Advertisement
Home WORLD NEWS “ആ ഫോൺ കോൾ വന്നില്ലായിരുന്നെങ്കിൽ…”; ഉച്ചയ്ക്ക് 1:30-ന് ഇന്ത്യയിൽ നിന്നൊരു കോൾ; പിതാവിന്റെ ഗതി വരാതെ...

“ആ ഫോൺ കോൾ വന്നില്ലായിരുന്നെങ്കിൽ…”; ഉച്ചയ്ക്ക് 1:30-ന് ഇന്ത്യയിൽ നിന്നൊരു കോൾ; പിതാവിന്റെ ഗതി വരാതെ ഷെയ്ഖ് ഹസീന രക്ഷപ്പെട്ടതിങ്ങനെ: നാടകീയ വെളിപ്പെടുത്തൽ.

402
ADVERTISEMENTS

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നാടകീയമായ പലായനത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്ത്. 2024 ഓഗസ്റ്റ് 5-ന്, പ്രക്ഷോഭകാരികൾ ധാക്കയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘ഗണഭവൻ’ വളയുന്നതിന് മണിക്കൂറുകൾക്ക് മുൻപ്, ഇന്ത്യയിൽ നിന്ന് വന്ന ഒരൊറ്റ ഫോൺ കോളാണ് ഷെയ്ഖ് ഹസീനയുടെ ജീവൻ രക്ഷിച്ചതെന്നും, ചരിത്രത്തിന്റെ ഗതി മാറ്റിയതെന്നും വെളിപ്പെടുത്തുന്ന പുസ്തകമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ദീപ് ഹൽദർ, ജയ്ദീപ് മജുംദാർ, സാഹിദുൽ ഹസൻ ഖോകോൻ എന്നിവർ ചേർന്ന് രചിച്ച്, ജഗ്ഗർനോട്ട് പ്രസിദ്ധീകരിക്കുന്ന ‘ഇൻഷാ അള്ളാ ബംഗ്ലാദേശ്: ദി സ്റ്റോറി ഓഫ് ആൻ അൺഫിനിഷ്ഡ് റെവല്യൂഷൻ’ (Inshallah Bangladesh: The Story of an Unfinished Revolution) എന്ന പുസ്തകത്തിലാണ് ഈ നിർണ്ണായക വെളിപ്പെടുത്തലുള്ളത്.

രാജ്യം വിടുന്നതിലും ഭേദം മരണം

ADVERTISEMENTS

ഓഗസ്റ്റ് 5-ന് ഉച്ചയ്ക്ക് 1:30 കഴിഞ്ഞിട്ടും ഷെയ്ഖ് ഹസീന ഗണഭവനിൽ തന്നെ തുടരുകയായിരുന്നു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ക്വോട്ട’ വിരുദ്ധ പ്രക്ഷോഭം വൻ ജനകീയ പ്രക്ഷോഭമായി മാറുകയും, ആയിരക്കണക്കിന് പ്രക്ഷോഭകർ ഗണഭവനിൽ നിന്ന് വെറും രണ്ട് കിലോമീറ്റർ മാത്രം അകലെ വരെ എത്തുകയും ചെയ്തിരുന്നു.

READ NOW  ചൈനയിൽ പാലം തകർന്നു: ട്രക്ക് ഡ്രൈവർ കഷ്ടിച്ച് രക്ഷപ്പെട്ടു, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറൽ

ബംഗ്ലാദേശ് കരസേനാ മേധാവി ജനറൽ വാക്കർ-ഉസ്-സമാൻ, നാവിക, വ്യോമസേനാ മേധാവികൾ എന്നിവർ ഹസീനയോട് ഉടൻ തന്നെ വസതി വിടണമെന്ന് പലതവണ അപേക്ഷിച്ചു. അമേരിക്കയിൽ നിന്ന് മകൻ സജീബ് വാജിദും, സഹോദരി ഷെയ്ഖ് രഹാനയും ഫോണിൽ വിളിച്ച് പലായനത്തിന് നിർബന്ധിച്ചു. എന്നാൽ, “രാജ്യം വിട്ട് ഓടിപ്പോകുന്നതിലും ഭേദം മരിക്കുന്നതാണ്” എന്ന ഉറച്ച നിലപാടിലായിരുന്നു ഹസീന. 1975-ൽ, തന്റെ പിതാവും ബംഗ്ലാദേശ് രാഷ്ട്രപിതാവുമായ ഷെയ്ഖ് മുജിബുർ റഹ്‌മാൻ പട്ടാള അട്ടിമറിയിൽ കുടുംബാംഗങ്ങൾക്കൊപ്പം കൊല്ലപ്പെട്ടതിന് സമാനമായ ഒരു അന്ത്യം ഒരുപക്ഷേ അവരും പ്രതീക്ഷിച്ചിരുന്നു.

ചരിത്രം മാറ്റിയ ആ ഫോൺ കോൾ

എല്ലാ അപേക്ഷകളും നിരസിച്ച് ഹസീന മരണത്തെ മുഖാമുഖം കണ്ടിരിക്കുമ്പോഴാണ്, ഉച്ചയ്ക്ക് 1:30-ന് ആ നിർണ്ണായക ഫോൺ കോൾ വരുന്നത്. “ഷെയ്ഖ് ഹസീനയ്ക്ക് വളരെ അടുത്ത് പരിചയമുള്ള ഇന്ത്യയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു” ഫോണിന്റെ മറുതലയ്ക്കൽ എന്ന് പുസ്തകം പറയുന്നു.

READ NOW  ശുഭാംശു ശുക്ലയുടെ ആകാശയാത്രയും പ്രിയതമയ്ക്കുള്ള ഹൃദയസ്പർശിയായ കുറിപ്പും

“അതൊരു ഹ്രസ്വമായ സംഭാഷണമായിരുന്നു,” പുസ്തകത്തിൽ എഴുത്തുകാർ കുറിക്കുന്നു. “ആ ഉദ്യോഗസ്ഥൻ ഷെയ്ഖ് ഹസീനയോട് പറഞ്ഞു, ‘വല്ലാതെ വൈകിപ്പോയി, അങ്ങ് ഉടൻ ഗണഭവൻ വിട്ടില്ലെങ്കിൽ കൊല്ലപ്പെടും. പോരാടാൻ അങ്ങ് ജീവനോടെയിരിക്കണം (live to fight another day).'”

ഈ വാക്കുകൾ ഹസീനയെ ഞെട്ടിച്ചു. അരമണിക്കൂറോളം അവർ ആ തീരുമാനവുമായി മല്ലിട്ടു. ഒടുവിൽ, ഇന്ത്യയിൽ നിന്നുള്ള ആ സുഹൃത്തിന്റെ ഉപദേശം സ്വീകരിക്കാൻ അവർ തീരുമാനിച്ചു.

നിമിഷങ്ങൾ നീണ്ട രക്ഷാദൗത്യം

പോകുന്നതിന് തൊട്ടുമുമ്പ്, രാജ്യത്തോടൊരു വിടവാങ്ങൽ പ്രസംഗം റെക്കോർഡ് ചെയ്യാൻ ഹസീന സുരക്ഷാ മേധാവികളോട് അനുവാദം ചോദിച്ചു. എന്നാൽ, “ജനക്കൂട്ടം ഗണഭവനിലേക്ക് ഇരച്ചുകയറാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ” അതിന് സമയമില്ലെന്ന് സുരക്ഷാ മേധാവികൾ തറപ്പിച്ചു പറഞ്ഞു.

തുടർന്ന് സഹോദരി ഷെയ്ഖ് രഹാനയാണ് ഹസീനയെ നിർബന്ധിച്ച് ഒരു എസ്‌യുവിയിലേക്ക് വലിച്ചുകയറ്റിയത്. വസ്ത്രങ്ങൾ അടങ്ങിയ രണ്ടേ രണ്ട് സ്യൂട്ട്‌കേസുകൾ മാത്രമാണ് അവർ കയ്യിൽ കരുതിയത്. ഉച്ചയ്ക്ക് 2:23-ന് ഗണഭവനിലെ ഹെലിപാഡിൽ നിന്ന് ഒരു ഹെലികോപ്റ്റർ അവരെയും കൊണ്ട് പറന്നുയർന്നു. പന്ത്രണ്ട് മിനിറ്റിനുള്ളിൽ തേജ്ഗാവ് വ്യോമതാവളത്തിൽ ഇറങ്ങി.

READ NOW  "നാല് വയസ്സിനപ്പുറം ജീവിക്കില്ല"; മസ്തിഷ്കം ഏതാണ്ട് പൂർണ്ണമായും ഇല്ലാതെ ജനിച്ച അലക്സ് 20-ാം ജന്മദിനം ആഘോഷിക്കുന്നു; അത്ഭുതമെന്ന് ലോകം

2:42-ന്, ഒരു സി-170ജെ കാർഗോ വിമാനം അവരെയും വഹിച്ച് “മേഘങ്ങൾ നിറഞ്ഞ ആകാശത്തേക്ക്” കുതിച്ചുയർന്നു. “വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോൾ പുറത്ത് ഒരു ചാറ്റൽ മഴ പെയ്തിരുന്നു,” എന്ന് പുസ്തകം വിവരിക്കുന്നു. ഏകദേശം ഇരുപത് മിനിറ്റിനുള്ളിൽ വിമാനം മാൾഡയ്ക്ക് മുകളിലൂടെ ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ചു.

അന്ന് വൈകുന്നേരം വിമാനം ഡൽഹിക്ക് സമീപമുള്ള ഹിൻഡൻ എയർബേസിൽ ലാൻഡ് ചെയ്തു. അവിടെ, ഷെയ്ഖ് ഹസീനയെയും സഹോദരിയെയും സ്വീകരിക്കാൻ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നേരിട്ട് എത്തിയിരുന്നു. അദ്ദേഹം ഹസീനയെ ഒരു അജ്ഞാത സുരക്ഷിത കേന്ദ്രത്തിലേക്ക് അനുഗമിച്ചു. അതോടെ, ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യയിലെ പ്രവാസ ജീവിതത്തിന് തുടക്കമായി. ആ ഒരു ഫോൺ കോൾ ഇല്ലായിരുന്നെങ്കിൽ, ബംഗ്ലാദേശിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നുവെന്ന് ഈ വെളിപ്പെടുത്തലുകൾ അടിവരയിടുന്നു.

ADVERTISEMENTS