ഇവർക്കിത് ഹോളി ആഘോഷം പക്ഷേ കാണുന്നവർക്ക് ഇത് അ ശ്ലീലം – എട്ടിന്റെ പണി മേടിച്ചു പെൺകുട്ടികൾ

142

ഡൽഹി മെട്രോയ്‌ക്ക് അകത്തും റോഡിലുമായി എടുത്ത ചില വീഡിയോകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സോഷ്യൽ മീഡിയ ഫോളോവേഴ്‌സ് ഉണ്ടാക്കാൻ ശ്രമിക്കുന്ന മൂന്ന് പേർ നിയമ പ്രശ്‌നത്തിൽ അകപ്പെട്ടു. ഇപ്പോൾ യുവാക്കൾക്ക് 33,000 രൂപയും 80,500 രൂപയും പിഴ ചുമത്തി എന്ന വാർത്തയാണ് പുറത്തു വരുന്നത്. ഈ ആഴ്ച ആദ്യം പ്രീതി, വിനീത, പിയൂഷ് എന്നിവർക്ക് അവരുടെ ഹോളി റീലുകൾക്കായി വ്യത്യസ്തമായ ഒരു വഴി കണ്ടെത്തി . ഒരു വീഡിയോയിൽ, പ്രീതിയും വിനീതയും പിയൂഷിനൊപ്പം പിലിയോൺ സവാരി ചെയ്യുന്നു. പിയൂഷ് സ്‌കൂട്ടർ ഓടിക്കുമ്പോൾ രണ്ട് പെൺകുട്ടികളും എതിർവശത്ത് ഇരുന്ന് ഹോളി ആഘോഷിക്കുന്ന വീഡിയോ. രാം ലീല എന്ന ചിത്രത്തിലെ ആംഗ് ലഗാ ദേ എന്ന ഗാനം ഈ വീഡിയോയുടെ പശ്ചാത്തലത്തിൽ പ്ലേ ചെയ്യുന്നു.

മറ്റൊരു വീഡിയോയിൽ പ്രീതി ചലിക്കുന്ന സ്കൂട്ടറിൽഎണീറ്റ് നിന്ന് സ്റ്റണ്ട് ചെയ്യുന്നതായി കാണിച്ചു. സമനില തെറ്റി അവൾ വീഴുന്നതും വീഡിയോയിൽ കാണാം. മൂന്നാമത്തെ ക്ലിപ്പ് ഡൽഹി മെട്രോയുടെ തറയിൽ ഇരുന്നുകൊണ്ട് പ്രീതിയും വിനീതയും പരസ്പരം ചായം ഇടുന്നത് കാണിക്കുന്നു. വളരെ വലിയടാ രീതിയിൽ ഈ വിഡിയോകൾ വൈറലായിരിക്കുകയാണ്. അവർ എലി ആഘോഷിക്കുന്ന മൂഡിലാണെങ്കിലും വീഡിയോയിൽ അവർ മറ്റൊരു മൂഡിലാണ് എന്നാണ് ആളുകൾ പറയുന്നത്.

ADVERTISEMENTS
   

 

നിരവധി ആളുകൾ ഈ വീഡിയോകൾ എക്‌സിൽ പോസ്റ്റ് ചെയ്യുകയും വ്യക്തികൾക്കെതിരെ നടപടിയെടുക്കാൻ ട്രാഫിക് പോലീസിനോടും ഡിഎംആർസിയോടും ആവശ്യപ്പെടുകയും ചെയ്തു. ആദ്യ രണ്ട് വീഡിയോകളിൽ ഒന്നിലധികം റോഡ് സുരക്ഷാ നിയമങ്ങളുടെ വ്യക്തമായ ലംഘനങ്ങൾ ഉൾപ്പെടുന്നു, മൂന്നാമത്തെ വീഡിയോ ഡൽഹി മെട്രോ പരിസരത്ത് ‘ഫോട്ടോഗ്രഫിയോ വീഡിയോഗ്രാഫിയോ പാടില്ല’ എന്ന നിയമം ലംഘിക്കുന്നു. മുൻകൂർ അനുമതിയില്ലാതെ ഡൽഹി മെട്രോയ്ക്കുള്ളിൽ സോഷ്യൽ മീഡിയ ഉള്ളടക്കം ചിത്രീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഡിഎംആർസി സമീപ വർഷങ്ങളിൽ നിരവധി പൊതുജന ബോധവത്കരണ പോസ്റ്റുകൾ നടത്തിയിരുന്നു.

സോഷ്യൽ മീഡിയ പോസ്റ്റുകൾ കണക്കിലെടുത്ത് നോയിഡ പോലീസ് പ്രീതി, വിനീത, പിയൂഷ് എന്നിവർക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്തു. ഇവരുടെ സ്‌കൂട്ടർ വീഡിയോകൾക്ക് നോയിഡ പോലീസ് 33,000 രൂപ പിഴ ചുമത്തി. സ്കൂട്ടർ ഉടമ വിനീതയ്ക്ക് 80,500 രൂപ അധിക പിഴയും ലഭിച്ചു.

ഉത്തരാഖണ്ഡ് സ്വദേശിനിയായ പ്രീതി ഡൽഹിയിലാണ് താമസം. വിനീത നോയിഡയിലും പിയൂഷും ഡൽഹിയിലാണ് താമസിക്കുന്നത്. അവർ മൂവരും ഇൻസ്റ്റാഗ്രാം റീലുകൾ നിർമ്മിക്കാൻ പലപ്പോഴും സഹകരിക്കും. ഹിന്ദുസ്ഥാൻ ടൈംസ് പറയുന്നതനുസരിച്ച്, തങ്ങൾ സാമ്പത്തികമായി സുരക്ഷിതരല്ലെന്ന് അവർ മൂന്നുപേരും അവകാശപ്പെട്ടു. പ്രീതി ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആകാൻ ശ്രമിക്കുമ്പോൾ, വിനീതയും പിയൂഷും ചെറിയ ഷോർട് വീഡിയോകളിലൂടെ കരിയർ ഉണ്ടാക്കാൻ ശ്രമിക്കുന്നവരാന്.

ആജ് തക്കുമായുള്ള സംഭാഷണത്തിൽ, നോയിഡ പോലീസ് ചുമത്തിയ പിഴ അടയ്‌ക്കാൻ തങ്ങൾക്ക് സാമ്പത്തിക ശേഷിയില്ലെന്ന് ഇരുവരും അവകാശപ്പെട്ടു. ആരെയും അപായപ്പെടുത്തുകയോ ‘അശ്ലീലം’ പ്രചരിപ്പിക്കുകയോ അല്ല തങ്ങളുടെ ഉദ്ദേശമെന്നും അവർ കൂട്ടിച്ചേർത്തു.

“ഞങ്ങൾ റീലുകൾ നിർമ്മിക്കുകയായിരുന്നു, അതിൽ ഒരു പ്രശ്നവുമില്ല. എല്ലാവരോടും ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം എനിക്ക് സ്വയം ഇത്രയും പണം നൽകാൻ കഴിയില്ല. എനിക്ക് എവിടെ നിന്ന് ഇത്രയും പണം ലഭിക്കും? ദയവായി എന്നെ അൽപ്പം സഹായിക്കൂ, കുറഞ്ഞത് എൻ്റെ ചലാൻ കുറയ്ക്കുക, ആരെയും വേദനിപ്പിക്കുക എന്നതല്ല എൻ്റെ ഉദ്ദേശം,” വിനീത ഹിന്ദിയിൽ ആജ് തക്കിനോട് പറഞ്ഞു. പിഴയടച്ചില്ലെങ്കിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയതായി അവർ അവകാശപ്പെട്ടു.

ADVERTISEMENTS
Previous articleഎന്താണ് ആർ എൽ വി രാമകൃഷണന്റെ പേരിനു മുൻപിലെ ആ ആർ എൽ വി.
Next articleഎന്റെ അമ്മയെ കൊന്നത് ഞാനാണ് എന്ന് വേണമെങ്കില്‍ പറയാം – അത് ഒരു കൊലപാതകം തന്നെയായിരുന്നു – സലിം കുമാർ പറഞ്ഞത്