മീഡിയാസിന് മുൻപിൽ പറഞ്ഞതെല്ലാം കള്ളം -എന്നെ അത്രക്കും സ്നേഹിച്ച രാഹുലേട്ടനെ കുറിച്ച് മീഡിയസിനു മുൻപിൽ കള്ളം പറഞ്ഞത്തിൽ വലിയ കുറ്റബോധം -പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ വൻ ട്വിസ്റ്റ്

97

കോഴിക്കോട് പന്തിരങ്കാവ് ഗാർഹിക പീഡനക്കേസിൽ വലിയ ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. ഭർത്താവ് വിവാഹം കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞു തന്നെ ക്രൂരമായി മർദ്ദിക്കുകയും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുകയും ചെയ്തു എന്നു മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞതെല്ലാം പച്ചക്കള്ളം ആണെന്നും തന്റെ കുടുംബാംഗങ്ങൾ പറഞ്ഞത് മൂലമാണ് അങ്ങനെ ചെയ്തതെന്നും വെളിപ്പെടുത്തിക്കൊണ്ട് പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരി ഇപ്പോൾ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്.

സ്വന്തം ഭർത്താവ് സ്ത്രീധനം ചോദിച്ചു തന്നെ മർദ്ദിച്ചു എന്നത് അടക്കം വലിയ തോതിലുള്ള ആരോപണങ്ങൾ ആയിരുന്നു നേരത്തെ യുവതി ഭർത്താവായ രാഹുലിനെതിരെ ഉന്നയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആ സംഭവങ്ങളെല്ലാം തീർത്തും നുണയാണെന്നും അതെല്ലാം തന്റെ വീട്ടുകാരുടെ പ്രഷർ മൂലം ചെയ്തതാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് തന്റെ യൂട്യൂബ് ചാനലിലൂടെ യുവതി രംഗത്തെത്തിയിരിക്കുകയാണ്. ആദ്യ വിവാഹം മറച്ചുവെച്ചു കൊണ്ട് യുവാവ് വിവാഹം കഴിച്ചു എന്നുള്ള തരത്തിലായിരുന്നു ആദ്യം ആരോപണം. എന്നാൽ ആദ്യ വിവാഹത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും തന്നോട് ഭർത്താവ് പറഞ്ഞിരുന്നു .

ADVERTISEMENTS
   

സ്ത്രീധനമായി 150 പവൻ ചോദിച്ചു എന്നുള്ളതൊക്കെ കള്ളമാണെന്നും ആദ്യ വിവാഹത്തെ കുറിച്ച് അറിവുണ്ടായിരുന്നു വാഹ മോചനത്തിനുശേഷം മതി വിവാഹമെന്ന് പറഞ്ഞ രാഹുലിനോട് അത് അങ്ങനെയല്ല അതിനുമുമ്പ് തന്നെ വിവാഹം കഴിക്കാം എന്ന് പറഞ്ഞത് താനാണെന്നും യുവതി വെളിപ്പെടുത്തുന്നത്.

യുവതിയുടെ വാക്കുകൾ ഇങ്ങനെ …

സത്യം എല്ലാവരും അറിഞ്ഞില്ലെങ്കിൽ ആ ഒരു കുറ്റബോധം കയറി ഞാൻ എൻറെ ജീവിതം ഇങ്ങനെ ജീവിച്ചു തീർക്കും പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞതല്ലാം നുണയാണ് അതുകൊണ്ടാണ് ഇക്കാര്യങ്ങൾ ഞാനിവിടെ വെളിപ്പെടുത്തുന്നത് നീമ ഹരിദാസ് എന്ന യുവതി തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്ന കാര്യങ്ങളാണ് ഇത്.

ഭർത്താവിനെതിരെ പോലീസിനോടും മീഡിയയോടും കുറെയധികം നുണകൾ താൻ പറഞ്ഞു. എന്നെ അത്രയധികം ഇഷ്ടപ്പെട്ട സ്നേഹിച്ച പരിഗണിച്ച് എൻറെ രാഹുലേട്ടനെതിരെ അങ്ങനെയൊക്കെ പറയേണ്ടി വന്നതിൽ എനിക്ക് വലിയ കുറ്റബോധമുണ്ട്ഒരിക്കൽപോലും അത് ചെയ്യാൻ പാടില്ലാത്ത ഒരു തെറ്റാണ് എൻറെ ഭാഗത്തുനിന്നും ഉണ്ടായത്ആവശ്യമില്ലാത്ത കുറെ തെറ്റായ ആരോപണങ്ങൾ ഞാൻ രാഹുലേട്ടന്റെ തലയിൽ വച്ചു കൊടുത്തിരുന്നു.

ഇതെല്ലാം എൻറെ തെറ്റാണ് എൻറെ മാത്രം തെറ്റാണ്തന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെ ഭാഗത്തുനിന്ന് ഉള്ള നിർബന്ധമായിരുന്നു. ഇങ്ങനെ സ്ത്രീധനത്തിന്റെ പേര് പറയണമെന്നും അതിന്റെ പേര് പറഞ്ഞാണ് മർദ്ദിച്ചതെന്നും അത്തരം കാര്യങ്ങളൊക്കെ പറയണമെന്ന് വീട്ടുകാർ നിർബന്ധിച്ചു. എന്നാൽ തനിക്ക് ഇത്തരം നുണകൾ പറയാൻ താല്പര്യമില്ല അതിനൊന്നും തനിക്ക് താല്പര്യമില്ല താൻ ആവർത്തിച്ച് വീട്ടുകാരോട് പറഞ്ഞതാണ്. എന്നാൽ ആത്മഹത്യ ഭേഷായി മുഴക്കി അവർ തന്നെ കൊണ്ട് പറയിച്ചിരുന്നു.

എന്ന് അന്ന് എന്ത് ചെയ്യണം എന്ന് അറിയാൻ പറ്റാത്ത ഒരു അവസ്ഥയായിരുന്നു തന്നെ ഒരു രീതിയിൽ ബ്രെയിൻ വാഷ് ചെയ്തു പേരൻസ് സൂയിസൈഡ് ചെയ്യുന്ന പറഞ്ഞ് ഭീഷണിപ്പെടുത്തി പറഞ്ഞത് എന്ന് യുവതി പറയുനു

ഞാൻ രാഹുലേയത്തിന് ഇപ്പോൾ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.

കല്യാണത്തിന് മുന്നേ തന്നെ മറ്റൊരു വിവാഹം രജിസ്റ്റർ ചെയ്തിരുന്ന കാര്യം രാഹുൽ തന്നോട് തുറന്നു പറഞ്ഞിരുന്നു എന്ന് യുവതി പറയുന്നു. കല്യാണത്തിന് മുന്നേ ഡിവോഴ്സ് കിട്ടും എന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു രാഹുൽ അത് തന്നോട് പറഞ്ഞിരുന്നു. പക്ഷേ ദൗർഭാഗ്യവശാൽ അത് കിട്ടിയിരുന്നില്ല.ഡിവോഴ്സ് കിട്ടാത്തതുകൊണ്ട് നമുക്ക് ഇനി ബന്ധം മുന്നോട്ടു കൊണ്ടുപോകേണ്ട ഡിവോഴ്സ് കിട്ടിയിട്ട് മതിയെന്ന് രാഹുൽ തന്നോട് പറഞ്ഞിരുന്നു എന്ന് ഇവര് പറയുന്നു.പക്ഷേ താനാണ് രാഹുലേട്ടനെ നിർബന്ധിച്ച് ഈ വിവാഹത്തിലേക്ക് കൊണ്ടുവന്നതെന്ന് യുവതി പറയുന്നു.

തന്റെ കല്യാണത്തിന്റെ നിത്യ ചിലവടക്കം തൻറെ വസ്ത്രങ്ങൾ അടക്കം എല്ലാം രാഹുലാണ് വാങ്ങിയത് എന്നും അങ്ങനെയുള്ള എല്ലാ ചെലവുകളും വഹിച്ചതും രാഹുൽ ആണെന്നാണ് യുവതി ഇപ്പോൾ പറയുന്ന്നു. രാഹുൽ തന്നെ തല്ലി എന്നുള്ളത് സത്യമാണ്. തങ്ങൾ തമ്മിൽ ഒരു ചെറിയ വഴക്കുണ്ടായതിന്റെ പേരിലാണ് തല്ലിയത്. രണ്ടുപ്രാവശ്യം രാഹുൽ തല്ലിയിരുന്നു അതിനു ശേഷം താൻ ബാത്റൂമിൽ പോയി അപ്പോൾ മറിഞ്ഞു വീണതാണ് അങ്ങനെയാണ് തൻറെ നെറ്റിയിൽ മുഴ വരുന്നത്.

അപ്പോൾ നേരെ തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി എന്നിട്ട് രാഹുൽ അത് ഡോക്ടറോടും പറഞ്ഞിരുന്നു താൻ തല്ലിയതാണ് എന്ന് തല്ലിയപ്പോൾ ബാത്റൂമിൽ പോയി വീണതാണ് എന്ന് ഡോക്ടറോട് പറഞ്ഞിരുന്നു, തിരികെ വീട്ടിൽ വന്നപ്പോൾ രണ്ടുപേരും കാര്യങ്ങൾ സംസാരിച്ചു കോംപ്രമൈസ് ചെയ്തിരുന്നു. തന്റെ ഭാഗത്തുണ്ടായിരുന്ന മിസ്റ്റേക്ക് എന്ന് പറയുന്നത് താൻ മാട്രിമോണിയിൽ ഒരു വർഷമായിട്ട് അക്കൗണ്ട് ഉണ്ടായിരുന്നു ആ സമയത്ത് പരിചയപ്പെട്ട രാഹുലേട്ടൻ വരുന്നതിനു മുൻപ് സന്ദീപ് എന്ന ഒരാളെ പരിചയപ്പെട്ടിരുന്നുഅവരുമായിട്ട് ഉണ്ടായിരുന്ന കോൺടാക്ട് ഉണ്ടായിരുന്നു. മാട്രിമോണിയിൽ വച്ച് സംസാരിച്ചിരു.ന്നു രാഹുൽ ലൈഫിലേക്ക് വരുന്നതിനു മുമ്പാണ് അയാളോട് സംസാരിച്ചിരുന്നത്. ആ ബന്ധത്തിൽ തനിക്ക് താല്പര്യം ഇല്ലായിരുന്നു . അത് കക്ഷിയോട് താൻ പറഞ്ഞിരുന്നു.അയാൾക്ക് തന്നോട് ഒരു ചെറിയ താല്പര്യം ഉണ്ടായിരുന്നു .

പിന്നീടാണ് രാഹുൽ തന്റെ ലൈഫിലേക്ക് കടന്നുവരുന്നത്എന്നാൽ തന്റെ കല്യാണം കഴിഞ്ഞ കാര്യം അറിഞ്ഞപ്പോൾ സന്ദീപ് തനിക്ക് ഇൻസ്റ്റഗ്രാമിൽ മെസ്സേജ് ഇട്ടിരുന്നു. തന്റെ കല്യാണം കഴിഞ്ഞല്ലേ എനിക്ക് സഹിക്കാൻ പറ്റുന്നില്ല. അതിനുശേഷം വിളിക്കാൻ ശ്രമിച്ചിരുന്നു അത് കണ്ടപ്പോൾ രാഹുലേട്ടൻ ഞാൻ ചീറ്റ് ചെയ്തു എന്ന് ചിന്തിച്ച് വഴക്കുണ്ടാക്കി തല്ലുകയായിരുന്നു എന്ന് യുവതി പറയുന്നു. അത് തന്റെ ഭാഗത്തുള്ള ഒരു മിസ്റ്റേക്ക് ആയിരുന്നു എന്നാണ് പെൺകുട്ടി ഇപ്പോൾ പറയുന്നത്.

കേസിന് ബലം കിട്ടിക്കോട്ടെ എന്ന് കരുതി വക്കീൽ പറഞ്ഞത് കേട്ടാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചു എന്നും അതിൽ തനിക്ക് കുറ്റബോധം ഉണ്ടെന്ന് യുവതി പറയുന്നു. താനറിയാതെ കേസിൽ പല കാര്യങ്ങളും ബന്ധുക്കൾ ചെയ്തു ഒടുവിൽ അവർ പറഞ്ഞതുപോലെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കേണ്ടി വന്നു എന്ന് യുവതി പറയുന്നു . രാഹുലേട്ടനോടും കുടുംബത്തോടും മാതാപിതാക്കളോടും സുഹൃത്തുക്കളോടും താൻ മാപ്പ് പറയുന്നു എന്ന് യുവതി പറയുന്നു. ഈ വീഡിയോയുടെ പേരിൽ ഇനി തന്റെ വീട്ടുകാർ എനഗ്നെ പ്രതികരിക്കും എന്ന് തനിക്ക് അറിയില്ല എന്നും യുവതി പറയുന്നു.

ADVERTISEMENTS
Previous articleമോഹൻലാലിനെ കളിയാക്കാൻ ശ്രീനിവാസൻ ഒരുക്കിയ സിനിമയുടെ പരാജയം ശ്രീനിവാസന് കിട്ടിയ മറുപടി അല്ലെ ? മോഹൻലാലിൻറെ മറുപടി ഇങ്ങനെ
Next articleപ്രഭാസിന്റെ ബിഗ് ബഡ്ജറ്റ് ഹിറ്റ് ചിത്രം കൽക്കി 2898 AD യുടെ ഞെട്ടിക്കുന്ന ട്രെയ്‌ലർ കാണാം