Advertisement
Home VIRAL NEWS “കിട്ടാത്ത മുന്തിരി പുളിക്കും, ആ വെള്ളം അങ്ങ് വാങ്ങി വെച്ചേരെ”; ഷാജൻ സ്കറിയയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ജിജി...

“കിട്ടാത്ത മുന്തിരി പുളിക്കും, ആ വെള്ളം അങ്ങ് വാങ്ങി വെച്ചേരെ”; ഷാജൻ സ്കറിയയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ജിജി മാരിയോ; ഇന്റർവ്യൂ നിഷേധിച്ചതാണ് പകയെന്ന് ആരോപണം

5217
ADVERTISEMENTS

കൊച്ചി: ഒരുകാലത്ത് കുടുംബബന്ധങ്ങളുടെയും സ്നേഹത്തിന്റെയും മഹനീയ മാതൃകകളായി സോഷ്യൽ മീഡിയ വാഴ്ത്തിയിരുന്ന ഫിലോകാലിയ ദമ്പതികളായ മാരിയോ ജോസഫും ജിജി മാരിയോയും തമ്മിലുള്ള തർക്കം ഇപ്പോൾ തെരുവുയുദ്ധത്തിന് സമാനമായിരിക്കുകയാണ്. പരസ്പരം ചെളിവാരിയെറിയുന്നതിനിടയിൽ, തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ഓൺലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ജിജി മാരിയോ.

തനിക്കെതിരെ നിരന്തരം വ്യാജവാർത്തകൾ നൽകി അപമാനിക്കാൻ ശ്രമിക്കുന്നത് താൻ ഇന്റർവ്യൂ നൽകാത്തതുകൊണ്ടാണെന്ന് ജിജി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു. “കിട്ടാത്ത മുന്തിരി പുളിക്കും” എന്ന പഴഞ്ചൊല്ല് ഓർമ്മിപ്പിച്ചുകൊണ്ടാണ് ജിജിയുടെ കുറിപ്പ് ആരംഭിക്കുന്നത്.

“എന്റെ ഇന്റർവ്യൂ കിട്ടുമെന്ന് കരുതേണ്ട”

ADVERTISEMENTS

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ പേരെടുത്തു പറഞ്ഞുകൊണ്ടാണ് ജിജിയുടെ വിമർശനം. തന്നെ എത്രയൊക്കെ പ്രകോപിപ്പിച്ചാലും, സമൂഹത്തിന് മുന്നിൽ എത്രയൊക്കെ താറടിച്ചു കാണിച്ചാലും ഷാജന്റെ ചാനലിന് ഇന്റർവ്യൂ നൽകില്ലെന്നത് തന്റെ ഉറച്ച തീരുമാനമാണെന്ന് ജിജി വ്യക്തമാക്കി. “അതിന് വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചേരെ,” എന്ന പരിഹാസവും അവർ ഉയർത്തുന്നുണ്ട്.

READ NOW  ചരിത്രത്തിന് വിലയിട്ടപ്പോൾ: ജവഹർലാൽ നെഹ്രുവിന്റെ ഡൽഹിയിലെ വസതി 1100 കോടിയുടെ വീട്! ഇഡ്യയിലെ ഏറ്റവും ചെലവേറിയ വീട് വിൽപ്പന

ഒരുകാലത്ത് ഷാജൻ സ്കറിയയോട് തനിക്ക് വലിയ ബഹുമാനമായിരുന്നുവെന്നും, മാധ്യമധർമ്മം പാലിക്കുന്ന ഒരാളായാണ് കണ്ടിരുന്നതെന്നും ജിജി പറയുന്നു. ആ വിശ്വാസത്തിന്റെ പുറത്ത് പല സന്ദേശങ്ങളും അയച്ചിരുന്നു. എന്നാൽ അതൊക്കെ ഇപ്പോൾ ഓർത്ത് ഖേദിക്കുകയാണെന്നും, മാധ്യമധർമ്മം (Ethics) തൊട്ടുതീണ്ടാത്ത വ്യക്തിയാണ് അദ്ദേഹമെന്ന് താൻ തിരിച്ചറിഞ്ഞെന്നും ജിജി കുറിച്ചു.

“തെളിവുണ്ടെങ്കിൽ കോടതിയിൽ വാ”

ഫിലോകാലിയ പ്രസ്ഥാനത്തിൽ നിന്ന് കോടികൾ തട്ടിച്ചു, കള്ള ഒപ്പിട്ടു, അനധികൃതമായി സ്വത്ത് സമ്പാദിച്ചു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ജിജിക്കെതിരെ ഉയരുന്നത്. എന്നാൽ ഇതിനെയെല്ലാം നിയമപരമായി നേരിടാൻ താൻ തയ്യാറാണെന്ന് ജിജി വെളിപ്പെടുത്തി.

“കാടടച്ച് വെടിവെക്കരുത്. തെളിവുകൾ നിരത്തി ആരോപണം ഉന്നയിക്കാനുള്ള മാന്യത കാണിക്കണം,” ജിജി വെല്ലുവിളിക്കുന്നു. പ്രസ്ഥാനം തുടങ്ങിയ ശേഷം താൻ എന്തെങ്കിലും അനധികൃതമായി നേടിയിട്ടുണ്ടെങ്കിൽ അത് കണ്ടുപിടിക്കാൻ നിയമ സംവിധാനങ്ങളുണ്ട്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും, മടിയിൽ കനമില്ലാത്തതുകൊണ്ട് വഴിയിൽ പേടിക്കേണ്ട കാര്യമില്ലെന്നും അവർ വ്യക്തമാക്കി. താൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ഏറ്റുവാങ്ങാൻ ഒരുക്കമാണ്, പക്ഷേ അത് വിധിക്കേണ്ടത് കോടതിയാണെന്നും അല്ലാതെ മാധ്യമവിചാരണയല്ലെന്നും ജിജി ഓർമ്മിപ്പിക്കുന്നു.

READ NOW  സ്‌കൂളിന്റെ നാലാം നിലയിൽ നിന്ന് ചാടി 9 വയസ്സുകാരിയുടെ ദാരുണാന്ത്യം: രക്തക്കറകൾ കഴുകിമാറ്റി, സ്കൂൾ അധികൃതർ മൗനത്തിൽ; വീഡിയോ

“തോറ്റുപോയ അമ്മയാകാൻ വയ്യ”

ഈ പോരാട്ടം തനിക്ക് വേണ്ടി മാത്രമല്ല, തന്റെ രണ്ട് പെൺമക്കൾക്ക് വേണ്ടി കൂടിയാണെന്ന് ജിജി വികാരാധീനയായി പറയുന്നു. “ആരോപണങ്ങൾക്ക് മുന്നിൽ തോറ്റുപോയ ഒരു അമ്മയുടെ മക്കൾ എന്ന ലേബലിൽ എന്റെ കുട്ടികൾ അറിയപ്പെടാൻ പാടില്ല. അതിനുവേണ്ടി മരണം വരെ ഞാൻ ഒറ്റയ്ക്ക് പോരാടും,” ജിജി കുറിച്ചു. താൻ ഒരു സ്ത്രീയാണെന്നും ഒറ്റയ്ക്കാണെന്നും അറിഞ്ഞുകൊണ്ട് തന്നെയാണ് വേട്ടയാടൽ നടക്കുന്നതെന്നും അവർ ആരോപിച്ചു.

ഫിലോകാലിയയിലെ വിള്ളൽ

കുടുംബ ഐക്യത്തെക്കുറിച്ച് ക്ലാസുകൾ എടുത്തിരുന്ന മാരിയോയും ജിജിയും തമ്മിലുള്ള തർക്കം കുറച്ചുനാൾ മുമ്പാണ് പുറത്തുവന്നത്. ട്രസ്റ്റിലെ സാമ്പത്തിക ക്രമക്കേടുകളും അധികാരതർക്കവുമാണ് കുടുംബവഴക്കിലേക്ക് നയിച്ചത്. ഭർത്താവ് മാരിയോ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും, ട്രസ്റ്റിൽ നിന്ന് തന്നെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്നും ജിജി നേരത്തെ ആരോപിച്ചിരുന്നു. മറുഭാഗത്ത്, ജിജിക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി മാരിയോയും കൂട്ടരും രംഗത്തുണ്ട്. ഇതിനിടയിലാണ് ഓൺലൈൻ മാധ്യമങ്ങളുടെ ഇടപെടലും ജിജിയുടെ ഈ പുതിയ പ്രതികരണവും വരുന്നത്.

READ NOW  മുഖം തിളങ്ങാൻ ഭർത്താവിന്റെ ബീജം പുരട്ടുന്നു; വിചിത്രമായ സൗന്ദര്യരഹസ്യം വെളിപ്പെടുത്തി യുവതി, ഞെട്ടിത്തരിച്ച് സുഹൃത്തുക്കളും സോഷ്യൽ മീഡിയയും

സത്യം തന്റെ കൂടെയുള്ളിടത്തോളം കാലം ആർക്കും തന്നെ തകർക്കാനാവില്ലെന്നും, അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത ആത്മാവാണ് തന്റേതെന്നും പറഞ്ഞുകൊണ്ടാണ് ജിജി കുറിപ്പ് അവസാനിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ ഈ വിവാദം എങ്ങോട്ട് തിരിയുമെന്ന് ഉറ്റുനോക്കുകയാണ് സോഷ്യൽ മീഡിയ.

ADVERTISEMENTS