തട്ടമിട്ട ആ ‘ക്രഷ്’; പ്ലസ് വൺ ക്ലാസ്സ്മുറിയിൽ മൊട്ടിട്ട പ്രണയം വെളിപ്പെടുത്തി നൂറയും ആദിലയും: അന്ന് ആ പ്രൈവറ്റ് ചാറ്റിൽ താൻ നൂറയോട് പറഞ്ഞത്

195

തങ്ങളുടെ പ്രണയകഥയ്ക്ക് തുടക്കമായത് പ്ലസ് വൺ ക്ലാസ്സ്മുറിയിൽ വെച്ചാണെന്ന് വെളിപ്പെടുത്തി മലയാളി സ്വവർഗാനുരാഗികളായ ആദില നസ്രിനും നൂറ ഫാത്തീമയും. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ ഹ്രസ്വ അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ ബന്ധത്തിന്റെ തുടക്കത്തെക്കുറിച്ച് ആദ്യമായി മനസ്സുതുറന്നത്. ക്ലാസ്സിലേക്ക് തട്ടമിട്ട് കയറിവന്ന നൂറയെ കണ്ട നിമിഷം തന്നെ തനിക്ക് ‘ക്രഷ്’ തോന്നിയിരുന്നുവെന്ന് ആദില അഭിമുഖത്തിൽ പറയുന്നു.

പ്രണയത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ആദില നസ്രിൻ ആ ഓർമ്മ പങ്കുവെച്ചത്. “എനിക്ക് ഇവള് ക്ലാസ്സിലോട്ട് പെട്ടെന്ന് കേറി വന്നപ്പോൾ എനിക്കൊരു ക്രഷ് തോന്നിയിരുന്നു,” ആദില പറഞ്ഞു. “ഈ തട്ടൊക്കെ ഇട്ട് ഇങ്ങനെ വന്നപ്പോൾ നല്ല രസമുണ്ടല്ലോ കാണാൻ എന്ന് ഞാൻ ഉള്ളുകൊണ്ട് പറഞ്ഞു. പിന്നീട് ഞാൻ അവളോട് അത് പറയുകയുണ്ടായി,” ആദില കൂട്ടിച്ചേർത്തു.

ADVERTISEMENTS

അതേസമയം, ആദിലയുടെ ഇഷ്ടം തികച്ചും ഏകപക്ഷീയമായിരുന്നില്ലെന്ന് നൂറ ഫാത്തീമയും വ്യക്തമാക്കി. ആദിലയോട് തനിക്കും അന്ന് ‘ക്രഷ്’ തോന്നിയിരുന്നുവെന്ന് നൂറ സമ്മതിച്ചു. ആദിലയുടെ ‘ഭയങ്കര ബോൾഡ്’ ആയതും ‘എല്ലാം ഓപ്പൺ ആയിട്ട് സംസാരിക്കുന്നതുമായ’ പെരുമാറ്റമാണ് തന്നെ ആകർഷിച്ചതെന്നും നൂറ പറഞ്ഞു. ഒരേ സമയത്താണ് ഇരുവർക്കും പരസ്പരം ഇഷ്ടം തോന്നിയതെന്നതും ശ്രദ്ധേയമാണ്.

READ NOW  ഈ നടന് വേണ്ടി ഡബ്ബ് ചെയ്യാൻ എന്നെ കിട്ടില്ല എന്ന് ഞാന്‍ സംവിധായകനോട് തറപ്പിച്ചു പറഞ്ഞു; വെളിപ്പെടുത്തലുമായി ഷോബി തിലകന്‍

പ്ലസ് വൺ കാലഘട്ടത്തിലാണ് പരസ്പരം ഇഷ്ടം തോന്നിയതെങ്കിലും, ഇരുവരും സംസാരിച്ചു തുടങ്ങാൻ കുറച്ച് സമയമെടുത്തുവെന്നും അവർ ഓർക്കുന്നു. ബന്ധം തുടങ്ങിയത് പ്ലസ് വണ്ണിന്റെ അവസാന സമയത്തോട് അടുത്താണെന്നും ഇരുവരും സൂചിപ്പിച്ചു.

പ്രണയം ആദ്യമായി തുറന്നുപറഞ്ഞത് (confess) ആരാണെന്ന ചോദ്യത്തിന്, തങ്ങൾക്കിടയിൽ ഇപ്പോഴും അക്കാര്യത്തിൽ സംശയമുണ്ടെന്നാണ് ഇരുവരും ചിരിച്ചുകൊണ്ട് മറുപടി നൽകിയത്. “അത് ഞങ്ങൾക്ക് ഇപ്പോഴും ഡൗട്ട്ഫുൾ ആണ്, ആരാണ് ആദ്യം പറഞ്ഞതെന്ന്,” നൂറ പറഞ്ഞു. ‘ഐ ലവ് യു’ എന്ന രീതിയിൽ ഔദ്യോഗികമായ ഒരു തുറന്നുപറച്ചിൽ തങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി. പകരം, ചാറ്റ് ചെയ്യുന്നതിനിടയിൽ, “ഇപ്പോൾ നമ്മളിൽ ഒരാൾ ഒരു ആണായിരുന്നെങ്കിൽ” എന്ന മട്ടിലുള്ള സംഭാഷണത്തിലൂടെയാണ് തങ്ങളുടെ ഇഷ്ടം പരസ്പരം തിരിച്ചറിഞ്ഞതെന്നും ഇരുവരും കൂട്ടിച്ചേർത്തു. ലളിതമായ ഒരു ക്ലാസ്സ്മുറി സൗഹൃദത്തിൽ നിന്ന് തുടങ്ങിയ പരസ്പരമുള്ള ഇഷ്ടമാണ് പിന്നീട് പ്രണയമായി വളർന്നതെന്ന് ഇരുവരുടെയും വാക്കുകൾ സൂചിപ്പിക്കുന്നു.

READ NOW  ഇനി ഇയാൾ ഒരിക്കലും നടക്കില്ല, അന്ന് വിക്രമിന്റെ കാര്യത്തിൽ ഡോക്ടർമാർ വിധിയെഴുതി. ആ സംഭവത്തെ കുറിച്ചും ശരീരത്തിലെ മുറിപ്പാടുകൾ കണ്ടു ഞെട്ടിയെന്നും പൃഥ്വിരാജ് പറയുന്നു.

എങ്കിലും പിന്നീടു തങ്ങളുടെ പ്രണയ സാഫല്യതിനായി ഇരുവര്‍ക്കും വലിയ ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നു എന്നത് ചരിത്രമാണ്‌. പോലീസും ജ്യൂഡീഷ്യറിയുമൊക്കെ ഇടപെട്ടാണ് ഇരുവർക്കും പ്രണയ സാഫല്യം ഉണ്ടായത്. യാഥാസ്ഥിതിക മുസ്ലിം സമുദായത്തിൽ നിന്നുളളവരായതുകൊണ്ടു തന്നെ കടുത്ത പ്രതിഷേധമാണ് ഇരുവരുടെയും കുടുംബത്തിൽ നിന്ന് ഉണ്ടായത്. എന്നാൽ ഒടുവിൽ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നു ഇരുവരും ഒന്നായി എന്നതാണ് സത്യം.

ADVERTISEMENTS