Advertisement
Home MOVIES BOLLYWOOD ശരീര വളർച്ച തോന്നുവാൻ വേണ്ടി ഹൻസിക 16 വയസ്സിൽ കുത്തി വെപ്പ് എടുത്തു എന്ന്...

ശരീര വളർച്ച തോന്നുവാൻ വേണ്ടി ഹൻസിക 16 വയസ്സിൽ കുത്തി വെപ്പ് എടുത്തു എന്ന് പിതാവ്. താരത്തിന്റെ മറുപടി

661
ADVERTISEMENTS

വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്ക് എത്തിയ നടിയാണ് ഹൻസിക . മഹാരാഷ്ട്ര സ്വദേശിനിയായ ഹൻസിക മലയാളി പ്രേക്ഷകർക്കും പ്രിയപ്പെട്ട ഒരു താരം തന്നെയാണ്.. തമിഴ് സിനിമ ലോകത്തെ നിരവധി അവസരങ്ങളാണ് താരത്തെ തേടി എത്തിയിട്ടുള്ളത്. ഒട്ടുമിക്ക യുവതാരങ്ങളുടെ എല്ലാം തന്നെ നായികയായി അഭിനയിക്കാൻ ഹൻസികയ്ക്ക് സാധിച്ചിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിൽ സിനിമയിലെത്തിയത് കൊണ്ട് തന്നെ ഹാൻസിക ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട് എന്ന തരത്തിലുള്ള ഗോസിപ്പുകൾ ഒരു സമയത്ത് സജീവമായിരുന്നു. പെട്ടന്ന് ശരീര വളർച്ചയുണ്ടാവാൻ താരം വളർച്ച ഹോർമോൺ കുത്തിവെപ്പ് നടത്തിയിരുന്നു എന്ന് പിതാവിന്റെ ആരോപണം ആണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായത്.

15 വയസ്സിൽ അഭിനയ ലോകത്തേക്ക് വന്ന താരമാണ് ഹൻസിക . ബാലതാരമായി എത്തിയ ഹൻസിക കുട്ടികളുടെ പ്രീയപ്പെട്ട ടെലിവിഷൻ ഷോയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത് . സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനായി പെട്ടന്ന് ശാരീരിക വളർച്ചയുണ്ടാകാൻ അമ്മയുടെ സഹായത്തോടെ നടി ഹോർമോൺ കുത്തിവെപ്പ് എടുത്തു എന്ന് പിതാവ് പ്രദീപ് മോട്ട്‌വാനി ആരോപിച്ചിരുന്നു . താരത്തിന്റെ അമ്മ ഒരു ഡർമറ്റോളജിസ്റ്റ് എന്നത് ഈ ഈ ആരോപണത്തിന് ആക്കം കൂടിയിരുന്നു.. 16 വയസ്സുള്ള സമയത്താണ് താരം കുത്തിവെക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

READ NOW  'ദൈവം ആവാഹിച്ചതോ, അതോ വികാരവിക്ഷോഭമോ?'; ഭജനയ്ക്കിടെ നിയന്ത്രണം വിട്ട് സുധാ ചന്ദ്രൻ, തടയാൻ ശ്രമിച്ചവരെ കടിക്കാൻ ശ്രമിക്കുന്ന വീഡിയോ വൈറൽ

ADVERTISEMENTS

2001 ൽ ജനപ്രീയ ടെലിവിഷൻ പരിപാടിയായ ഷക്കാലക്ക ബൂം ബൂം എന്ന കുട്ടികളുടെ സീരിയലിൽ താരം അഭിനയിച്ചിരുന്നു . 2003 ൽ ഹൃത്വിക് റോഷൻ നായകനായ കോയി മിൽ ഗയ എന്ന ചിത്രത്തിൽ ബാലതാരമായി ഹൻസിക എത്തിയിരുന്നു. 2007 ൽ അല്ലു അർജുൻ നായകനായ ദേശമുണ്ടുരു മലയാളത്തിൽ ഹീറോ എന്ന ചിത്രത്തിൽ ആണ് ആദ്യമായി നായികയായി നടിയെത്തിയത്. അന്ന് അവരുടെ പ്രായം വെറും പതിനാറു വയസായിരുന്നു.ആ ചിത്രം വലിയ ഹിറ്റായിരുന്നു മികച്ച നടിക്കുളള ഫിലിം ഫെയർ അവാർഡും താരം നേടിയിരുന്നു.

 

നടിയുടെ ശരീരത്തിന് പ്രായത്തിൽ കവിഞ്ഞ വളർച്ചയുണ്ടായത് അത്തരത്തിലാണ് എന്നും അത്തരം ഒരു ശാരീരിക വളർച്ച നടിക്ക് ഉണ്ടായി എന്നും ഒക്കെയാണ് പിന്നീട് ആരാധകർ കണ്ടുപിടിച്ചത്. തുടക്കകാലത്ത് വളരെ മെലിഞ്ഞിരുന്ന ഹൻസിക പിന്നീട് വളരെയധികം തടിക്കുകയും ശരീരഭാഗങ്ങൾക്ക് വലിയ മാറ്റം തോന്നിക്കുകയും ചെയ്തു എന്നാണ് ആരാധകർ പറയുന്നത്. അതിന് പിന്നിൽ ഈ കുത്തിവെപ്പ് തന്നെയാണ് എന്നുമാണ് പലരും പറയുന്നത് ഇത്തരം ഒരു വാർത്ത വലിയതോതിൽ തന്നെ ചൂടുപിടിച്ചിട്ടും ഇതിനെതിരെ ഒരു വാക്ക് പോലും പറയാൻ മുന്നോട്ടുവന്നിരുന്നില്ല എങ്കിലും അടുത്ത കാലത്തു താരവും അമ്മയും അതിനെതിരെ ശക്തമായി പ്രതികരിച്ചു.

READ NOW  ഐശ്വര്യ റായിയും അമ്മായിയമ്മ ജയാബച്ചനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടോ- ജയാ ബച്ചന്റെ മറുപടി ഇങ്ങനെ.

ഹൻസികയുടെ ലവ് ഷാദി ഡ്രാമ എന്ന ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ, ഹൻസിക തന്റെ സുഹൃത്തിന്റെ മുൻ ഭർത്താവ് സൊഹേൽ കതൂരിയയുമായുള്ള തൻറെ വിവാഹത്തെക്കുറിച്ച് പ്രഖ്യാപിച്ചതിന് ശേഷം പത്രങ്ങളിൽ വന്ന വാർത്തകൾ കൊണ്ട് സമ്മർദ്ദത്തിലായ അമ്മയെ താരം ആശ്വസിപ്പിക്കുന്നതായി കണ്ടു. താൻ വളർച്ചാ ഹോർമോണുകളുടെ കുത്തിവയ്പ്പ് എടുത്തുവെന്ന അഭ്യൂഹങ്ങൾ വന്നപ്പോൾ അവർ അതിനെ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് ഓർമ്മിപ്പിച്ച് ഹൻസിക അവളെ ശാന്തമാക്കാൻ ശ്രമിച്ചു.

അവൾ പറഞ്ഞു, “ഇത് ഒരു സെലിബ്രിറ്റി ആകുമ്പോൾ ഉണ്ടാകുന്നതാണ് . എനിക്ക് 21 വയസ്സുള്ളപ്പോൾ അവർ ഇത്തരമൊരു വിഡ്ഢിത്തം എഴുതി, ഞാൻ എന്താണ് പറയുന്നതെന്ന് നിങ്ങൾക്കറിയാമല്ലോ… ആ സമയത്തു എടുക്കാൻ കഴിയുമായിരുന്നെങ്കിൽ, എനിക്ക് ഇപ്പോഴും എടുക്കാം. നിന്നെ കുറിച്ചും ഇത്തരം വൃത്തികേടുകൾ എഴുതിയിട്ടുണ്ട് എഴുതിയിട്ടുണ്ട്, ഞാൻ വളരാൻ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്ന് എല്ലാവരും എഴുതി. പെട്ടന്ന് ഒരു മുതിർന്ന സ്ത്രീയായി വളരാൻ അമ്മ എനിക്ക് കുത്തിവയ്പ്പുകളും ഹോർമോൺ കുത്തിവയ്പ്പുകളും നൽകിയിട്ടുണ്ടെന്ന് ആളുകൾ പറഞ്ഞുവെന്ന് ഹൻസിക വെളിപ്പെടുത്തുന്നു.

READ NOW  ഷാരൂഖ് ഖാനും ദീപിക പദുകോണിനും എതിരെ കേസ്; കാരണം ഇത്

ഹൻസികയുടെ അമ്മ കൂട്ടിച്ചേർത്തു, “അത് ശരിയാണെങ്കിൽ, ഞാൻ ടാറ്റയേക്കാളും ബിർളയേക്കാളും ചില കോടീശ്വരന്മാരേക്കാളും സമ്പന്നയാകണം. അത് ശരിയാണെങ്കിൽ, ‘മൈനേ അപ്‌നി ബേട്ടി കോ ദിയാ ഹൈ, തും ഭീ ആവോ, ആ കർ അപ്‌നി ഹദ്ദി ബദ്ദി കർവാവോ (എന്റെ മകൾക്ക് കുത്തിവയ്‌പ്പ് നൽകാൻ കഴിയുമെങ്കിൽ, ഞാൻ നിനക്കും നൽകാം വന്നു നിങ്ങളുടെ ശരീരം വലിപ്പം വെപ്പിക്കു ) എന്ന് ഞാൻ പറയുമായിരുന്നു. ഇത് എഴുതുന്ന ആളുകൾക്ക് ബുദ്ധിയില്ലേ എന്ന് അവൾ ചോദിക്കുന്നു. ഞങ്ങൾ പഞ്ചാബികളാണ്, ഞങ്ങളുടെ പെൺമക്കൾ 12 നും 16 നും ഇടയിൽ പ്രായപൂർത്തിയാകും അവർ പറയുന്നു.

ADVERTISEMENTS