Advertisement
Home MOVIES Malayalam പ്രേം നസീറിനെക്കുറിച്ചുള്ള ടിനി ടോമിന്റെ പരാമർശം:വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചതിനു ടിനി ടോമിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു...

പ്രേം നസീറിനെക്കുറിച്ചുള്ള ടിനി ടോമിന്റെ പരാമർശം:വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചതിനു ടിനി ടോമിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു മണിയൻ പിള്ള രാജു

2166
ADVERTISEMENTS

കഴിഞ്ഞ ദിവസങ്ങളിൽ മലയാള സിനിമാ മേഖലയിൽ ചൂടേറിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത് നടൻ ടിനി ടോമിന്റെ ഒരു പ്രസ്താവനയാണ്. മലയാളത്തിന്റെ നിത്യഹരിത നായകനായിരുന്ന പ്രേം നസീറിനെക്കുറിച്ച്** ഒരു അഭിമുഖത്തിൽ ടിനി ടോം നടത്തിയ പരാമർശങ്ങളാണ് ഈ വിവാദങ്ങൾക്ക് പിന്നിൽ. തന്റെ സിനിമാ ജീവിതത്തിലെ പ്രഭാവം മങ്ങിയതിൽ മനംനൊന്ത് നസീർ സാർ അന്ത്യശ്വാസം വലിച്ചുവെന്നും, ദിവസവും രാവിലെ മേക്കപ്പ് ധരിച്ച് സഹപ്രവർത്തകരായ ബഹദൂറിന്റെയും അടൂർ ഭാസിയുടെയും അടുത്ത് പോയി സങ്കടങ്ങൾ പറഞ്ഞ് കരയുമായിരുന്നുവെന്നുമാണ് ടിനി ടോം പറഞ്ഞത്. ഈ വാക്കുകൾ പ്രേം നസീർ ആരാധകർക്കിടയിലും, സിനിമാരംഗത്തും വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. മറ്റൊരാളിൽ നിന്ന് അറിഞ്ഞ വിവരങ്ങളായി ആണ് ടിനി ടോം ഇത് അഭിമുഖത്തിൽ പറഞ്ഞത്.

മണിയൻപിള്ള രാജുവിന്റെ കടുത്ത വിമർശനം: “അവന് ഭ്രാന്താണ്; നസീർ സാറിനെ അവൻ കണ്ടിട്ടുപോലുമില്ല”

ടിനി ടോം ഈ കഥകൾ കേട്ടത് മണിയൻപിള്ള രാജുവിൽ നിന്നാണെന്ന് പ്രചരിച്ചതോടെയാണ് വിവാദം മറ്റൊരു വഴിത്തിരിവിലെത്തിയത്. ഇതിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മണിയൻപിള്ള രാജു തന്നെ രംഗത്തെത്തി. ആലപ്പി അഷ്റഫുമായി നടത്തിയ ഒരു ഫോൺ സംഭാഷണത്തിലാണ് രാജു ടിനി ടോമിനെതിരെ ആഞ്ഞടിച്ചത്. ഈ സംഭാഷണത്തിന്റെ ഓഡിയോ ആലപ്പി അഷ്റഫിന്റെ യൂട്യൂബ് ചാനലിലൂടെ പിന്നീട് പുറത്തുവരികയും ചെയ്തു.

ADVERTISEMENTS
READ NOW  എന്നെ ഇത്രമാത്രം തകര്‍ത്തുകളഞ്ഞത് ചിമ്പുവാണ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹന്‍സിക

“പ്രേം നസീറിന്റെ കടുത്ത ആരാധകനായ ഞാൻ, അദ്ദേഹത്തെ അപമാനിക്കുന്ന തരത്തിൽ ഒരിക്കലും സംസാരിക്കില്ലെന്ന് എന്നെ അറിയുന്നവർക്ക് ബോധ്യമുണ്ട്,” മണിയൻപിള്ള രാജു വ്യക്തമാക്കി. ടിനി ടോമിന് “ഭ്രാന്താണെന്ന് തോന്നുന്നു” എന്ന് അദ്ദേഹം പരിഹസിച്ചു. മമ്മി സെഞ്ച്വറിയോട് ടിനി ടോം മണിയൻപിള്ള പറഞ്ഞ കാര്യങ്ങളാണിതെന്ന് പറഞ്ഞുവെന്ന് ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടിയപ്പോൾ, ഒരിക്കലുമില്ല ഞാൻ അങ്ങനെ ഒരിക്കലും പറയുകയില്ല , “അവാനൊന്നും നസീർ സാറിനെ കണ്ടിട്ടുപോലുമില്ല എന്നും രാജു രോഷത്തോടെ പറഞ്ഞു.

നസീർ സാറിനൊപ്പം പതിനഞ്ചിലധികം സിനിമകളിൽ അഭിനയിച്ച വ്യക്തിയാണ് ഞാൻ , അദ്ദേഹത്തെ ഒരു ദൈവതുല്യനായ വ്യക്തി എന്നാണ് വിശേഷിപ്പിക്കാറുള്ളത്. നസീർ സാറുമായി ബന്ധപ്പെട്ട പൊതുപരിപാടികളിൽ സജീവ സാന്നിധ്യമായ സ്ഥിരമായി സംസാരിക്കാറില്ല ആളാണ് താൻ , അങ്ങനെയൊരു പരാമർശം നടത്തുന്നത് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. താൻ ഇത് കേട്ടപ്പോൾ ഒരിക്കലും വിശ്വസിച്ചില്ല എന്നും രാജു നസീർ സാറിന്റെ ഒരു വലിയ ഫാൻ ആണെന്ന് എനിക്കറിയാമെന്നും ആലപ്പി അഷ്‌റഫ് തിരികെ പറയുന്നുണ്ട്.

ഈ ടിനി ടോം മുമ്പും ഇത്തരം “മണ്ടത്തരങ്ങൾ” പറഞ്ഞ് വലിയ വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ടെന്നും മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു. “ഇത്രയും നല്ലൊരു വ്യക്തിയെക്കുറിച്ച് എന്തിന് ഇങ്ങനെ മോശമായി പറയുന്നുവെന്ന് കേട്ടപ്പോൾ എനിക്ക് സങ്കടം തോന്നി. മരിച്ചുപോയൊരാളാണ് അദ്ദേഹം. നസീർ സാർ എന്നത് ആർക്കും തകർക്കാനാകാത്ത റെക്കോർഡുകളുടെ പ്രതീകമാണ് – ഏറ്റവുമധികം സിനിമകളിൽ നായകനായി അഭിനയിച്ച വ്യക്തി, ഏറ്റവുമധികം നായികമാർക്കൊപ്പം അഭിനയിച്ച വ്യക്തി…ഒരേ നടിക്കൊപ്പം ഏറ്റവും അധികം സിനിമകളിൽ അഭിനയിച്ച വ്യക്തി . ഞാൻ ഒരിക്കലും അദ്ദേഹത്തെക്കുറിച്ച് മോശമായി പറയില്ല.” രാജുവിന്റെ വാക്കുകളിൽ കടുത്ത നിരാശ പ്രകടമായിരുന്നു.

READ NOW  ഇതൊക്കെ താങ്ങാവുന്നതിലുമപ്പുറം, മക്കളെ ഉപദ്രവിച്ചതിന്റെ തെളിവുകൾ പരിഗണിക്കാതെ ആണ് കോടതിയത് ചെയ്തത് ആത്മഹത്യക്കുറിപ്പിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു,

ഈ വിഷയത്തിൽ ടിനി ടോം കേരളം സമൂഹത്തോട് മാപ്പുപറയണം എന്നും, അദ്ദേഹത്തിനെതിരെ നിയമനടപടികൾക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. പലരും അതിനു ആലോചിക്കുന്നുണ്ട് എന്നും പ്രേം നസീർ ഫൗണ്ടേഷന്റെ ആളുകൾ കേസ് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട് എന്നും അതെ പോലെ കോഴിക്കോട് നിന്നുമൊക്കെ ടിനിക്കെതിരെ കേസ് വരുന്നുണ്ട് എന്നും ആലപ്പി അഷ്റഫും ആ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. സംഭവം വിവാദമായപ്പോൾ രാജുവിന്റെ തലയിൽ ഇടാനുള്ള രീതിയാണ് ടിനി ടോം കാണിക്കുന്നത് എന്നും ആലപ്പി അഷ്‌റഫ് പറയുന്നു. എന്നാൽ തന്നെ അറിയാവുന്ന ആരും നസീർ സാറിനെ കുറിച്ച് താൻ അങ്ങനെ പറയില്ല എന്ന് മനസിലാക്കും എന്നും മണിയൻ പിള്ള രാജു പറയുന്നു. ഇതൊക്കെ അഹങ്കാരം മൂലമാണ് എന്നും ഒന്ന് രണ്ടു സിനിമകളിൽ അവസരം ലഭിക്കുമ്പോൾ തന്നെ അഹങ്കാരം തലക്ക് പിടിച്ചു വന്ന വഴി മറക്കുന്നവരാണ് ഇവരൊക്കെ എന്ന് മണിയൻ പിള്ള രാജു പറയുന്നു.

READ NOW  വിഗ്ഗില്ലാതെ മോഹൻലാലിൻറെ യഥാർത്ഥ രൂപം കണ്ടു ആ നടൻ ഞെട്ടിപ്പോയി - മമ്മൂട്ടി വിഗ്ഗ് ഉറങ്ങുമ്പോഴും വക്കും - ബാബു നമ്പൂതിരി


ഭാഗ്യലക്ഷ്മിയും സത്യം വെളിപ്പെടുത്തുന്നു: “അവസാനകാലം സന്തോഷവാനായിരുന്നു”

മലയാളത്തിലെ പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയും ടിനി ടോമിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി. പ്രേം നസീറിനെ അവസാന നാളുകളിൽ താൻ നേരിൽ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി. അദ്ദേഹത്തിന്റെ അന്ത്യകാലം കുടുംബത്തോടൊപ്പം ഏറ്റവും കൂടുതൽ സമയം ചെലവഴിക്കാൻ സാധിച്ച സന്തോഷം നിറഞ്ഞ നാളുകളായിരുന്നു എന്നും, അദ്ദേഹം അക്കാലത്ത് തികച്ചും സന്തുഷ്ടനായിരുന്നു എന്നും ഭാഗ്യലക്ഷ്മി ഓർമ്മിപ്പിച്ചു. 62-ാം വയസ്സിൽ അന്തരിച്ച പ്രേം നസീർ, അവസരങ്ങൾ നഷ്ടപ്പെട്ടതിൽ സങ്കടപ്പെട്ട് കരഞ്ഞുവെന്ന് പറയുന്നത് യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ലെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു. അങ്ങനെ ഒരു ഗതികേട് അദ്ദേഹത്തിന് ഒരിക്കലും വന്നിട്ടില്ല അത് പ്രേം നസീറിനെ അറിയാത്തത് കൊണ്ടാകാം എന്നും അവർ പറയുന്നു.

വിവാദം സിനിമാ ലോകത്തിന് നൽകുന്ന പാഠം

പ്രേം നസീർ എന്ന മഹാനടനെക്കുറിച്ചുള്ള ഈ വിവാദം, സിനിമാ മേഖലയിലെ കേട്ടറിവുകളുടെ ആധികാരികതയെക്കുറിച്ചും, പ്രമുഖ വ്യക്തികളെക്കുറിച്ച് സംസാരിക്കുമ്പോൾ പാലിക്കേണ്ട സൂക്ഷ്മതയെക്കുറിച്ചുമുള്ള ഗൗരവമേറിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ടിനി ടോം തന്റെ പ്രസ്താവനകളിൽ വിശദീകരണം നൽകുമോ, അതോ ഈ വിവാദം കൂടുതൽ നിയമനടപടികളിലേക്ക് നീങ്ങുമോ എന്ന് ഉറ്റുനോക്കുകയാണ് മലയാള സിനിമാ ലോകം.

ADVERTISEMENTS