ഒരുമിച്ചു മദ്യപിച്ച കാരണം കൊണ്ട് മമ്മൂട്ടി ജോലി തന്നില്ല- അദ്ദേഹം പറഞ്ഞ കാരണം ഇത് – പ്രേം നസീറിന്റെ ഡ്രൈവർ സണ്ണി.

58

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ കുറിച്ച് നിരവധി കഥകൾ ഉണ്ട്. അത് പലപ്പോഴും അദ്ദേഹവുമായി അടുപ്പമുള്ളവരും ബന്ധപ്പെട്ടിട്ടുളളവരും തുറന്നു പറയാറുമുണ്ട്. ഇപ്പോൾ വളരെ വ്യത്യസ്തമായ ഒരു അനുഭവം പറയുകയാണ് പ്രേംനസീറിന്റെ ഡ്രൈവറും പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്ന സണ്ണി. മമ്മൂട്ടിയുമായി ഉണ്ടായിരുന്ന പ്രത്യേക അടുപ്പത്തിന്റെ കാരണം കൊണ്ടുതന്നെ തനിക്കൊരു ജോലി നഷ്ടമായ കാര്യവും അദ്ദേഹം പറയുന്നുണ്ട് അതും മമ്മൂട്ടിയുടെ ഡ്രൈവറായി. ആ സംഭവത്തെക്കുറിച്ച് ഒരു ഓൺലൈൻ ചാനൽ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

പ്രേം നസീറിനൊപ്പം മമ്മൂട്ടിയും അഭിനയിച്ച പ്രേംനസീറിന്റെ അനിയൻ പ്രേം നവാസ് നിർമ്മിച്ച കെണി എന്ന ചിത്രത്തിൻറെ സെറ്റിൽ വച്ചാണ് മമ്മൂട്ടിയെ താൻ പരിചയപ്പെടുന്നത് സണ്ണി പറയുന്നു. അന്ന് കോവളത്താണ് ഷൂട്ടിംഗ്. ആ സീനിൽ ബുള്ളറ്റ് ഓടിക്കുന്ന ഒരു രംഗമുണ്ട് പക്ഷേ മമ്മൂട്ടിക്ക് വലിയതോതിൽ ബുള്ളറ്റ് ഓടിക്കാൻ അറിയത്തില്ല.ആ സമയത്ത് പ്രേം നസീറിന്റെ അളിയൻ കബീർ എന്നയാൾ തിരുവനന്തപുരം സിറ്റി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുകയാണ്. അദ്ദേഹം ഷൂട്ടിംഗ് കാണാനായി അവിടെ എത്തിയത് ഒരു ബുള്ളറ്റിൽ ആയിരുന്നു.

ADVERTISEMENTS
   

അങ്ങനെ ബുള്ളറ്റ് കണ്ടപ്പോൾ മമ്മൂട്ടി എന്നോട് പറഞ്ഞു ആശാനേ ആ ബുള്ളറ്റ് ഒരു താരമൊന്നു ചോദിക്കാമോ ഒന്ന് റൌണ്ട് അടിച്ചു നോക്കാനാണ് എന്ന്. താൻ കബീറിനോട് ആ വിഷയം പറയുകയും അദ്ദേഹം ബുള്ളറ്റ് നൽകുകയും ചെയ്തു. അങ്ങനെയാണ് മമ്മൂട്ടിയോട് അടുപ്പം തുടങ്ങുന്നത് സണ്ണി പറയുന്നു.Also read:അന്ന് മദ്യപിച്ചെത്തിയ ജാക്കി ഷെറോഫ് കൗമാരക്കാരിയായ നടി തബുവിനോട് ചെയ്തത് – പിന്നീടൊരിക്കലും തബു അയാൾക്കൊപ്പം അഭിനയിച്ചിട്ടില്ല

എസ് കെ നായർ എന്ന് പറയുന്ന നിർമ്മാതാവിന്റെ ഒരു ചിത്രം കൊല്ലത്തു ഷൂട്ടിംഗ് ഉണ്ട്. മമ്മൂട്ടിയെ അവിടെ വിടാൻ കെണിയുടെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ പ്രേം നസീർ തന്നോട് പറഞ്ഞു. അങ്ങനെ താൻ മമ്മൂട്ടിയും കൊണ്ട് അവിടേക്ക് പോയി.പോന്ന വഴിക്ക് മമ്മൂട്ടി തന്നോട് ചോദിച്ചു എന്തെങ്കിലും കിട്ടുമോ ആശാനേ എന്ന്. മദ്യപിക്കുന്ന കാര്യമാണ് ഉദ്ദേശിച്ചത്.

കടകളിൽ സാധനം കിട്ടും പക്ഷേ ഇരുന്നു കുടിക്കാനുള്ള സംവിധാനമില്ല ഒരുപാട് രാത്രിയായി എന്തെങ്കിലും ഒന്ന് സംഘടിപ്പിക്കു എന്ന് മമ്മൂട്ടി പറഞ്ഞപ്പോൾ താൻ അവിടെ കഴക്കൂട്ടത്ത് ഒരു കടയുടെ സൈഡിൽ വണ്ടി നിർത്തി ബോട്ടിൽ മേടിച്ച് കാറിന്റെ ബോണറ്റ് വെച്ച് മമ്മൂട്ടിക്ക് മദ്യം ഒഴിച്ചു കൊടുത്തിരുന്നു.

പിന്നീട് പ്രേംനസീറും പ്രേനവാസും ഒക്കെ മരിച്ചു കഴിഞ്ഞുള്ള ഒരു കാര്യം കൂടി സണ്ണി പറയുന്നുണ്ടു .അന്നത്തെ പ്രശസ്ത സിനിമക്കാരുടെ എല്ലാം ഓഡിറ്റ് ജോലികൾ നോക്കിയിരുന്നു ഓഡിറ്റർ സുകുമാരൻ എന്ന ഒരാളുണ്ട്.Also read:പൃഥ്വിരാജ് പറഞ്ഞത് പൂർണമായും തെറ്റാണു അതിനോട് യോജിക്കാൻ ആവില്ല- താരത്തിനു സോഷ്യൽ മീഡിയയിൽ വിമർശനം.

 

പ്രേംനസീർ മരിച്ച സമയമായതുകൊണ്ട് തന്നെ മറ്റ് ജോലികൾ ഒന്നും ഇല്ലാതിരിക്കുന്ന ഒരു അവസ്ഥയാണ് അപ്പോഴാണ് താൻ ഓഡിറ്റർ സുകുമാനെ കാണാൻ അവിടെ പോയി ജോലിയൊന്നുമില്ല എവിടെയെങ്കിലും ഡ്രൈവറുടെ വേക്കൻസി ഉണ്ടെങ്കിൽ ജോലി ഒപ്പിച്ചു തരണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു അല്പം വെയിറ്റ് ചെയ്യൂ നോക്കട്ടെ എന്ന്. അങ്ങനെ താൻ വെളിയിൽ വെയിറ്റ് ചെയ്യുമ്പോൾ മമ്മൂട്ടി അവിടേക്ക് വന്നു. തന്നെ കണ്ടപ്പോൾ എന്തുണ്ട് ആശാനേ എന്ന് ചോദിച്ചു. സുകുമാരൻ ചേട്ടനെ കാണാൻ വന്നതാണ് എന്ന് പറഞ്ഞു.

മമ്മൂട്ടി അകത്ത് പോയപ്പോൾ ഓഡിറ്റർ മമ്മൂട്ടിയോട് തന്റെ കാര്യം പറഞ്ഞു ഇതേപോലെ ഒരു ഡ്രൈവറുടെ കാര്യം താൻ പറഞ്ഞിരുന്നില്ലേ അത് ഇദ്ദേഹമാണ്നസീർ സാർ മരിച്ചതിനു ശേഷം ജോലിയില്ലാതെ ഇരിക്കുകയാണ് ബാച്ചിലറുമാണ് എന്തെങ്കിലും ജോലി വേണം മമ്മൂട്ടിയുടെ ഡ്രൈവർ ആക്കാൻ കഴിയുമോ എന്നാണ് അദ്ദേഹം തിരക്കിയത്.Must read”:മമ്മൂട്ടിയുടെ കുറുമ്പ്/ കലിപ്പ് മറികടക്കാൻ മോഹൻലാൽ കണ്ടെത്തിയ ഒരു മാർഗ്ഗം ഇതാണ്.

എന്നാൽ അത് പറ്റില്ല എന്ന് മമ്മൂട്ടി തുറന്നു പറയുകയായിരുന്നു. അതിന് കാരണം മമ്മൂട്ടി പറഞ്ഞത് തങ്ങൾ ഒരുമിച്ച് മദ്യപിച്ചിട്ടുണ്ട് എന്നും അതുകൊണ്ടുതന്നെ തനിക്ക് ഒരു ബഹുമാനം കിട്ടില്ല എന്നുമാണ് മമ്മൂട്ടി പറഞ്ഞത്. പക്ഷേ അദ്ദേഹത്തിന് എന്ത് ആവശ്യമുണ്ടെങ്കിലും എപ്പോൾ വന്നു പണം ചോദിച്ചാലും കൊടുക്കുക താൻ തന്നോളാം എന്നും മമ്മൂട്ടി പറഞ്ഞു. എപ്പോൾ എന്താവശ്യവും ഉണ്ടെങ്കിലും എപ്പോൾ ആയിരമോ രണ്ടായിരമോ ചോദിച്ചാലും കൊടുത്തേക്കാനും അദ്ദേഹം പറഞ്ഞിട്ടാണ് പോയത് പക്ഷേ ഡ്രൈവർ ആക്കാൻ പറ്റില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് വേണ്ട ബഹുമാന കിട്ടില്ല എന്ന് അദ്ദേഹം ചിന്തിച്ചു എന്നും സണ്ണി പറയുന്നു.

ADVERTISEMENTS
Previous articleമമ്മൂട്ടിയുടെ ആ സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം മമ്മൂട്ടിയെയും ദുൽഖറിനെയും വച്ച് ചെയ്യാൻ പ്ലാൻ ഉണ്ട് അത് ഉപേക്ഷിച്ചിട്ടില്ല ഒപ്പം ആ സൂപ്പർ ഹിറ്റ് ചിത്രവും രണ്ടാം ഭാഗം വരും.
Next articleസബ് ജയിലിൽ വച്ച് കണ്ട ദിലീപിന്റെ ദയനീയ അവസ്ഥ വ്യക്തമാക്കി ശ്രീലേഖ ഐ പി എസ് പറഞ്ഞത്. പിന്നെ താൻ ചെയ്തത് ഇത്.