ അടുത്ത സുഹൃത്തുക്കളായ ഖട്ടക്കും നാസും അന്ന് എന്നോടൊപ്പം താമസിച്ചിരുന്നു, അവർ എന്റെ മൊബൈൽ മോഷ്ടിക്കുകയും വീഡിയോകൾ അന്ന് പകർത്തിയെടുത്തതുമാണ് ഹരീം ഷാ പറയുന്നു..

ഇരുവർക്കുമെതിരെ താൻ ഉടൻ തന്നെ നിയമനടപടി സ്വീകരിക്കുമെന്നും ഷാ കൂട്ടിച്ചേർത്തു.

ഷായുടെ വീഡിയോകൾ ചൊവ്വാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, എന്നാൽ ബുധനാഴ്ച വിശദീകരണവുമായി അവർ നേരിട്ട് രംഗത്തെത്തി.

ആരാണ് ഹരീം ഷാ?

പാകിസ്ഥാനിൽ വളർന്നുവരുന്ന ടിക് ടോക്ക് താരമാണ് ഹരീം ഷാ, അവളുടെ യഥാർത്ഥ പേര് ഫിസ ഹുസൈൻ എന്നാണ്. അവൾക്ക് സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധക വൃന്ദമുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഷായ്ക്ക് 2,96,000 ഫോളോവേഴ്‌സ് ഉണ്ട്, അതേസമയം ടിക് ടോക്കിൽ അറുപത്തിമൂന്ന് (6300000} ദശലക്ഷം ആളുകൾ അവളെ പിന്തുടരുന്നു, അവളുടെ വീഡിയോകൾ ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾ ഇതിനകം കണ്ടു കഴിഞ്ഞു.

സരാർ ഹുസൈൻ ഷായുടെ മകളായി1991-ൽ ജനിച്ച ഷാ പാകിസ്ഥാനിലെ ഒരു റിലീജിയസ് ചൂളിലാണ് പഠിച്ചത്.

കഴിഞ്ഞ വിവാദങ്ങൾ

2009-ൽ, പാകിസ്ഥാനിലെ വിദേശകാര്യ ഓഫീസിലെ അവളുടെ സാന്നിധ്യവും സ്ഥലത്തേക്കുള്ള അവളുടെ അനധികൃത പ്രവേശനവും കാരണം ഷാ കനത്ത വിമർശങ്ങൾക്ക് ഇരയായിരുന്നു. അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സർക്കാർ കെട്ടിടത്തിലേക്കുള്ള അവരുടെ പ്രവേശനത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.ഇമ്രാൻ ഖാനോടൊപ്പമുള്ള അവളുടെ ഫോട്ടോ അന്ന് വൈറലായിരുന്നു.

നിലവിൽ പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന രാഷ്ട്രീയക്കാരനും ഫെഡറൽ മന്ത്രിയുമായ ഷെയ്ഖ് റഷീദിനെതിരെ നടത്തിയ പ്രസ്താവനയ്ക്കും അവർ വിമർശിക്കപ്പെട്ടു. 2019 ഡിസംബറിൽ ദുബായിലെ ഒരു മാളിന്റെ ഉദ്ഘാടനച്ചടങ്ങിൽ വച്ച് അവർ വലിയ രീതിയിൽ ആക്രമിക്കപ്പെട്ടു അന്ന് പലരും അനാവശ്യമായി ശരീരത്തിഒൽ പിടിക്കുകയും വലിക്കുകയും ചിലർ തന്നെ ചവിട്ടുക വരെ ചെയ്തു എന്ന് അന്ന് അവർ പറഞ്ഞിരുന്നു.

ADVERTISEMENTS