സിനിമ കിട്ടാതെ കരഞ്ഞു കരഞ്ഞാണ് ശ്രീ പ്രേം നസീർ മരിച്ചതെന്നും ടിനി ടോം പറഞ്ഞു, ഈ വിവരദോഷിക്ക് നല്ല നടപ്പിനാവശ്യമായ പരിശീലനം നൽകുന്നത് നന്നായിരിക്കും.- രൂക്ഷ വിമർശനവുമായി സംവിധായകൻ എം എ നിഷാദ്

3282

മലയാള സിനിമയിൽ ആർക്കും നേടാനാകാത്ത  തരത്തിലുള്ള നേട്ടങ്ങൾ കരസ്ഥമാക്കിയ നടനാണ്  നിത്യ ഹരിത നായകൻ പ്രേം നസീർ . ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായി അഭിനയിച്ച നടൻ. ഒപ്പം ഒരേ നായികയുടെ കൂടെ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്ത നായകൻ. അങ്ങനെ രണ്ടോളം  ഗിന്നസ് റെക്കോർഡ് ഉള്ള നടൻ. അത് കൂടാതെ നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും നേടി ഒരു കാലത്തു മലയാള സിനിമയുടെ സൂപ്പർ താരമായി തിളങ്ങിയ താരമാണ് നസീർ. ഒരു നടനെന്ന രീതിയിൽ മാത്രമല്ല നസീർ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയത്. അതിനുപരി ഒരു തികഞ്ഞ മനുഷ്യ സ്നേഹിയായ നസീറിനെ കുറിച്ച് നിരവധി പേർ പറഞ്ഞിട്ടുണ്ട്. നസീറിനെ പോലെ ആകാൻ ആർക്കുമാകില്ല ഇനി അങ്ങനെ ഒരു മനുഷ്യൻ ഉണ്ടാകേണ്ടി വരുമെന്ന് ആണ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന നിരവധി പേർ പറഞ്ഞത്.

ഇന്നത്തെ സൂപ്പർ സ്റ്റാർ മോഹന്‍ലാല്‍  അന്ന് പ്രേം നസീറിനെ അപമാനിച്ചു ഒരാൾ സംസാരിച്ചതിന് അയാളെ തല്ലുക  പോലും ചെയ്തിട്ടുണ്ട്. നസീറിന്റെ മനസിന്റെ വലിപ്പത്തെ കുറിച്ചും മനുഷ്യ സ്നേഹത്തെ കുറിച്ചും അദ്ദേഹത്തിനൊപ്പം  അഭിനയിച്ച ഒട്ടു മിക്ക താരങ്ങളും പറഞ്ഞിട്ടുമുണ്ട്. ഇപ്പോൾ മിമിക്രി താരവും നടനുമായ ടിനി ടോം പ്രേം നസീറിനെ കുറിച്ച് പറഞ്ഞ ചില പ്രസ്താവന അദ്ദേഹതിന്റെ അടുത്ത ബന്ധുവും മലയാളം സംവിധായകനായുമായ എം എ നിഷാദിനെ വളരെയധികം ചൊടിപ്പിച്ചിരിക്കുകയാണ് . അതി രൂക്ഷമായ ഭാഷയിൽ ആണ് അദ്ദേഹം ടിനി ടോമിനെതിരെ പ്രതികരിച്ചത്.

ADVERTISEMENTS

നസീറിന് ഒരു സമയത്തു സിനിമാ ഇല്ലാതാവുകയും തനറെ സൂപ്പർസ്റ്റാർഡം ഇല്ലാതായത് അദ്ദേഹത്തിന്  അംഗീകരിക്കാനാവാതെ എല്ലാ ദിവസവും മേക്ക് അപ്ഇട്ടു നടൻ അടൂർ ഭാസിയുടെയും ബഹദൂറിനെയും വീട്ടിൽ പോയിരുന്നു കരയുകയും ചെയ്യുമായിരുന്നു എന്നും; അങ്ങനെ കരഞ്ഞു കരഞ്ഞു ദുഃഖം സഹിക്ക വയ്യാതെയാണ് അദ്ദേഹം മരിച്ചത് എന്ന് ചിലർ പറഞ്ഞിട്ടുണ്ട് എന്ന് ടിനി ടോം അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

READ NOW  വളിച്ച സാമ്പാർ ആയാലും അദ്ദേഹം മനോഹരം എന്ന് പറഞ്ഞു കഴിക്കും അതാണ് ആ നടൻ :സോമന്റെ അഹങ്കാരം കുറക്കാൻ അന്ന് ചെയ്തത് - ശാന്തിവിള പറഞ്ഞത്

ഇതിനെതിരെ  തന്റെ ഫേസ്ബുക്കിൽ എം എ നിഷാദ് കുറിച്ച കുറിപ്പ് വൈറലാ ആയിരിക്കുകയാണ്. ടിനി ടോമിനെ പോലെ വിഗ്ഗും വച്ച് കരഞ്ഞു നടക്കേണ്ട ഗതികേട് അടിമുടി സുന്ദരനായ നസീർ സാറിന് ഇല്ലായിരുന്നു എന്നും ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി ശുദ്ധ അസംബദ്ധം വിളിച്ചു പറയുന്ന വിവരദോഷിയായായ വ്യക്തിയാണ് ടിനി ടോം എന്നും, മലയാളത്തിന്റെ നിത്യ വസന്തമായി നസീർ സാറിനെ കുറിച്ച് ഇങ്ങനെ സംസാരിക്കുമ്പോൾ അദ്ദേഹത്തെ നേരിട്ടറിയാവുന്ന വ്യക്തിയും അദ്ദേഹത്തിൻെറ അടുത്ത ബന്ധു കൂടിയായ തനിക്ക് മറുപടി പറയേണ്ടതായുണ്ട് എന്നും എം എ നിഷാദ് പറയുന്നു.

പ്രേം നസീറിന് 1986ൽ സിനിമയിൽ തിരക്ക് കുറഞ്ഞു എന്നുളളത് ഒരു സത്യമാണ് ,പക്ഷെ ആ സമയം അദ്ദേഹം രാഷ്ട്രീയ പ്രവേശനം നടത്തിയിരുന്നു. പൊതുപ്രവർത്തനത്തിന്റ്റെ തിരക്കുകളിലും,നാഷണൽ ഫിലിം,അവാർഡ് കമ്മിറ്റി ജൂറി ചെയർമാനായിരുന്നു ശ്രീ നസീർ. നടി സുഹാസിനിക്ക് സിന്ദുഭൈരവി എന്ന ചിത്രത്തിന് മികച്ച നടിക്കുളള അവാർഡും,മലയാളത്തിന്ററെ ഭാവ ഗായകൻ പി ജയചന്ദ്രന് ആദ്യമായിട്ട് മികച്ച ഗായകനുളള അവാർഡ് ലഭിച്ചതും നസീർ സാർ ജൂറീ ചെയർമാനായി ഇരുന്നപ്പോളാണ്..

(അടുർഭാസിയുടേയും,ബഹദൂറിന്റ്റേയും വീട്ടിൽ പോയിയിരുന്ന് കരയാൻ അദ്ദേഹത്തിന് നേരമില്ലായിരുന്നു എന്ന് സാരം…ടിം ടോം നോട്ട് ചെയ്യുമല്ലോ എന്നും എം എ നിഷാദ് കുറിക്കുന്നു. 1987-ൽ ലോക പര്യടനത്തിന് പോയ ശ്രീ പ്രേംനസീർ തിരിച്ച് വന്ന ശേഷം അഭിനയിച്ച പടമാണ് എ ടി അബു സംവിധാനം ചെയ്ത ”ധ്വനി”.
1987-ൽ റിലീസായ ചിത്രം നല്ല വിജയം നേടിയ ചിത്രമാണ്. മരണം  വരെ പ്രേം നസീറിന് വേഷത്തിനു വേണ്ടി ആരോടും യാചിക്കേണ്ട അവസ്ഥ വന്നിട്ടില്ല എന്നും അദ്ദേഹം ജീവകാരുണ്യ പ്രവർത്തനത്തിലും മറ്റുള്ളവരെ സഹായിക്കുന്നതിലും സജീവമായിരുന്നു. അതിനുള്ള സാമ്പത്തിക അടിത്തറയും നസീറിന് ഉണ്ടായിരുന്നു. വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട്  എന്ന രീതിയിൽ സംസാരിക്കുന്നത് ടിനി ടോം നിർത്തണമെന്ന് അദ്ദേഹം പറയുന്നു.

READ NOW  അന്ന് ജയറാം നായയോട് ഉപമിച്ചു കടുത്ത രീതിയിൽ അപമാനിച്ചപ്പോൾ ജഗദീഷ് ചെയ്തത് -അത് സൗഹൃദത്തിന്റെ ആഴമെന്നു ചർച്ചകൾ

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ.

ദൈനംദിന ജീവിതത്തിൽ നാം പലതരം ആളുകളെ കാണാറുണ്ട്,പരിചയപ്പെടാറുണ്ട്..അവരിൽ ബുദ്ധിയുളളവരുണ്ട്,വിവരമുളളവരുണ്ട്,മര്യാദക്കാരും,മര്യാദകെട്ടവരുമുണ്ട്…
പക്ഷെ പബ്ളിസിററിക്ക് വേണ്ടി വെർബൽ ഡയറിയ അഥവാ ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയുന്ന
വിവരദോഷികളായവരുമുണ്ട്..
അത്തരം ഒരു മാന്യദേഹമാണ് ടിനി ടോം എന്ന
മിമിക്രി ,സ്കിററ്,സിനിമാപ്രവർത്തകൻ…
പ്രേംനസീർ ആരാണെന്ന് അയാൾക്കിന്നും മനസ്സിലായിട്ടില്ല…മലയാള സിനിമയിലെ നിത്യ വസന്തം ശ്രീ പ്രേംനസീറിനെ പറ്റി ടിംടോം പറഞ്ഞ വാക്കുകളാണ്,ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത്…ശ്രീ പ്രേംനസീറിനെ അടുത്തറിയുന്ന വ്യക്തി എന്ന നിലയിലും,അദ്ദേഹത്തിന്ററെ ബന്ധു എന്ന നിലയിലും,ടിംടോമിന് മറുപടി കൊടുക്കേണ്ടത് ഒരത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു…
മുപ്പത്തിരണ്ട് വർഷത്തോളം മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്ന പ്രേംനസീറിന് ടിം ടോം പറയുന്നത് പോലെ ഒരു ഗതികേടും സംഭവിച്ചിട്ടില്ല..
മുഖം മിനുക്കാൻ മേക്കപ്പ് ഇട്ട നടക്കേണ്ട സാഹചര്യവുമുണ്ടായിട്ടില്ല…അടിമുടി സുന്ദരനായ നസീർ സാറിന് ടിം ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടിയും വന്നിട്ടില്ല…1986ൽ അദ്ദേഹത്തിന് സിനിമയിൽ തിരക്ക് കുറഞ്ഞു എന്നുളളത് ഒരു യാഥാർത്ഥ്യമാണ് ,പക്ഷെ ആ സമയം അദ്ദേഹം രാഷ്ട്രീയ പ്രവേശനം നടത്തിയിരുന്നു.
പൊതുപ്രവർത്തനത്തിന്റ്റെ തിരക്കുകളിലും,നാഷണൽ ഫിലിം,അവാർഡ് കമ്മിറ്റി ജൂറി ചെയർമാനായിരുന്നു ശ്രീ നസീർ.
സുഹാസിനിക്ക് സിന്ദുഭൈരവി എന്ന ചിത്രത്തിന് മികച്ച നടിക്കുളള അവാർഡും,മലയാളത്തിന്ററെ ഭാവ ഗായകൻ പി ജയചന്ദ്രന് ആദ്യമായിട്ട് മികച്ച ഗായകനുളള അവാർഡ് ലഭിച്ചതും നസീർ സാർ ജൂറീ ചെയർമാനായി ഇരുന്നപ്പോളാണ്..
(അടുർഭാസിയുടേയും,ബഹദൂറിന്റ്റേയും വീട്ടിൽ പോയിയിരുന്ന് കരയാൻ അദ്ദേഹത്തിന് നേരമില്ലായിരുന്നു എന്ന് സാരം…ടിം ടോം നോട്ട് ചെയ്യുമല്ലോ)
1987-ൽ ലോക പര്യടനത്തിന് പോയ ശ്രീ പ്രേംനസീർ തിരിച്ച് വന്ന് അഭിനയിച്ച പടമാണ് എ ടി അബു സംവിധാനം ചെയ്ത ”ധ്വനി”
1987-ൽ റിലീസായ ചിത്രം നല്ല വിജയം നേടിയ ചിത്രമാണ്..പ്രശസ്ത സംഗീത സംവിധായകൻ നൗഷാദ് ആദ്യമായി മലയാള സിനിമയിൽ സംഗീതം നിർവ്വഹിച്ച സിനിമയെന്ന പ്രത്യേകതയും ധ്വനി എന്ന ചിത്രത്തിന് സ്വന്തം…
ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു…പക്ഷെ എന്ത് കൊണ്ടോ അത് നടന്നില്ല…
ശ്രീ പ്രേംനസീർ അദ്ദേഹത്തിന്റ്റെ മരണം വരെ
ആരോടും വേഷത്തിന് വേണ്ടി യാചിച്ചിട്ടില്ല…
പകരം മറ്റുളളവരെ സഹായിക്കാനും ജീവകാരുണ്യ പ്രവർത്തനത്തിലും അദ്ദേഹം സജീവമായിരുന്നു…
അതിനുളള സാമ്പത്തിക ഭദ്രതെയും അദ്ദേഹത്തിനുണ്ടായിരുന്നു…
അത് കൊണ്ട് മിസ്റ്റർ ടിം ടോം വിട്ട് പിടി…
വായിൽ തോന്നുന്നത് കോതക്ക് പാട്ടെന്ന രീതി ഇനിയെങ്കിലും താങ്കൾ അവസാനിപ്പിക്കുക…
അമ്പിളി അമ്മാവനെ നോക്കി ശ്വാനൻ ഓളിയിടുന്നത് പോലെ വിവരക്കേട് വിളിച്ച് കൂവരുത്….
ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ഇതിന് മുമ്പും പല വിവരക്കേടും വിളമ്പിയിട്ടുളള താങ്കൾ വായ പൂട്ടുന്നതായിരിക്കും ഉചിതം…ഇംഗ്ളീഷിൽ
Shut up …എന്ന് പറയും…
N B
അമ്മ സംഘടനാ നേതാക്കളുടെ ശ്രദ്ധക്ക്,
ഈ വിവരദോഷിക്ക്,നല്ല നടപ്പിനാവശ്യമായ പരിശീലനം നൽകുന്നത് നന്നായിരിക്കും…എക്സിക്ക്യൂട്ടീവ് മെമ്പറല്ലേ..
ഒരു കരുതൽ നല്ലതാ…

ADVERTISEMENTS