Advertisement
Home MOVIES Malayalam അഡ്ജസ്റ്റ് മെന്റ് ഓഫർ വന്നപ്പോൾ പ്രതികരിച്ചത് ഇങ്ങനെ തുറന്നു പറഞ്ഞ ഗായത്രി സുരേഷ്

അഡ്ജസ്റ്റ് മെന്റ് ഓഫർ വന്നപ്പോൾ പ്രതികരിച്ചത് ഇങ്ങനെ തുറന്നു പറഞ്ഞ ഗായത്രി സുരേഷ്

59
ADVERTISEMENTS

കുഞ്ചാക്കോ ബോബൻ നായകനായി എത്തിച്ചേരാൻ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയ താരമാണ് ഗായത്രി സുരേഷ്. ഏതൊരു പുതുമുഖനായികയും കൊതിക്കുന്ന തരത്തിലുള്ള പ്രകടനമാണ് ആദ്യ ചിത്രത്തിൽ താരത്തിന് കാഴ്ച വയ്ക്കാൻ സാധിച്ചത്. എന്നാൽ പിന്നീട് സിനിമയിൽ അത്ര നല്ല സ്വീകാര്യതയുള്ള താരത്തിന് ലഭിച്ചിരുന്നത്..

കൂടുതലായും ട്രോളുകളുടെ ഭാഗമായി താരം മാറുകയായിരുന്നു ചെയ്തത്. ഒരഭിമുഖ്യത്തിൽ തനിക്ക് പ്രണവ് മോഹൻലാലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്നും പറഞ്ഞതോടെ പിന്നീട് ട്രോളുകളുടെ പൊടിപൂരം ആയിരുന്നു താരത്തിന് ലഭിച്ചത്.

അതോടൊപ്പം ട്രോളുകൾ നിർത്തലാക്കണം എന്ന് പറഞ്ഞുകൊണ്ട് താരം രംഗത്ത് വരികയും മുഖ്യമന്ത്രിയോട് ഈ ആവശ്യം ലൈവിൽ വന്ന ഉന്നയിക്കുകയും ചെയ്തിരുന്നു. അതോടെ താരത്തിന് വളരെ വ്യത്യസ്തമായി തരത്തിലുള്ള ട്രോളുകൾ ആയിരുന്നു ലഭിച്ചിരുന്നത്.

ADVERTISEMENTS
READ NOW  വിജയും തൃഷയും തമ്മിൽ പ്രണയം എന്ന ഗോസിപ്പിന് 15 വർഷത്തെ പഴക്കമുണ്ട്. അതിന് ആക്കം കൂട്ടുകയാണ് ഈ പുതിയ വാർത്ത.

പിന്നീട് അത്തരം ട്രോളുകളുമായി വല്ലാതെ അടുത്തിടപഴകാൻ താരം പഠിച്ചു എന്ന് പറയുന്നതാണ് സത്യം. ഈ മേഖലയിൽ ഏറ്റവും കൂടുതൽ നമ്മൾ കേട്ടുവരുന്ന ഒരു കാര്യമാണ് അവസരത്തിനായി അഡ്ജസ്റ്റ്മെന്റുകൾ ചെയ്യേണ്ടി വരും എന്ന് പറയുന്നത്.

എത്ര വലിയ നായികമാർ ആണെങ്കിലും ഈ ഒരു ചോദ്യം നേരിടാത്തവരായി അധികം ആരും ഉണ്ടാവില്ല. ഈയൊരവസ്ഥയിലൂടെ ഗായത്രി സുരേഷും കടന്നു പോയിട്ടുണ്ടെന്നാണ് പറയുന്നത്. അഡ്ജസ്റ്റ്-മെന്റ്കൾക്ക് ഉള്ള ഓഫറുകൾ ആരെങ്കിലും നൽകിയിട്ടുണ്ടോ എന്നുള്ള ചോദ്യത്തിന് ആയിരുന്നു താരം മറുപടി പറഞ്ഞത്.

സിനിമാരംഗം എന്നത് ഒരു ഗ്ലാമർ ലോകം ആണ് അവിടെ തീർച്ചയായും ഇത്തരത്തിലുള്ള ചോദ്യങ്ങളും ഓഫറുകളും വരും. അത്തരം ചോദ്യങ്ങളിലൂടെ കടന്നുപോകാത്തവരായി ചിലപ്പോൾ ആരുമുണ്ടായിരിക്കില്ല. നമുക്ക് താല്പര്യമില്ലെങ്കിൽ ഇല്ല എന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളെ അവിടെയുള്ളൂ.

അല്ലാതെ നമ്മളെ ഫോഴ്സ് ചെയ്ത ആരും ഒന്നും ചെയ്യിപ്പിക്കില്ല. ഇങ്ങനെ കൂൾ ആയി ആയിരുന്നു ഈയൊരു ചോദ്യത്തിന് ഗായത്രി മറുപടി നൽകിയത്. താരത്തിന്റെ മറുപടി വളരെയധികം തന്നെ ശ്രെദ്ധ ഇടുകയും ചെയ്തിരുന്നു.

READ NOW  ലാലിന്റെ ആ സ്വഭാവം അഭിനയിക്കുമ്പോൾ നമുക്ക് വളരെ പ്രയാസമുണ്ടാക്കും: വെളിപ്പെടുത്തലുമായി സിദ്ദിഖ്

തന്നോട് പല നിർമ്മാതാക്കളും അവസരത്തിനായി വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ഗായത്രി സുരേഷ് പറയുന്നു. അത്തരത്തിലുള്ള ആവശ്യം ഉന്നയിച്ചു പലരും മെസ്സേജ് അയച്ചിട്ടുണ്ട്. ചിലർ അയക്കുന്ന മെസ്സേജ് ഇങ്ങനെയാണ്’ നീ അതിനു തയ്യാറാണോ .. എന്ന തരത്തിലുള്ള മെസ്സേജ് ആണ് അയക്കാറുള്ളത് . താൻ അതിനു പ്രതികരിക്കില്ല അത്തരത്തിലുളള ചോദ്യം വരുന്നതോടെ ഞാൻ ആ സംസാരം അവസാനിപ്പിക്കാറാണ് ഉള്ളത് . ഗായത്രി പറയുന്നു. എന്താണുവും തരാം മെസ്സേജുകൾക്ക് മറുപതി നൽകാത്തത് എന്ന ചോദ്യത്തിന് അതാണ് അവർക്കുള്ള ഏറ്റവും ബെസ്റ് മറുപടി എന്ന് ഗായത്രി പറയുന്നു.

ഒട്ടുമിക്ക നടികളും ഇത്തരം ചോദ്യങ്ങളോട് പ്രതികരിക്കുന്നത് വളരെ ഡിപ്ലോമാറ്റിക് ആയിട്ടുള്ള രീതിയിലാണ്. അത്തരം ആളുകൾക്കിടയിൽ ഒരു വ്യത്യസ്തയായി മാറുകയാണ് ഗായത്രി എന്നാണ് പലരും പറയുന്നത്. നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ച് ധൈര്യപൂർവ്വം പറയാൻ കാണിച്ചതായി ധൈര്യത്തെ ആളുകൾ അംഗീകരിക്കുന്നുണ്ട്.

READ NOW  അമേരിക്കയിൽ പോയി സമരം ചെയ്തു ജോയ് മാത്യു - നന്ദി പറഞ്ഞു അമേരിക്കൻ താര സംഘടന സാഗ ആഫ്ടറ -രസകരമായ പോസ്റ്റ് വൈറൽ
ADVERTISEMENTS
Previous articleഓൺലൈൻ ക്ലാസിനിടെ വിദ്യാർത്ഥികളുടെ അശ്‌ളീല കമെന്റിനു ബയോളജി ടീച്ചർ നൽകിയ കിടിലൻ മറുപടി – വീഡിയോ കാണാം
Next articleഅമൃതയെ പിന്തുണച്ച് ഗോപി സുന്ദർ
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.