വിനായകന്റെ മോശം ആരോപണങ്ങൾക്ക് മറുപടി നൽകി സലിം കുമാറിന്റെ മകൻ ചന്തു സലിം കുമാർ

2

ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പൊതു ചർച്ചകൾ സമൂഹത്തിൽ സജീവമാകുമ്പോൾ, ഈ വിഷയത്തിൽ നടൻ വിനായകൻ നടത്തിയ ചില പ്രസ്താവനകൾ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. നടൻ സലിം കുമാർ കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടിക്കിടെ ശാരീരികമായ അവശതകൾ മൂലം തളർന്നു വീഴുകയും അദ്ദേഹത്തെ കുറച്ചാളുകൾ താങ്ങിപ്പിടിച്ചു കൊണ്ട് പോകുന്നതും കാണാമായിരുന്നു . അദ്ദേഹത്തിന് ലിവർ സംബദ്ധമായ അസുഖ ബാധിതനാണ് എന്നുള്ളത് ഇവർക്കുമ റിയാവുന്ന കാര്യമാണ്. വിനായകൻ തന്റെ ഫേസ്ബുക് പേജിലിട്ട കുറുപ്പ് പരോക്ഷമായി സലിം കുമാറിനെ ഉദ്ദേശിച്ചിട്ടുള്ളതാണ് എന്ന് ഏവർക്കും മനസിലാകുന്നതുമാണ് . വിനായകന്റെ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത് യുവനടനും സലിംകുമാറിന്റെ മകനുമായ ചന്തു സലിംകുമാർ ആണ്. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സംസാരിക്കാൻ അതിന്റെ കെടുതികൾ നേരിട്ടറിഞ്ഞവർക്കേ കഴിയൂ എന്ന നിലപാടാണ് ചന്തു സ്വീകരിച്ചിരിക്കുന്നത്.

അടുത്തിടെ വിനായകൻ പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റാണ് നിലവിലെ ചർച്ചകൾക്ക് ആധാരം. ലഹരിവിരുദ്ധ സന്ദേശങ്ങൾ നൽകുന്നവരെ ലക്ഷ്യം വെച്ചുള്ളതായിരുന്നു ആ പോസ്റ്റ്. മദ്യപിച്ച് ആരോഗ്യം നശിച്ചവർ പൊതുവേദികളിൽ വന്ന് യുവതലമുറയെ ഉപദേശിക്കുന്നത് വിരോധാഭാസമാണെന്നും, മയക്കുന്നതെന്തും മയക്കുമരുന്ന് തന്നെയാണെന്നും അത് മദ്യമായാലും പെണ്ണായാലും കഞ്ചാവാണെലും എന്ന് വിനായകൻ പോസ്റ്റിൽ കുറിച്ചിരുന്നു. ഒപ്പം ആളുകളുടെ തോളിൽ തൂങ്ങി പൊതു സദസ്സിൽ വന്നിരുന്നു പുതു തലമുറയെ വിമർശിക്കുന്നതും ഉപദേശിക്കുന്നതും ഈയാണോ എന്നും ചാവാറായാൽ വെളിയിൽ ഇറങ്ങിനടക്കാതെ വീട്ടിൽ പോയിരുന്നു ചാത്തോളണം എന്നും ഇതുപോലെ പൊതു വേദിയിൽ കൊണ്ടിരുത്തരുത് എന്നും വിനായകൻ പോസ്റ്റിൽ പറയുന്നു. സിനിമ നിന്ന എന്നോക്കെ മയക്കുന്ന കൊണ്ടാണ് മക്കളെ അടക്കം സിനിമയിലേക്ക് തിരുകി കേറ്റുന്നത് എന്നും വിനായകൻ കുറിപ്പിൽ പറയുന്നു. ഈ പോസ്റ്റ് പിന്നീട് പിൻവലിച്ചെങ്കിലും, അതിലെ ഉള്ളടക്കം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായി.

ADVERTISEMENTS
   

വിനായകന്റെ ഈ നിലപാടിനോടുള്ള തൻ്റെ വിയോജിപ്പ് ‘സിനിമാപാരഡൈസോ’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലെ ഒരു ചർച്ചയിൽ പങ്കുവെച്ചുകൊണ്ടാണ് ചന്തു സലിംകുമാർ രംഗപ്രവേശം ചെയ്തത്. വിനായകൻ്റെ പഴയകാല വാക്കുകൾ ഓർമ്മിപ്പിച്ചുകൊണ്ടാണ് ചന്തുവിൻ്റെ പ്രതികരണം ആരംഭിക്കുന്നത്. “വിനായകൻ എന്നെ ആദ്യമായി കണ്ടപ്പോൾ പറഞ്ഞിട്ടുണ്ട്, സീനിയർ നടന്മാരൊക്കെ തന്നെ മാറ്റി നിർത്തിയപ്പോഴും എൻ്റെ അച്ഛൻ കൂടെ നിർത്തിയതിനെക്കുറിച്ച്. അതാണ് ആ വ്യക്തിയുടെ ഗുണമെന്നും അന്ന് പറഞ്ഞു .ഇതേ വ്യക്തിയാണ് ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത്,” ചന്തു വ്യക്തമാക്കി.

ലഹരി ഉപയോഗിക്കുന്ന ഒരാളെ അത് എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കണമെന്നും, ലഹരിക്ക് അടിമയായ ഒരാൾക്ക് ചുറ്റുമുള്ളവരെ പോലും തിരിച്ചറിയാൻ കഴിയാതെ വരാം എന്നും വിനായകൻ ഉദ്ദരിച്ചു കൊണ്ട് ചന്തു ചൂണ്ടിക്കാട്ടി. അയാൾ സാധാരണയായി പങ്കെടുക്കുന്ന പരിപാടികൾ ബോധവൽക്കരണ ക്ലാസുകളോ സാമൂഹിക സമ്മേളനങ്ങളോ ആണെന്നിരിക്കെ, അവിടെ പോയി “എന്നെപ്പോലെ മദ്യപിച്ചു ലിവർ സിറോസിസ് വരുത്തി വെക്കൂ” എന്ന് പറയാൻ ആർക്കും കഴിയില്ലെന്നും ചന്തു പരിഹസിച്ചു. ഒരു വിഷയത്തിന്റെ യഥാർത്ഥ വേദനയും ദൂഷ്യഫലങ്ങളും അനുഭവിക്കുന്നവർക്കേ അത് മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കാൻ സാധിക്കൂ എന്ന തൻ്റെ കാഴ്ചപ്പാട് അദ്ദേഹം ഊന്നിപ്പറഞ്ഞു. അതാണ് തന്റെ പിതാവ് ചെയ്യുന്നത് എന്നാണ് ചന്തു പറയുന്നത്.

ലഹരിക്കെതിരെ സംസാരിക്കുന്നത് കുറ്റകരമാണെന്ന് തനിക്കിതുവരെ അറിവില്ലെന്നും, ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന പലരും ഇവിടെയുണ്ടെന്നും ചന്തു പറഞ്ഞു. കുടുംബാംഗങ്ങളെ ആരെങ്കിലും മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചാൽ അത് നിസ്സാരമായി കാണാനാകുമോ എന്നും അദ്ദേഹം ചോദ്യമുയർത്തി.

വിനായകന്റെ വിവാദ പോസ്റ്റും അതിനോടുള്ള ചന്തു സലിംകുമാറിന്റെ പ്രതികരണവും സിനിമാരംഗത്തും സമൂഹത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പൊതുവേദികളിൽ പ്രശസ്തർ നടത്തുന്ന പരാമർശങ്ങളുടെ സ്വാധീനത്തെയും, വ്യക്തിപരമായ അനുഭവങ്ങൾ സാമാന്യവൽക്കരിക്കുന്നതിൻ്റെ അപകടങ്ങളെയും കുറിച്ചുള്ള സംവാദങ്ങൾക്കാണ് ഇത് തുടക്കമിട്ടിരിക്കുന്നത്.

ADVERTISEMENTS