“പ്രേമത്തിന് ശേഷം മലയാളത്തിൽ നിന്ന് ഒളിച്ചോടിപ്പോയതാണ് “; മനസ്സ് തുറന്ന് അനുപമ പരമേശ്വരൻ

6

‘പ്രേമം’ എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അനുപമ പരമേശ്വരൻ, മലയാള സിനിമയിൽ നിന്ന് വിട്ടുനിന്നതിൻ്റെ കാരണം വെളിപ്പെടുത്തി. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്. ‘പ്രേമത്തിന്’ ശേഷം തനിക്ക് ലഭിച്ചത് മാനസികമായ വേദനകളാണെന്നും, സൈബർ ആക്രമണങ്ങൾ കാരണം ഭയന്ന് താൻ മലയാളത്തിൽ നിന്ന് ‘ഒളിച്ചോടുകയായിരുന്നു’ എന്നും അനുപമ പറഞ്ഞു.

‘പ്രേമ’ത്തിൻ്റെ വിജയത്തിന് ശേഷം നിരവധി അഭിമുഖങ്ങളിൽ താൻ പങ്കെടുത്തിരുന്നു. എന്നാൽ, സിനിമയിൽ തൻ്റെ കഥാപാത്രത്തിന് കുറഞ്ഞ സ്ക്രീൻ ടൈം മാത്രമാണ് ഉണ്ടായിരുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പരിഹാസങ്ങൾക്ക് ഇടയാക്കി. സിനിമയുടെ പ്രമോഷൻ തൻ്റെ വ്യക്തിപരമായ വളർച്ചയ്ക്ക് വേണ്ടിയാണ് ഉപയോഗിച്ചതെന്നും, തനിക്ക് അഭിനയിക്കാൻ അറിയില്ലെന്നും പലരും വിമർശിച്ചു. തൃശൂരിലെ ഒരു സാധാരണക്കാരിയായ പെൺകുട്ടി എന്ന നിലയിൽ, ഇത്തരം പരിഹാസങ്ങൾ തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് അനുപമ പറഞ്ഞു.

ADVERTISEMENTS
   
See also  തന്റെ ആ സിനിമ ഒരു വാക്കുകൊണ്ട് പോലും മോഹൻലാലിനെ കളിയാക്കിയിട്ടില്ല പക്ഷേ അന്ന് സംഭവിച്ചത് - മോഹൻലാൽ പറഞ്ഞത് - വിനയൻ പറയുന്നു.

“ഇവിടെ എനിക്ക് മാനസികമായി സന്തോഷം ലഭിച്ചില്ല. ഇത്രയും വലിയ ഹിറ്റായ ഒരു സിനിമയുടെ ഭാഗമായിട്ടും, എൻ്റെ ഉള്ളിലെ കൊച്ചുപെൺകുട്ടിക്ക് അത് വേദനയാണ് നൽകിയത്. അതുകൊണ്ടാണ് ഞാൻ ഇവിടെനിന്ന് ഓടിപ്പോയത്,” എന്ന് അനുപമ പറഞ്ഞു. ‘പ്രേമം’ ആയിരുന്നു തൻ്റെ കരിയറിൻ്റെ അവസാനമെന്ന് പോലും താൻ കരുതിയിരുന്നതായും, ആ സമയത്ത് തെലുങ്കിൽ നിന്നും ലഭിച്ച അവസരങ്ങൾ ഒരു അനുഗ്രഹമായി കാണുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

തെലുങ്കിലെ മികച്ച അവസരങ്ങൾ ലഭിച്ചതുകൊണ്ടാണ് പിന്നീട് മലയാളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാതിരുന്നതെന്നും അവർ വ്യക്തമാക്കി. തെലുങ്കിൽ അഭിനയിച്ചപ്പോൾ തനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടില്ലെന്ന് അവർ പറഞ്ഞു. “ഞാൻ അവിടെ എൻ്റെ വീട്ടിൽ എന്നപോലെയായിരുന്നു,” എന്ന് പറഞ്ഞുകൊണ്ട്, തെലുങ്കിൽ നിന്നും ലഭിച്ച ഊഷ്മളമായ സ്വീകരണത്തെയും ആളുകളുടെ പിന്തുണയെയും അവർ ഓർത്തെടുത്തു. ഒരു അഭിനേതാവിന്റെ പ്രകടനത്തിൽ സംവിധായകന്റെ പങ്ക് എത്ര വലുതാണെന്ന് താരം പ്രത്യേകം എടുത്തുപറഞ്ഞു.

See also  നയൻ താരയോട് പബ്ലിക്കായി ഐ ലവ് യു പറഞ്ഞു ദുൽഖർ. വീഡിയോ വീണ്ടും വൈറൽ. നയൻതാരയുടെ പ്രതികരണം

താൻ അഭിനയിച്ച ഒരു സിനിമയിലെ സംവിധായകൻ നൽകിയ പിന്തുണയെക്കുറിച്ച് അവർ സംസാരിച്ചു. “അദ്ദേഹം എന്നെ വളരെ എളുപ്പത്തിലാക്കി,” എന്ന് പറഞ്ഞുകൊണ്ട്, സംവിധായകന്റെ സഹകരണം തന്റെ മികച്ച പ്രകടനത്തിന് സഹായകമായെന്ന് അവർ വ്യക്തമാക്കി. തെലുങ്കിൽ അവർ എപ്പോഴും തന്നെ മലയാളം നടി എന്ന രീതിയിലാണ് പറയുന്നത്. പക്ഷേ തനറെ ചിന്തയിൽ താൻ മലയാളം സിനിമ മേഖലയിൽ ഇല്ല അത് തന്നെ വല്ലാതെ ഒരു മനോ വിഷമത്തിൽ ആക്കിയിരുന്നു. ആകെ പ്രേമത്തിൽ വളരെ കുറച്ചു ഭാഗത്താണ് താൻ അഭിനയിച്ചത്. പക്ഷേ ആ സിനിമയ്ക്ക് ശേഷം രൂക്ഷമായ വിമർശനങ്ങൾ ആണ് താൻ നേരിട്ടത് എന്നും താരം പറയുന്നു.

അതേസമയം, അനുപമയുടെ വാക്കുകൾക്ക് പിന്തുണയുമായി പ്രമുഖ താരങ്ങളും രംഗത്തെത്തി. പ്രമുഖ നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപി, അനുപമയെ പിന്തുണച്ച് സംസാരിക്കുകയും, മലയാളത്തിൽ തുടക്കത്തിൽ അവഗണിക്കപ്പെട്ട സിമ്രാൻ, നയൻതാര, അസിൻ തുടങ്ങിയ നടിമാരെ ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. “ഇവർക്ക് സംഭവിച്ചതുപോലെ അനുപമയുടെ ജീവിതത്തിലും മാറ്റങ്ങൾ വരും. പിന്നീട് മലയാളത്തിലെ സംവിധായകർ അവരുടെ ഡേറ്റുകൾക്കായി പുറകെ പോകുന്നത് കാണാം. ഇതിനെയാണ് നമ്മൾ കർമ്മ എന്ന് വിളിക്കുന്നത്,” സുരേഷ് ഗോപി പറഞ്ഞു.

See also  ലാലിന്റെ ആ സ്വഭാവം അഭിനയിക്കുമ്പോൾ നമുക്ക് വളരെ പ്രയാസമുണ്ടാക്കും: വെളിപ്പെടുത്തലുമായി സിദ്ദിഖ്

ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിലൂടെ അനുപമ മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി. ഈ ചിത്രം കോടതിവിഷയങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ ഇടംപിടിച്ചെങ്കിലും, അനുപമയുടെ പ്രകടനം നിരൂപകപ്രശംസ നേടി. അന്യഭാഷാ സിനിമകളിൽ തൻ്റെ കഴിവിന് ലഭിച്ച അംഗീകാരം മലയാള സിനിമയിൽ നിന്നും ലഭിക്കുന്നതിനുള്ള സാധ്യത ഈ ചിത്രം തുറന്നുനൽകിയെന്ന് അനുപമ ആരാധകർ വിശ്വസിക്കുന്നു. തൻ്റെ കരിയറിലെ വളർച്ചയ്ക്ക് സഹായകമായവർക്കും വിമർശിച്ചവർക്കും നന്ദി പറഞ്ഞുകൊണ്ട്, താൻ ഇപ്പോൾ കൂടുതൽ വിവേകത്തോടെയാണ് സിനിമകൾ തിരഞ്ഞെടുക്കുന്നതെന്ന് അനുപമ പറയുന്നു.

ADVERTISEMENTS