അന്ന് റൂമിൽ ചെല്ലുമ്പോൾ അയാൾ കുളിച്ച് കുട്ടപ്പനായി പൗഡറൊക്കെ ഇട്ട് നില്‍ക്കുകയായിരുന്നു- പിന്നെ ഉണ്ടായത് – സൂര്യ മേനോൻ തുറന്നു പറഞ്ഞത്.

162

ബിഗ് ബോസ് മലയാളം സീസൺ ത്രീയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ സൂര്യ ജെ മേനോൻ, തന്റെ ജീവിതത്തിലെ ഒരു വേദനാജനകമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ്. നർത്തകിയും ഡിജെയുമായ സൂര്യയ്ക്ക് സിനിമയിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്.

ഒരു അഭിമുഖത്തിൽ സൂര്യ വെളിപ്പെടുത്തിയത്, താൻ അനുഭവിച്ച കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ചാണ്. ഒരു സിനിമയിൽ അഭിനയിക്കാൻ പോയ സൂര്യയെ ഡയറക്ടർ രാത്രി റൂമിലേക്ക് വിളിച്ചു. ഡയറക്ടർ അശ്ലീലമായി പെരുമാറിയെന്നും സൂര്യ പറയുന്നു.

ADVERTISEMENTS
   

രണ്ട് നായികമാരുള്ള ഒരു സിനിമയിലെ ഒരു നായികയായിട്ടാണ് തന്നെ വിളിച്ചത്. ചെന്നപ്പോൾ തനിക്ക് ഒരു ഫോർസ്റ്റാർ ഹോട്ടലിലാണ് ആദ്യം റൂമൊക്കെ ഒരുക്കിയിരുന്നത്. വളരെ സ്നേഹത്തോടെയാണ് തന്നോട് സംവിധായകൻ സംസാരിച്ചത്. പക്ഷേ അയാളുടെ ഉള്ളിൽ മറ്റൊരു ഉദ്ദേശം ഒളിപ്പിച്ചു കൊണ്ടാണെന്ന് അന്നേരം തങ്ങൾ അറിഞ്ഞിരുന്നില്ല. താനും അമ്മയും കൂടിയായിരുന്നു ഷൂട്ടിങ്ങിന് പോയിരുന്നത്.

രാത്രിയായപ്പോൾ സംവിധായകൻ പറഞ്ഞു സൂര്യ ഒന്ന് റൂമിലേക്ക് വരണം എന്ന്. തിരക്കഥയെ കുറിച്ച് ചില കാര്യങ്ങൾ വിശദമായി സംസാരിക്കാൻ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. താനും അമ്മയും കൂടിയാണ് റൂമിലേക്ക് പോയത്. പക്ഷേ അത് സംവിധായകൻറെ പ്രതീക്ഷകളെ അസ്തമിക്കുന്ന ഒന്നായിരുന്നു. താൻ ഒറ്റയ്ക്ക് ചെല്ലും എന്നാണ് അദ്ദേഹം കരുതിയത്. താനും അമ്മയും കൂടി ചെന്നപ്പോൾ തന്നെ അദ്ദേഹം ചോദിച്ചു എന്തിനാണ് അമ്മയെ കൂട്ടിയത് എന്ന്. അപ്പോൾ ഞാൻ ചോദിച്ചു അമ്മ വന്നതു കൊണ്ട് എന്താണ് കുഴപ്പം സാറ് എന്ന്.

അപ്പോഴാണ് ശ്രദ്ധിക്കുന്നത് അയാൾ കുളിച്ച് കുട്ടപ്പനായി പൗഡറൊക്കെ ഇട്ട് മുറിയിൽ ആകെ അത്തർ ഒക്കെ പൂശി നിൽക്കുകയാണ്. ഞങ്ങൾക്ക് അയാളുടെ ഉദ്ദേശം മനസ്സിലായി. അപ്പോൾ അയാൾ പറഞ്ഞു ഒരു കാര്യം ചെയ്യൂ ഞാൻ കുറച്ചു കഴിഞ്ഞ് വിളിക്കാം ഇപ്പോൾ ഒരു അർജന്റ് മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു തങ്ങളെ പറഞ്ഞുവിട്ടു. അതോടെ ഞങ്ങൾക്ക് കാര്യം മനസ്സിലായി. അമ്മയ്ക്ക് എത്രയും പെട്ടെന്ന് തിരികെ പോകണം എന്നായിരുന്നു അതിനു ശേഷമുള്ള അവസ്ഥ. അടുത്തദിവസം മുതൽ ഷൂട്ടിങ്ങിന് എത്തുമ്പോൾ വളരെ പരുഷമായി ആണ് അയാൾ സംസാരിച്ചത്. താൻ ചെയ്തതെന്നും ഒക്കെ ആകുന്നില്ല എന്നും ടേക്ക് ഒന്നും ശരിയാകുന്നില്ല എന്നും തന്നെ കുറ്റപ്പെടുത്തി കൊണ്ടേയിരുന്നു.

ഇടയ്ക്ക അയാൾ തന്നെ വിളിച്ച് ഒരു സൈഡിൽ മാറ്റി നിർത്തിയിട്ട് പറഞ്ഞു തന്നോട് ഇന്നലെ രാത്രി ഒറ്റയ്ക്ക് റൂമിലേക്ക് വരാനല്ലേ പറഞ്ഞത്. അപ്പോൾ തന്നെ ഞാൻ പറഞ്ഞു സാർ ഞാൻ ഒറ്റയ്ക്കൊന്നും അങ്ങനെ റൂമിലേക്ക് വരുമെന്ന് പ്രതീക്ഷിക്കേണ്ട. അത് അദ്ദേഹത്തിന് ഇഷ്ടമായില്ല. ഒരാഴ്ചയോളം ഷൂട്ട് ചെയ്തതിനുശേഷം തന്നോട് പറഞ്ഞു പൊയ്ക്കൊള്ളാൻ പറഞ്ഞു. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാം എന്ന്. തനിക്ക് യാതൊരു പ്രതിഫലവും തരാതെയാണ് ഒരാഴ്ച ഷൂട്ട് ചെയ്യിപ്പിച്ചത്.

അങ്ങനെ പറഞ്ഞപ്പോൾ തന്നെ ഇനി തിരിച്ചു വിളിക്കാൻ പോകുന്നില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. ആ സിനിമ റിലീസ് ആയപ്പോൾ തന്റെ സുഹൃത്തുക്കൾ ആദ്യം പോയി കണ്ടിരുന്നു. അപ്പോഴാണ് ചതി മനസ്സിലാകുന്നത്. തന്നെ വച്ച് ഷൂട്ട് ചെയ്ത ഭാഗങ്ങളെല്ലാം ഒഴിവാക്കിയിരുന്നു .ഒരു ആൾക്കൂട്ടത്തിനിടയിൽ താൻ നിൽക്കുന്നത് മാത്രമാണ് ആകെ ഉണ്ടായിരുന്നതെന്നും ദുരുദ്ദേശത്തോടെ മാത്രമാണ് തന്നെ അതിലേക്ക് വിളിച്ചതെന്ന് അത് നടക്കാതായതിന്റെ പ്രതിഷേധമാണ് അയാൾ കാണിച്ചതെന്നും സൂര്യ ജെ മേനോൻ പറയുന്നു . ആരാണ് ആ സംവിധായകനെന്നോ സിനിമയായിരുന്നു അതെന്നോ താരം വ്യക്തമാക്കിയിരുന്നില്ല.

സൂര്യയുടെ ഈ തുറന്നുപറച്ചിൽ സിനിമാ വ്യവസായത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന പല പ്രശ്നങ്ങളിലേക്കും വെളിച്ചം വീശുന്നു. തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് സൂര്യ മറ്റുള്ളവർക്ക് പ്രചോദനമായിട്ടുണ്ട്.

ഈ സംഭവം സിനിമാ വ്യവസായത്തിലെ അധികാര ദുരുപയോഗത്തെക്കുറിച്ചും നിയമസംവിധാനങ്ങളുടെ അപര്യാപ്തതയെക്കുറിച്ചും ചർച്ചകൾക്ക് വഴിതുറന്നു. സ്ത്രീകൾ സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയുന്ന ഒരു സിനിമാ വ്യവസായം നിർമ്മിക്കേണ്ടതിന്റെ ആവശ്യകത ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നു.

ADVERTISEMENTS
Previous articleആ മോശം സ്പർശനത്തിനു ശേഷം ആ നിറത്തോടു വെറുപ്പും ഭയവുമായിരുന്നു – ഞെട്ടിക്കുന്ന സംഭവം പറഞ്ഞു ഐശ്വര്യ ലക്ഷ്മി.
Next articleഒരുപാടു പെൺകുട്ടികളെ ദ്രോഹിച്ചിട്ടുണ്ട് – ഇവനെ ആരെങ്കിലും അടിച്ചു കൊല്ലണം – ദിലീപിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ആർ സുകുമാരൻ