മോഹൻലാൽ ആ സിനിമയിൽ നായകനായപ്പോൾ ഈ രണ്ടു നടന്മാർക്ക് സൂപ്പർ താരങ്ങളാകാനുള്ള അവസരമാണ് നഷ്ടമായത്. അതിനു കാരണക്കാരൻ ഈ നടൻ

91633

മോഹൻലാലും ഷാജി കൈലാസും റിലീസ് ചെയ്ത മിക്ക ചിത്രങ്ങൾക്കും പ്രേക്ഷകരിൽ നിന്ന് നല്ല സ്വീകാര്യത നേടിയിട്ടുണ്ട്. ഈ കൂട്ടുകെട്ടിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹൻലാലിനെ നായകനാക്കി ഒരു ഹിറ്റ് ചിത്രമാണ് ആറാം തമ്പുരാൻ. 1997 ൽ പുറത്തിറങ്ങിയ മാസ് ആക്ഷൻ ഇപ്പോഴും മോഹൻലാലിന്റെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. ആറാം തമ്പുരാൻ തുടർച്ചയായി 200 ദിവസത്തിലധികം തിയറ്ററുകളിൽ പ്രദർശിപ്പിച്ച ഒരു ചിത്രമാണ്. ആറാം തമ്പുരാൻ മോഹൻലാലിന്റെ തന്നെ ചിത്രമായ ചന്ദ്രലേഖയുടെ റെക്കോർഡ് അന്ന് മറികടന്നിരുന്നു.

മോഹൻലാലിന്റെ ചിത്രം ആറാം തമ്പുരാൻ ബോക്സ് ഓഫീസിൽ 7.5 കോടി രൂപ നേടിയ ചുരുക്കം ചിത്രങ്ങളിൽ ഒന്നായിരുന്നു അക്കാലത്തു. കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാൻ ഒരു സൂപ്പർ താരത്തിന്റെ കരിയറിലെ വലിയ വിജയം നേടിയ കഥാപാത്രമാണ്. മോഹൻലാലിനെ കൂടാതെ മഞ്ജു വാര്യർ, സായികുമാർ, നരേന്ദ്ര പ്രസാദ്, ഉണ്ണികൃഷ്ണൻ, ഇന്നസെന്റ്, കൊച്ചിൻ ഹനീഫ എന്നിവരും ചിത്രത്തിൽ അഭിനയിച്ചു.

ADVERTISEMENTS
   
READ NOW  മമ്മൂട്ടിയെ ഒറ്റവാക്കില്‍ വിവരിച്ച്‌ മോഹന്‍ലാല്‍, ആഘോഷമാക്കി ആരാധകര്‍

ഒപ്പം രവീന്ദ്രൻ മാസ്റ്റർ തയ്യാറാക്കിയ ഗാനങ്ങളും

രവീന്ദ്രൻ മാസ്റ്റർ രചിച്ച ഗാനങ്ങളും ആറാം തമ്പുരാനെ പ്രേക്ഷക പ്രീയ ചിത്രമായി മാറ്റാൻ സഹായിച്ചു . അതേസമയം, ആദ്യം ആറാം തമ്പുരാൻ സിനിമ മോഹൻലാലിനെ നായകനാക്കി ആസൂത്രണം ചെയ്തിരുന്നില്ലെന്ന് ഷാജി കൈലാസ് പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസ്സ് തുറന്നത്. ഈ സിനിമയിൽ താൻ ആദ്യം ചിന്തിച്ചത് ബിജു മേനോനെയും മനോജ് കെ ജയനെയും ആണെന്ന് ഷാജി കൈലാസ് പറയുന്നു.

നിരൂപക പ്രശംസ നേടിയ ചിത്രമാണിത്.

ആറാം തമ്പുരാൻ നിരൂപക പ്രശംസ നേടിയ ചിത്രമാണ്. രഞ്ജിത്തും ഞാനും രണ്ട് സുഹൃത്തുക്കളുടെ കഥയായിട്ടാണ് ഈ സിനിമ തുടങ്ങിയതെന്ന് ഷാജി കേലാസ് പറയുന്നു. മനോജ് കെ ജയനും ബിജു മേനോനും ആയിരുന്നു അപ്പോൾ എന്റെ മനസ്സിൽ. ഒരു ദിവസം മദ്രാസിലെ ഒരു ഗസ്റ്റ് ഹൗസിൽ തന്റെ കഥ പൂർത്തിയാക്കുമ്പോൾ മണിയൻ പിള്ള രാജു വന്നു. അന്ന് ആദ്യമായി ഒരു മൂന്നാം കക്ഷിയോട് കഥ പറഞ്ഞു. കഥ ഇഷ്ടപ്പെട്ട രാജു തിരിച്ചുപോയി.

READ NOW  ഞാൻ സംവിധാനം ചെയ്ത സിനിമകളിൽ ഇതാണ് അവസ്ഥ എങ്കിൽ മറ്റുള്ളടത്തു എന്താകും - ധനുഷിന്റെ ആ നടിയുമായുള്ള അവിഹിത ബന്ധം ഐശ്വര്യ കണ്ടെത്തി - സബിത ജോസഫ് പറഞ്ഞത്

രണ്ട് ദിവസം കഴിഞ്ഞ് സേലത്ത് നിന്ന്

രണ്ട് ദിവസത്തിന് ശേഷം സേലത്തുനിന്ന് നിർമ്മാതാവ് സുരേഷ് കുമാർ വിളിച്ചു. കഥ കേട്ട് താൽപര്യം പ്രകടിപ്പിച്ചു. ഇത് മോഹൻലാലിന് പറ്റിയ നല്ല കഥയാണെന്നും ലാലിനോട് സംസാരിക്കാമെന്നും സുരേഷ് കുമാർ പറഞ്ഞു. പിന്നീട് സുരേഷ് കുമാർ മദ്രാസിൽ എത്തി. രേവതി കലാമന്ദിർ ചിത്രം ഏറ്റെടുത്തു. മോഹൻലാലിന് അനുയോജ്യമായ രീതിയിൽ കഥയിൽ മാറ്റങ്ങൾ കൊണ്ടുവന്നു. കോഴിക്കോട്ട് ലാൽ കഥ കേൾക്കുന്നു,അങ്ങനെ ആറാം തമ്പുരാൻ യാഥാർഥ്യമായി അഭിമുഖത്തിൽ ഷാജി കൈലാസ് ഓർത്തു.

വർഷങ്ങൾക്ക് ശേഷം, മോഹൻലാൽ-ഷാജി കൈലാസ് സഖ്യം അടുത്തിടെ അവരുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. സിനിമയുടെ ടീമുമായിയുള്ള ചിത്രം മോഹൻലാൽ തന്നെ ചിത്രം പങ്കുവെക്കുകയും പ്രഖ്യാപനം നടത്തുകയും ചെയ്തു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് മോഹൻലാൽ-ഷാജി കൈലാസ് ചിത്രം നിർമ്മിക്കുന്നത്. 12 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരുമൊന്നിച്ചുള്ള പുതിയ ചിത്രം പുറത്തിറങ്ങുന്നത്.

READ NOW  വളരെ അടക്കത്തോടെയും ഒതുക്കത്തോടെയുമാണ് വളർന്നത് : വളരെ പെട്ടെന്നെടുത്ത തീരുമാനമാണ് വിവാഹ മോചനം - അന്ന് കാവ്യാ മാധവൻ പറഞ്ഞത്

ആറാം തമ്പുരാൻ ശേഷം നരസിംഹം ആണ് മോഹൻലാൽ-ഷാജി കൈലാസ് ടീമിന്റെ ബ്ലോക്ക്ബസ്റ്റർ ആയ അടുത്ത ചിത്രം. 2000 -ലാണ് നരസിംഹം പുറത്തിറങ്ങിയത്. ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസ് ആണ്, തിരക്കഥ രഞ്ജിത്ത് ആണ്. 200 ദിവസത്തിലേറെയായി മോഹൻലാലിന്റെ ചിത്രം തീയറ്ററുകളിൽ പ്രദർശനം നടത്തിയത്. മികച്ച പ്രതികരണത്തിനൊപ്പം ബോക്സ് ഓഫീസ് കളക്ഷനിലും നരസിംഹ നേട്ടമുണ്ടാക്കി.

ADVERTISEMENTS