പോടാ മൈ എന്ന് ആ സീനിൽ പറഞ്ഞതിൽ തെറ്റുള്ളതായി തോന്നിയിട്ടില്ല ,അന്ന് പലരും എന്നോട് പറഞ്ഞത് ഒന്ന് പൊട്ടിക്കാനാണ് തോന്നിയത് എന്നാണ് രജിഷ വിജയൻ പറയുന്നു.

5967

തന്റെ അരങ്ങേറ്റ സിനിമയിൽ തന്നെ സംസ്ഥാന പുരസ്ക്കാരം നേടിയ താരമാണ് രജീഷ് വിജയൻ. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജീഷ് ഈ നേട്ടം നേടിയത്. സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുനാണ് തന്നെ ഈ നിലയിൽ ആക്കിയതിനു കാരണം ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആണ് എന്നാണ് രജീഷ പറയുന്നത്. രജീഷ അഭിനയിക്കുന്ന മിക്ക ചിത്രങ്ങളിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ആണ് ചെയ്യുന്നത്. താരവും അതുപോലെ തന്നെയാണ് എന്നാണ് അടുത്തറിയുന്നവർ പറയുന്നത്. സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുന്നിലും വെട്ടിത്തുറന്നു പറയുവാൻ രജിഷക്ക് മടിയില്ല. ഇപ്പോൾ താനഭിനയിച്ച ഒരു ചിത്രത്തിൽ പറഞ്ഞ ഒരസഭ്യവാക്കിൽ തനിക്കെതിരെ ഉണ്ടായ ചിലരുടെ രോഷത്തെ കുറിച്ചുള്ള പ്രതികരണം നടത്തുകയാണ് താരം അതുപോലെ തന്റെ മുന്നിൽ വച്ച് നടന്ന ഒരു തേട്ടനെ ചോദ്യം ചെയ്ത കാര്യവും രാജിഷ പറയുന്നുണ്ട്.

ഒരിക്കൽ താൻ പ്ലസ്‌വൺ പഠിക്കുന്ന സമയത്തു ബസിൽ സഞ്ചരിക്കുമ്പോൾ അതെ ബസിനു മുന്നിൽ ഒരു കൊച്ചു പെൺകുട്ടി ചെറിയ ഒരു സ്കൂൾ യൂണിഫോമുമിട്ട് നിൽക്കുന്നുണ്ടായിരുന്നു വല്ലതെ പേടിച്ചരണ്ട രീതിയിലായിരുന്നു അവളുടെ നിൽപ്പ് ശ്രദ്ധിച്ചപ്പോൾ ആണ് മനസിലായത് അവിടെ നിന്നിരുന്ൻ ഒരാൾ അവളുടെ കാലിൽ മോശമായി തൊടുകയാണ്. എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ആ പെൺകുട്ടി. ഞാൻ ഇടപെട്ടു അയാൾക് ഒരു തല്ലു കൊടുത്തു . അതെ സമയം തൊട്ടടുത്ത് ഇതെല്ലം കണ്ടു കൊണ്ട് നിന്നിരുന്ന സ്ത്രീകൾ മിണ്ടാതെ നിൽക്കുകയാണ്.

ADVERTISEMENTS
   

ആകെ പകച്ച് പേടിച്ച് വിറച്ച് ആയിരുന്നു ആ കുട്ടി നിന്നത്. താൻ നോക്കുമ്പോൾ വാതിൽക്കൽ നിൽക്കുന്നയാൾ കുട്ടിയുടെ കാലിൽ വളരെ മോശമായ രീതിയിൽ തൊടുന്നു. എങ്ങനെ പ്രതികരിക്കണം എന്നറിയാതെ നിൽക്കുകയായിരുന്നു ആ കുട്ടി. കുട്ടിയുടെ തൊട്ടടുത്ത് നിൽക്കുന്ന രണ്ട് സ്ത്രീകൾ ഇത് കാണുന്നുണ്ടെങ്കിലും അവർ പ്രതികരിച്ചില്ല.

ഗീതു അൺചെയിൻഡ് എന്ന ജിയോ ബേബി ചിത്രത്തിൽ ഗീതുവായി എത്തി ഏവരെയും ഞെട്ടിക്കുകയും വിവാദത്തിൽ പെടുകയും ചെയ്തിരിക്കുകയാണ് താരം. ചിത്രത്തിന്റെ ക്ലൈമാക്സിൽ പ്രണയം തുറന്നു പറഞ്ഞ നിമിഷം മുതൽ നിയന്ത്രണം വെക്കുന്ന നായകനോട് താരം പറയുന്ന ഡയലോഗ് ആണ് ഒരേ പോലെ കയ്യടിയും വിമർശനവും നേടുന്നത്. അഞ്ചു സിനിമകളുടെ സീരീസിൽ അഞ്ചാമത്തെയായാണ് ഗീതു അൺചെയിൻഡ് എത്തിയത് , തന്റെ വ്യക്തി സ്വാതന്ത്ര്യത്തിൽ നായകൻ കൈ കടത്തിയപ്പോൾ പോടാ മൈ … എന്ന് പറഞ്ഞു കൊണ്ട് തന്റേടത്തോടെ ഇറങ്ങിപ്പോകുന്ന നായകനെയാണ് ചിത്രത്തിൽ കാണുന്നത്. നിറഞ്ഞ കയ്യടി നേടിയ സീനായിരുന്നു അത്. എന്നാൽ ആ സീൻ കണ്ടിട്ട് തന്നെ തല്ലണം എന്ന് തോന്നിയവരുണ്ട് എന്ന് ചിലർ പറഞ്ഞു എന്നും താരം പറയുന്നു. ചിലർ ആ കഥാപത്രത്തിനു ആണ് തല്ലു കൊടുക്കേണ്ടത് എന്നും പറയുന്നുണ്ട്. ആ ഡയലോഗിൽ പ്രത്യേകിച്ച് മോശം എന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല എന്നും അത് ആ കഥയ്ക്കും കഥാപാത്രത്തിനും സന്ദർഭത്തിനും വളരെയധികം യോജിച്ചതാണ് എന്നാണ് താരം പറയുന്നത്.

ADVERTISEMENTS
Previous articleഅങ്ങനെ സംഭവിച്ചാൽ മമ്മൂട്ടി വരും ഉറപ്പ് – ആരും പ്രതീക്ഷിച്ചില്ല എങ്കിലും അച്ഛന് ഉറപ്പായിരുന്നു ഒടുവിൽ അദ്ദേഹം പറഞ്ഞപോലെ വന്നു – മാളയുടെ ആ ആഗ്രഹം അദ്ദേഹം പറയാതെ തന്നെ മമ്മൂട്ടി നിറവേറ്റി -മകൻ പറയുന്നു.
Next articleമോഹൻലാലിനെയും മമ്മൂട്ടിയെയും വച്ച് സിനിമകൾ ചെയ്യാത്തത് എന്തുകൊണ്ട് – ദിലീഷ് പോത്തൻ പറഞ്ഞ മറുപിടി അഹങ്കാരം കൊണ്ടാണെന്നു ഒരു വിഭാഗം