“താഴെ പോയി വാച്ച്മാനോട് മാപ്പ് പറയൂ”; മകൻ ആകാശിനോട് മുകേഷ് അംബാനി കർശനമായി പറഞ്ഞ ആ ദിവസത്തെക്കുറിച്ച് നിത അംബാനി

550

കോടികളുടെ ആസ്തിയുള്ള, ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബത്തിലെ മക്കളെ എങ്ങനെയായിരിക്കും മാതാപിതാക്കൾ വളർത്തുക? എല്ലാ സുഖസൗകര്യങ്ങളും നൽകിയാകും അതെന്ന് ഉറപ്പാണ്. എന്നാൽ, അച്ചടക്കത്തിന്റെയും ബഹുമാനത്തിന്റെയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് തങ്ങളെന്ന് മുകേഷ് അംബാനിയും നിത അംബാനിയും പലതവണ തെളിയിച്ചിട്ടുണ്ട്. തങ്ങളുടെ മകൻ ആകാശ് അംബാനിക്ക് ഒരിക്കൽ സ്വന്തം കെട്ടിടത്തിലെ കാവൽക്കാരനോട് മാപ്പ് പറയേണ്ടി വന്ന ഒരു പഴയ കഥ, ഇന്ത്യൻ സമ്പന്നരുടെ മക്കളെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ തന്നെ മാറ്റിമറിക്കുന്ന ഒന്നാണ്.

പ്രശസ്തമായ ‘സിമി ഗരേവാൾ ഷോ’യിൽ അതിഥിയായി എത്തിയപ്പോഴാണ് നിത അംബാനി തങ്ങളുടെ രക്ഷാകർതൃ രീതികളെക്കുറിച്ച് (parenting styles) മനസ്സു തുറന്നത്. കോടീശ്വരന്മാരാണെങ്കിലും, തങ്ങൾ മക്കളെ വളർത്തിയത് സാധാരണക്കാരായ മാതാപിതാക്കളെപ്പോലെയാണെന്നും, പണത്തേക്കാൾ മൂല്യങ്ങൾക്കാണ് പ്രാധാന്യം നൽകിയതെന്നും അവർ പറഞ്ഞു. ഇതിന് ഉദാഹരണമായാണ് ആകാശ് അംബാനിയുടെ ജീവിതത്തിലെ ആ സംഭവം അവർ വിവരിച്ചത്.

READ NOW  'ചെന്നായ മനുഷ്യൻ' എന്ന് ലോകം വിളിച്ചു; ശരീരത്തിലെ രോമം പൂർണമായി വടിച്ചുമാറ്റി, പ്രണയത്തിന്റെ പുതിയ ലോകത്ത് സുപാത്ര; വൈറലായി മാറ്റം

ADVERTISEMENTS

സംഭവം ഇങ്ങനെ:

ഒരു ദിവസം, ആകാശ് അംബാനി കെട്ടിടത്തിലെ വാച്ച്മാനുമായി ഇന്റർകോം ഫോണിൽ സംസാരിക്കുകയായിരുന്നു. സംസാരത്തിനിടെ ആകാശ് വാച്ച്മാനോട് വളരെ പരുഷമായ ഭാഷയിൽ ദേഷ്യപ്പെട്ടു. ഈ സമയം മുകേഷ് അംബാനി അടുത്തുതന്നെയുണ്ടായിരുന്നു. മകന്റെ പെരുമാറ്റം കേട്ട മുകേഷ് അംബാനിക്ക് ഒട്ടും അത് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഉടൻ തന്നെ വിഷയത്തിൽ ഇടപെട്ടു.

“മകന്റെ പെരുമാറ്റത്തിൽ മുകേഷിന് കടുത്ത അതൃപ്തി തോന്നി,” നിത അംബാനി പറയുന്നു. അദ്ദേഹം ഉടൻ ആകാശിനെ ശാസിച്ചു. അത്രമാത്രം കൊണ്ടും അദ്ദേഹം നിർത്തിയില്ല. “ഉടൻ താഴെപ്പോയി ആ വാച്ച്മാനോട് നേരിട്ട് മാപ്പ് പറയണം,” എന്ന് മുകേഷ് അംബാനി മകനോട് കർശനമായി ആവശ്യപ്പെട്ടു. അച്ഛന്റെ വാക്ക് കേട്ട് ആകാശിന് ഉടൻ തന്നെ താഴെ കാവൽക്കാരന്റെ അരികിൽ പോയി തന്റെ മോശം പെരുമാറ്റത്തിന് ക്ഷമാപണം നടത്തേണ്ടി വന്നു.

READ NOW  ബംഗളൂരുവിൽ ഓടുന്ന റാപ്പിഡോ ബൈക്കിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ധൈര്യമായി ദൃശ്യം പകർത്തി, ഡ്രൈവർ കുടുങ്ങി; ബൈക്ക് ടാക്സികൾ സുരക്ഷിതമോ?

അംബാനിയെന്ന അച്ഛൻ

തന്റെ മക്കൾ ‘അംബാനി’ എന്ന കുടുംബപ്പേരിന്റെ തണലിൽ അഹങ്കരിക്കരുതെന്നോ, പണം നൽകുന്ന പദവി ദുരുപയോഗം ചെയ്യരുതെന്നോ മുകേഷ് അംബാനിക്ക് നിർബന്ധമുണ്ടായിരുന്നുവെന്ന് നിത അംബാനി വ്യക്തമാക്കുന്നു. സാമൂഹിക പദവി നോക്കാതെ, മുതിർന്നവരോടും ജീവനക്കാരോടും ഒരുപോലെ ബഹുമാനത്തോടെ പെരുമാറണമെന്ന് അദ്ദേഹം മക്കളെ പഠിപ്പിച്ചു.

“ഈ കാര്യത്തിൽ മുകേഷിന്റെ രക്ഷാകർതൃ ശൈലി വളരെ കർശനമാണ്. തങ്ങൾ ആരാണെന്നതിന്റെ പേരിൽ ഒരു ആനുകൂല്യവും മക്കൾക്ക് ലഭിക്കാൻ അദ്ദേഹം അനുവദിച്ചിരുന്നില്ല,” നിത കൂട്ടിച്ചേർത്തു.

മക്കൾ സ്കൂളിൽ പഠിക്കുമ്പോൾ, ആഡംബര കാറുകൾക്ക് പകരം സാധാരണ സ്കൂൾ ബസിലായിരുന്നു അവർ യാത്ര ചെയ്തിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ധനികന്റെ മക്കളാണെങ്കിലും, ആകാശിനും ഇഷയ്ക്കും അനന്തിനും പോക്കറ്റ് മണിയായി ആകെ ലഭിച്ചിരുന്നത് ആഴ്ചയിൽ വെറും അഞ്ച് രൂപ മാത്രമായിരുന്നുവെന്ന പഴയൊരു അഭിമുഖവും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. പണത്തിന്റെ മൂല്യം എന്താണെന്ന് മക്കളെ പഠിപ്പിക്കാൻ വേണ്ടിയായിരുന്നു ഇത്.

READ NOW  ഭർത്താക്കന്മാർക്ക് സെ ക്സ് നിഷേധിച്ചു മിക്വ സമരവുമായി ന്യൂ യോർക്കിലെ സ്ത്രീകൾ - കാരണം ഇത്

റിലയൻസ് ഇൻഡസ്ട്രീസിന്റെ അടുത്ത തലമുറ ഇന്ന് ബിസിനസ്സ് ഏറ്റെടുക്കുമ്പോൾ, അതിന് അവരെ പ്രാപ്തരാക്കിയത് ഈ അച്ചടക്കവും മൂല്യബോധവുമാണ്. പദവി നൽകുന്ന പവറല്ല, മറിച്ച് പെരുമാറ്റം നൽകുന്ന ബഹുമാനമാണ് വലുതെന്ന പാഠമാണ് മുകേഷ് അംബാനി ആ പഴയ സംഭവത്തിലൂടെ മകന് നൽകിയത്.

ADVERTISEMENTS