Advertisement
Home MOVIES Malayalam സിനിമയിലേക്കുള്ള വിധി ഒരുക്കിയത് മദ്യക്കുപ്പിയിലോ? ജഗതി ശ്രീകുമാറിൻ്റെ സിനിമാ പ്രവേശനത്തിലെ കൗതുകകരമായ വഴിത്തിരിവ്!അക്കഥ ഇങ്ങനെ

സിനിമയിലേക്കുള്ള വിധി ഒരുക്കിയത് മദ്യക്കുപ്പിയിലോ? ജഗതി ശ്രീകുമാറിൻ്റെ സിനിമാ പ്രവേശനത്തിലെ കൗതുകകരമായ വഴിത്തിരിവ്!അക്കഥ ഇങ്ങനെ

413

മലയാള സിനിമയിൽ ഹാസ്യത്തിൻ്റെ തമ്പുരാനായി അരങ്ങുവാഴുന്ന നടനായിരുന്നു ജഗതി ശ്രീകുമാർ. അദ്ദേഹത്തിൻ്റെ ഓരോ ചലനവും സംഭാഷണവും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ, ഈ മഹാനടൻ്റെ സിനിമാ പ്രവേശനത്തിന് പിന്നിൽ ആരും ചിന്തിക്കാത്ത ഒരു കൗതുകകരമായ കഥയുണ്ടെന്ന് എത്രപേർക്കറിയാം? ഒരുപക്ഷേ, വിധി ഒരുക്കിയത് മദ്യക്കുപ്പിയിലായിരുന്നു എന്ന് തോന്നിപ്പോകുന്ന ആ സംഭവകഥ, ഒരു പഴയ അഭിമുഖത്തിൽ ജഗതി ശ്രീകുമാർ തന്നെ വെളിപ്പെടുത്തിയത് മലയാള സിനിമയിലെ അപ്രതീക്ഷിത നിമിഷങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്.

പഴയ ഒരു അഭിമുഖത്തിനിടെ മദ്യത്തെ കുറിച്ചും മദ്യപാനത്തെക്കുറിച്ചും അത് അദ്ദേഹത്തിൻ്റെ കരിയറിന് എങ്ങനെ സഹായകമായി എന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഉയർന്നപ്പോഴാണ് ഈ രഹസ്യം ചുരുളഴിയുന്നത്. നടൻ പട്ടം സദൻ എന്ന കലാകാരന് ലഭിക്കേണ്ടിയിരുന്ന ഒരു പ്രധാന അവസരം, അദ്ദേഹം മദ്യപിച്ച് അവശനിലയിലായതുകൊണ്ട് ജഗതി ശ്രീകുമാറിനെ തേടിയെത്തുകയായിരുന്നു. ഈ ഒരൊറ്റ സംഭവം മതി, സിനിമയിലെ ഭാഗ്യനിമിഷങ്ങളെക്കുറിച്ചും യാദൃശ്ചികതകളെക്കുറിച്ചും ചിന്തിക്കാൻ!

READ NOW  കുഞ്ഞുണ്ടാകാൻ താമസിച്ചപ്പോൾ ആളുകളുടെ കുത്തുവാക്കുകളെ എങ്ങനെ നേരിട്ടു - കുഞ്ചാക്കോ ബോബൻ പറഞ്ഞ മറുപടി ഇങ്ങനെ.

ADVERTISEMENTS

ഒരവസരത്തിൽ ഒരു പരിപാടി കഴിഞ്ഞ് പട്ടം സദൻ മദ്യപിച്ച് അവശനിലയിൽ വീട്ടിൽ കിടക്കുകയായിരുന്നു. അടിയന്തിരമായി അദ്ദേഹത്തെ സിനിമയിലേക്ക് പ്രൊഡക്ഷനിലെ ആളുകൾ പോയി വിളിച്ചപ്പോൾ, എത്ര ശ്രമിച്ചിട്ടും അദ്ദേഹത്തെ ഉണർത്താൻ സാധിച്ചില്ല. അപ്പോഴാണ് തലേദിവസം ഒരു അവസരം ചോദിച്ച് വന്ന ജഗതി എൻ കെ ആചാരിയുടെ മകൻ ശ്രീകുമാർ ഉണ്ടല്ലോ അയാളെ വിളി എന്ന് തമ്പി സാറും (തമ്പി കണ്ണന്താനം ) ശശി കുമാർ സാറും പറയുന്നത് കാരണം താൻ അവരുടെ അടുത്ത് ചാൻസിനായി പോയിരുന്നു എന്ന് ജഗതി പറയുന്നത്. അങ്ങനെയാണ് തനിക്ക് ആദ്യമായി സിനിമയിലേക്ക് ഒരു വേഷം ലഭിക്കുന്നത് എന്ന് ജഗതി ഓർക്കുന്നു . അങ്ങനെ, യാദൃശ്ചികമെന്ന് പറയാവുന്ന ആ നിമിഷത്തിൽ, ആ വേഷം ജഗതി ശ്രീകുമാറിന് ലഭിക്കുകയും അത് അദ്ദേഹത്തിൻ്റെ സിനിമാ ജീവിതത്തിലെ നിർണായകമായ ചുവടുവെപ്പായി മാറുകയും ചെയ്തു.

READ NOW  ആ ചിത്രത്തിന്റെ സെറ്റിൽ വച്ച് മോഹൻലാലിന് വല്ലാത്തൊരു ദിവ്യാനുഭൂതിയുണ്ടായതായി അദ്ദേഹം എന്നോട് പറഞ്ഞു; പിന്നീട് അദ്ദേഹം പിന്തുടർന്ന് രീതികൾ ഇങ്ങനെ; ഞെട്ടിക്കുന്ന അനുഭവം പങ്ക് വെച്ച് സംവിധായകൻ

“ഒരുപക്ഷേ, മറ്റൊരാളുടെ മദ്യപാനം കാരണമാണല്ലോ താങ്കൾക്ക് ആ അവസരം ലഭിച്ചത്, അതുകൊണ്ട് മദ്യത്തെ തള്ളിപ്പറയാൻ സാധിക്കുമോ?” എന്ന അവതാരകൻ്റെ ചോദ്യം ജഗതിയുടെ ജീവിതത്തോടുള്ള പ്രായോഗികമായ കാഴ്ചപ്പാട് വ്യക്തമാക്കുന്നു. ഈ സംഭവത്തിന് ശേഷം പട്ടം സദനെ കാണുമ്പോൾ എല്ലാം താൻ ഓരോ കുപ്പി മദ്യം വാങ്ങി ആ സംഭവത്തോടുള്ള അദ്ദേഹത്തിൻ്റെ തമാശ കലർന്ന സമീപനവും വ്യക്തമാക്കുന്നു.

താൻ സിനിമയിലെത്തുന്നതിന് മറ്റൊരാളുടെ മദ്യപാനം കാരണമായി എന്നതും അതുമൂലം അയാളുടെ ഒരു അവസരം നഷ്ടമായതും അറിയാവുന്നത് കൊണ്ട്, തനിക്ക് പിന്നീട് ഇതേ അവസ്ഥ വരുമെന്ന് ഭയന്നിരുന്നു എന്ന് ജഗതി ആ അഭിമുഖത്തിൽ പറയുന്നു. അതുകൊണ്ടു താങ്കൾക്ക് മദ്യത്തിൽ നിന്ന് ഒഴിഞ്ഞു നില്ക്കാൻ കഴിയുന്നുണ്ടോ എന്ന ചോദ്യത്തിന് . “വർക്ക് ഉള്ള സമയത്ത് ഞാൻ മദ്യപിക്കാറില്ല,” എന്ന അദ്ദേഹത്തിൻ്റെ മറുപടി, അത് ജോലിയിലുള്ള അർപ്പണബോധവും അച്ചടക്കവും എടുത്തു കാണിക്കുന്നു.

READ NOW  അധികാരമുള്ളവർ ഇത്തരത്തിൽ ഒരാളോട് പെരുമാറിയിട്ടുണ്ടെങ്കിൽ അത് ഒറ്റപ്പെട്ട സംഭവം ആകില്ല, ഒരു പാറ്റേൺ ആകാനാണ് സാധ്യത. മുരളി തുമ്മാരക്കോടിയുടെ പോസ്റ്റ് വൈറൽ.

ജഗതി ശ്രീകുമാറിൻ്റെ ഈ വെളിപ്പെടുത്തൽ, സിനിമയിലെ സാധ്യതകളും വിധിനിർണ്ണയങ്ങളും എത്രമാത്രം അപ്രതീക്ഷിതമായിരിക്കാം എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ്. ഒരു നടൻ്റെ ദൗർഭാഗ്യം മറ്റൊരു നടന് ഭാഗ്യമായി മാറിയ ആ സംഭവം, മലയാള സിനിമ ചരിത്രത്തിലെ കൗതുകകരമായ ഒരധ്യായം തന്നെയാണെന്ന് നിസ്സംശയം പറയാം.

ADVERTISEMENTS