എല്ലാം ചെയ്തു തന്നത് മമ്മൂട്ടിയാണ് സംശയിക്കേണ്ട സിനിമ നടൻ മമ്മൂട്ടി തന്നെ- ഹൃദയത്തിൽ തൊട്ടു അപ്പുണ്ണിയേട്ടൻ പറയുന്നു.

76987

എല്ലാം ചെയ്തു തന്നത് മമ്മൂട്ടിയാണ് സംശയിക്കേണ്ട സിനിമ നടൻ മമ്മൂട്ടി തന്നെ- ഹൃദയത്തിൽ തൊട്ടു അപ്പുണ്ണിയേട്ടൻ പറയുന്നു.

ഇന്ത്യൻ സിനിമയിലെ തന്നെ അതുല്യ കലാകാരൻ എന്ന് പറയാവുന്ന മലയാളികളുടെ സ്വൊന്തം മമ്മൂക്ക അതായതു മെഗാസ്റ്റാർ മമ്മൂട്ടി. പുറമെ പരുക്കനെന്ന പട്ടമുണ്ടെങ്കിലും ഒരു വലിയ മനുഷ്യസ്നേഹിയാണ് അദ്ദേഹമെന്നത് വാലേ കുറച്ചു പേർക്ക് അറിയാവുന്ന കാര്യമാണ്. ഒരു പക്ഷേ അദ്ദേഹം ചെയ്ത നന്മകൾ അറിയാണെമങ്കിൽ അതിൽ ഗുണഭോക്താവിനെ തന്നെ നമ്മൾ കാണണം കാരണം താൻ ചെയ്യുന്ന കാര്യങ്ങൾ ഒരിക്കലും മമ്മൂക്ക പൊതുഇടങ്ങളിൽ പരസ്യപ്പെടുത്താറില്ല.

ADVERTISEMENTS
   

ചുവടെ ചേർക്കുന്നത് ഒരു അനുഭവക്കുറിപ്പാണ്. പൊന്നാനിയിൽ വച്ച് തനിക്കുണ്ടായ അനുഭവം പ്രശസ്ത ഫോട്ടോഗ്രാഫർ കെ ആർ സുനിൽ തന്റെ ഫേസ് ബുക്കിൽ എഴുതിയ കുറിപ്പ് ഇപ്രകാരമാണ്.

‘കയര്‍ തൊഴിലാളികളുടെ ജീവിതം
എന്റെ ക്യാമറയിൽ പാകർത്താനാണ് ഒരു സുഹൃത്തുമായി പൊന്നാനിയിലെ കടവനാട് എത്തിയത്. എന്നാല്‍ പ്ലാസ്റ്റിക് കയറുകള്‍ മാര്‍ക്കറ്റില്‍ ധാരാളമായി എത്തിയതും യന്ത്രവല്‍കൃത കയറുല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിയതും കനോലി കനാലിന്റെ തീരത്തെ കയർ തൊഴിലാളികളുടെ ജീവിതത്തെ മോശമായി ബാധിച്ചു. രാത്രിപകലെന്നില്ലാതെ കേട്ടിരുന്ന ചകിരിതല്ലുന്ന ശബ്ദം നിലയ്ക്കുകയും കയറുപിരിച്ചിരുന്ന കയ്യാലകള്‍ അപ്രത്യക്ഷമാകുകയും ചെയ്തു. പലരും ചെയ്തിരുന്ന പാരമ്പര്യ ജോലികൾ വിട്ടു മറ്റു തൊഴിലുകൾ തേടിപ്പോയി.

തികച്ചും സാധാരണക്കാർ താമസിക്കുന്ന കൊച്ചു വീടുകളുടെ മുന്നിലൂടെയുള്ള ആ ഗ്രാമത്തിലെ ചെറിയ റോഡിലൂടെയാണ് പോയത്. ഞങ്ങളുടെ വാഹനത്തിന്റെ ശബ്ദം കേട്ട് ഒരു വീട്ടിൽ നിന്ന് ഒരു വൃദ്ധൻ ഇറങ്ങി വന്നു. അങ്ങേയറ്റം മെലിഞ്ഞ ശരീരവും ചുറ്റുപാടുകളും അവരുടെ ജീവിത സാഹചര്യങ്ങൾ ഞങ്ങൾക്ക് പറയാതെ പറഞ്ഞു തന്നു.

അദ്ദേഹത്തിന്റെ പേര് അപ്പുണ്ണി. കുറച്ചു ദൂരെ കയർ പിരിക്കുന്ന സ്ഥലമുണ്ടെന്ന് പറഞ്ഞു. അതിലേക്കുള്ള വഴിയും വിശദീകരിച്ചു. ആ വഴികൾ ഞങ്ങൾക്ക് വലിയ പരിചിതമല്ലാത്തതിനാൽ അദ്ദേഹത്തോടൊപ്പം ചേരാമോ എന്ന് അദ്ദേഹം ചോദിച്ചു.എല്ലാം ചെയ്തു തന്നത് മമ്മൂട്ടിയാണ് സംശയിക്കേണ്ട സിനിമ നടൻ മമ്മൂട്ടി തന്നെ- ഹൃദയത്തിൽ തൊട്ടു അപ്പുണ്ണിയേട്ടൻ പറയുന്നു.

ഇന്ത്യൻ സിനിമയിലെ തന്നെ അതുല്യ കലാകാരൻ എന്ന് പറയാവുന്ന മലയാളികളുടെ സ്വൊന്തം മമ്മൂക്ക അതായതു മെഗാസ്റ്റാർ മമ്മൂട്ടി. പുറമെ പരുക്കനെന്ന പട്ടമുണ്ടെങ്കിലും ഒരു വലിയ മനുഷ്യസ്നേഹിയാണ് അദ്ദേഹമെന്നത് വാലേ കുറച്ചു പേർക്ക് അറിയാവുന്ന കാര്യമാണ്. ഒരു പക്ഷേ അദ്ദേഹം ചെയ്ത നന്മകൾ അറിയാണെമങ്കിൽ അതിൽ ഗുണഭോക്താവിനെ തന്നെ നമ്മൾ കാണണം കാരണം താൻ ചെയ്യുന്ന കാര്യങ്ങൾ ഒരിക്കലും മമ്മൂക്ക പൊതുഇടങ്ങളിൽ പരസ്യപ്പെടുത്താറില്ല.

ചുവടെ ചേർക്കുന്നത് ഒരു അനുഭവക്കുറിപ്പാണ്. പൊന്നാനിയിൽ വച്ച് തനിക്കുണ്ടായ അനുഭവം പ്രശസ്ത ഫോട്ടോഗ്രാഫർ കെ ആർ സുനിൽ തന്റെ ഫേസ് ബുക്കിൽ എഴുതിയ കുറിപ്പ് ഇപ്രകാരമാണ്.

‘കയര്‍ തൊഴിലാളികളുടെ ജീവിതം
എന്റെ ക്യാമറയിൽ പാകർത്താനാണ് ഒരു സുഹൃത്തുമായി പൊന്നാനിയിലെ കടവനാട് എത്തിയത്. എന്നാല്‍ പ്ലാസ്റ്റിക് കയറുകള്‍ മാര്‍ക്കറ്റില്‍ ധാരാളമായി എത്തിയതും യന്ത്രവല്‍കൃത കയറുല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിയതും കനോലി കനാലിന്റെ തീരത്തെ കയർ തൊഴിലാളികളുടെ ജീവിതത്തെ മോശമായി ബാധിച്ചു. രാത്രിപകലെന്നില്ലാതെ കേട്ടിരുന്ന ചകിരിതല്ലുന്ന ശബ്ദം നിലയ്ക്കുകയും കയറുപിരിച്ചിരുന്ന കയ്യാലകള്‍ അപ്രത്യക്ഷമാകുകയും ചെയ്തു. പലരും ചെയ്തിരുന്ന പാരമ്പര്യ ജോലികൾ വിട്ടു മറ്റു തൊഴിലുകൾ തേടിപ്പോയി.

തികച്ചും സാധാരണക്കാർ താമസിക്കുന്ന കൊച്ചു വീടുകളുടെ മുന്നിലൂടെയുള്ള ആ ഗ്രാമത്തിലെ ചെറിയ റോഡിലൂടെയാണ് പോയത്. ഞങ്ങളുടെ വാഹനത്തിന്റെ ശബ്ദം കേട്ട് ഒരു വീട്ടിൽ നിന്ന് ഒരു വൃദ്ധൻ ഇറങ്ങി വന്നു. അങ്ങേയറ്റം മെലിഞ്ഞ ശരീരവും ചുറ്റുപാടുകളും അവരുടെ ജീവിത സാഹചര്യങ്ങൾ ഞങ്ങൾക്ക് പറയാതെ പറഞ്ഞു തന്നു.

അദ്ദേഹത്തിന്റെ പേര് അപ്പുണ്ണി. കുറച്ചു ദൂരെ കയർ പിരിക്കുന്ന സ്ഥലമുണ്ടെന്ന് പറഞ്ഞു. അതിലേക്കുള്ള വഴിയും വിശദീകരിച്ചു. ആ വഴികൾ ഞങ്ങൾക്ക് വലിയ പരിചിതമല്ലാത്തതിനാൽ അദ്ദേഹത്തോടൊപ്പം ചേരാമോ എന്ന് അദ്ദേഹം ചോദിച്ചു.

മടിച്ചു മടിച്ചു വിനീതമായ പുഞ്ചിരിയോടെ അയാൾ വീണ്ടും വഴി പറഞ്ഞു തന്നു. പിന്നിൽ ചിരിച്ചുകൊണ്ടിരുന്ന മകൾ വീടിനുള്ളിൽ നിന്ന് ഒരു ഷർട്ട് എടുത്ത് അച്ഛന്റെ കയ്യിൽ കൊടുത്തിട്ട് ഞങ്ങളോടൊപ്പം പോയി വരാൻ പറഞ്ഞു. കാറിന്റെ മുൻവശത്തെ വാതിൽ തുറന്നപ്പോൾ അയാൾ വീണ്ടും മടിച്ചു.

നിർബന്ധിച്ചപ്പോൾ തെല്ല് പരുങ്ങലോടെ സീറ്റിലേക്ക് കയറി ചുരുണ്ടു കൂടിയിരുന്നു. കാറിൽ, പ്രത്യേകിച്ച് മുൻ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നത് ആ പാവം നാട്ടിൻ പുറത്തുകാരന് ശീലമല്ലെന്ന് അയാളുടെ ശരീരഭാഷ പറഞ്ഞു. അപകർഷതാ ബോധം പാവം മനുഷ്യനിൽ നിറഞ്ഞു നിന്നിരുന്നു.

ഗ്രാമത്തിലെ ചെറിയ റോഡിലൂടെയുള്ള യാത്രയിൽ മറ്റാരും തന്നെ കാണാത്ത രീതിയിൽ ചുരുണ്ട കൂടി സീറ്റിലിരുന്ന് വഴി പറഞ്ഞുകൊണ്ടിരുന്നു പക്ഷേ അദ്ദേഹത്തിന് വഴി തെറ്റി!. കാർ മെല്ലെ പിന്നോട്ടെടുത്തു ശെരിയായ റോഡിലേക്ക് വീണ്ടും കയറി. സ്ഥിരമായി യാത്ര ചെയ്യുന്ന സ്ഥലത്തെ വഴി പറഞ്ഞത് തെറ്റിപ്പോയി എന്നുള്ളതിന്റെ ജാള്യതയിലായിരുന്നു അപ്പുണ്ണിയേട്ടൻ അദ്ദേഹത്തിന്റെ ആ മാനസികാവസ്ഥയെ മറികടക്കാൻ വേണ്ടി ഞാൻ ജീവിതത്തെക്കുറിച്ച് ചില ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

ഒരുകാലത്ത് കനോലി കനാലിന്റെ തീരത്ത് കയറുപിരിക്കുന്ന ജോലി തന്നെയായിരുന്നു അപ്പുണ്ണിയേട്ടനും . ആ തൊഴിലായിരുന്നു കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗം. എന്നാൽ വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ഹൃദയാഘാതം എല്ലാം തകിടം മറിച്ചു.

പൊന്നാനിയിൽ വർഷങ്ങളോളം ചികിത്സ നടത്തിയെങ്കിലും ബൈപാസ് സർജറി അല്ലാതെ വേറെ വഴിയില്ലെന്ന് ഡോക്ടർ തറപ്പിച്ചു പറഞ്ഞു. അതിനു വേണ്ടിവന്ന മൂന്നുലക്ഷത്തിലധികം രൂപ ആ കുടുംബത്തിന്റെ സാമ്പത്തിക നിലയെ ചോദ്യം ചെയ്യുന്നതായിരുന്നു.

അപ്പോൾ ഇത്രയും കാലം ആയിട്ടും ചികിൽസ കിട്ടിയില്ലേ എന്ന് ചോദിച്ചപ്പോൾ ഷർട്ടിന്റെ ബട്ടൺ തുറന്ന് ദേഹത്ത് ചില പാടുകൾ കാണിച്ചു. ഏറ്റവും നൂതന സൗകര്യങ്ങളുള്ള ഒരു വലിയ ആശുപത്രിയിൽ വച്ച് തന്റെ ബൈപാസ് സർജറി വിജയകരമായി പൂർത്തിയാക്കിയെന്നും അതിനുശേഷം ഇപ്പോൾ പത്തുവർഷങ്ങൾ പിന്നിട്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത്രയും വലിയ തുക എങ്ങനെ ഈ മനുഷ്യൻ സംഘടിപ്പിച്ചു കാണും എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചപ്പോൾ തന്നെ അതിനുള്ള മറുപിടിയും അദ്ദേഹം തന്നെ പറഞ്ഞു. മമ്മൂട്ടിയാണ് എല്ലാം ചെയ്തു തന്നത് എന്ന്. അതെ സിനിമ നടൻ മമ്മൂട്ടി തന്നെ

ആ വാക്കുകൾ കേട്ട് ഞാൻ അന്തം വിട്ടിരുന്നു. ഒരു ഗ്രാമത്തിന്റെ ഈ അറ്റത്ത്, ഇരുട്ടിലായിത്തുടങ്ങിയ ഒരു പാവം മനുഷ്യന്റെ ജീവിതത്തിലേക്ക് ഒരു നക്ഷത്രം നന്മയുടെ പ്രകാശം പരത്തി ! 2008-ൽ മമ്മൂട്ടി പാവപ്പെട്ട രോഗികളുടെ ഹൃദയശസ്ത്രക്രിയയ്‌ക്കായി ഒരു ലോക്കൽ കൗൺസിലർ മുഖേന പ്രഖ്യാപിച്ച പദ്ധതിയിലേക്ക് അപ്പുണ്ണിയേട്ടനെ തിരഞ്ഞെടുക്കുകയായിരുന്നു.

കാറിൽ നിന്നിറങ്ങി, ചകിരിച്ചോറ് കലർന്ന മൃദുലമായ മണ്ണിലൂടെ നടക്കുമ്പോൾ മമ്മൂട്ടിയെ കണ്ടിട്ടുണ്ടോ എന്ന് അപ്പുണ്ണിയേട്ടനോട് ചോദിച്ചു. ജീവിതസാഹചര്യങ്ങളാൽ സിനിമ കാണുന്ന ശീലം തനിക്കില്ലെന്നും മമ്മൂട്ടിയുടെ കയറു പിരിക്കുന്നവരുടെ ജീവിതം പറയുന്ന ആദ്യകാല ചിത്രമായ സ്‌ഫോടനമാണ് താൻ അവസാനമായി കണ്ടതെന്നും അദ്ദേഹം പറഞ്ഞു. താൻ പിന്നീട മമ്മൂട്ടിയെ സിനിമയിലോ നേരിട്ടോ കണ്ടിട്ടില്ലെന്നും അദ്ദേഹം പിന്നീട് കൂട്ടിച്ചേർത്തു.

ഫോട്ടോസുകൾ എടുത്തു മടക്കയാത്രയിൽ അപ്പുണ്ണിയേട്ടൻ തന്റെ ഉള്ളിലൊളിപ്പിച്ച ഒരാഗ്രഹം പറഞ്ഞു ” എന്റെ ജീവൻ പോകുന്നതിനു മുന്നേ മമ്മൂട്ടിയെ ഒന്ന് കാണണം ദൂരെ നിന്നായാലും മതി അത് പറയുമ്പോൾ അപ്പുണ്ണിയേട്ടന്റെ കണ്ണുകളിൽ ഒരു നനവ് പടർന്നു അത് മറച്ചു പിടിച്ചു കൊണ്ട് അദ്ദേഹം ചിരിച്ചു ആ കാഴ്‌ചയെ ഓർത്തുകൊണ്ടെന്നോണം അപ്പുണ്ണിയേട്ടൻ ചിരിച്ചു ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് വന്ന ഒരു ചിരി.

ചിത്രങ്ങളെടുത്ത് മടങ്ങുമ്പോൾ കാലങ്ങളായി താൻ നെഞ്ചിലേറ്റിയ ആഗ്രഹം പ്രകടിപ്പിച്ചു.

‘എന്റെ ജീവിതം തീരുംമുമ്പ് ഒരിക്കലെങ്കിലും മമ്മൂട്ടിയെ നേരിൽ കാണണം.. ദൂരെ നിന്നെങ്കിലും മതി’ കണ്ണിലെ കരച്ചിൽ മറയ്ക്കാൻ ശ്രമിക്കുന്ന ആ കാഴ്ച ഓർത്ത് അപ്പുണ്ണിയേട്ടൻ ചിരിച്ചു; എന്റെ ഹൃദയത്തെ സ്പർശിച്ച ചിരി.

ADVERTISEMENTS
Previous articleപണിയില്ലാതെ മോഹൻലാലിനെ ഒരുമാസം വീട്ടിലിരുത്തി മണിയൻ പിള്ള രാജു. അക്കഥ ഇങ്ങനെ
Next articleആ സിനിമ ഒഴിവാക്കാൻ മോഹൻലാൽ ഞെട്ടിക്കുന്ന പ്രതിഫലം ചോദിച്ചു എന്നിട്ടും നിർമ്മാതാവ് നിർബന്ധിച്ചു ഒടുവിൽ ലാൽ കണക്ക് കൂട്ടിയത് പോലെ സിനിമ വൻ പരാജയം അക്കഥ ഇങ്ങനെ.