തൻ്റെ വസ്ത്രങ്ങളേക്കാൾ മികച്ച വസ്ത്രം ആർക്കും ഉണ്ടാകരുത് ബാക്കിയുള്ളവരെല്ലാം അല്പം താഴ്ന്നു നിൽക്കണം: മമ്മൂട്ടിയെ കുറിച്ച് സൂര്യ ശ്രീകുമാർ പറഞ്ഞത്

7254

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി ക്ഷിപ്രകോപിയാണ് മമ്മൂട്ടി എന്ന് അദ്ദേഹത്തിൻറെ ഓപ്പണ് ജോലി ചെയ്ത പലരും വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം അഭിനയിച്ചവർക്കും ജോലി ചെയ്തവർക്കും പലർക്കും വ്യത്യസ്തമായ നിരീക്ഷണങ്ങളാണ് മമ്മൂട്ടിയെ കുറിച്ചുള്ളത്. സിനിമയിലെ പ്രശസ്ത കോസ്റ്യൂം ഡിസൈനറായ സൂര്യ ശ്രീകുമാർ മമ്മൂട്ടിയെ കുറിച്ച് നടത്തിയ ചില പരാമർശങ്ങൾ വലിയ തോതിൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു .

മമ്മൂട്ടിയുടെ കരിയറിൽ താനൊക്കെ വലിയ രീതിയിൽ സപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം ആഭിമുഖ്യത്തിൽ പറയുന്നുണ്ട്. ഏറ്റവും കൂടുതൽ ചിത്രങ്ങൾ കോസ്റ്യൂം ഡിസൈൻ ചെയ്തത് മമ്മൂട്ടിയോടൊപ്പം ഉള്ള ചിത്രങ്ങൾ ആയിരുന്നു. യവനിക മുതലുള്ള ചിത്രങ്ങൾ താൻ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്തിട്ടുണ്ട് എന്ന് സൂര്യ ശ്രീകുമാർ പറയുന്നു.

ADVERTISEMENTS
   

യവനികയുടെ സമയത്ത് ഒക്കെ തങ്ങൾ കൂട്ടുകാരെ പോലെ ആയിരുന്നുവെന്ന് അദ്ദേഹം പറയുന്നു ‘ആ രാത്രിയിൽ’ വർക്ക് ചെയ്യുമ്പോഴും യവനിക രാത്രി തുടങ്ങിയ നിരവധി ചിത്രങ്ങൾ മമ്മൂട്ടിയോടൊപ്പം ചെയ്തിട്ടുണ്ട് . അങ്ങനെ ‘സന്ദർഭം’ എന്ന ചിത്രം വരെ തങ്ങളിരുവരും അടുത്ത സുഹൃത്തുക്കളേ പോലെ ഇടപഴകി ജോലി ചെയ്തിട്ടുള്ളവരാണ് എന്ന് സൂര്യ ശ്രീകുമാർ പറയുന്നു.

സന്ദർഭം കഴിഞ്ഞതോടുകൂടി മമ്മൂട്ടി ആളാകെ മാറിയെന്നും പിന്നീട് സ്വന്തമായി പേഴ്സണൽ കോസ്റ്റ്യൂമർ ഒക്കെയായി മാറി. കണ്ടാൽ ചിരി മാത്രമായി ആ ബന്ധം ഒതുങ്ങി എന്ന് സൂര്യ ശ്രീകുമാർ പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ : മമ്മൂട്ടിയെ കുറിച്ച് പറയുകയാണെങ്കിൽ നല്ല മനുഷ്യനാണ്. അതല്ല എന്ന് ഞാൻ പറയില്ല. പക്ഷേ അദ്ദേഹത്തിന് ചില സമയത്ത് ആൾക്കാരെ തിരിച്ചറിയില്ല. എടുത്തടിച്ച് സംസാരിക്കും, ഇറങ്ങിപ്പോകും ശേഷം പിന്നെ തിരിച്ചു വിളിക്കും എന്നിട്ട് പറയും ഞാൻ പറഞ്ഞത് അല്പം ഓവർ ആയിപോയി അയാളെ തിരിച്ചു വിളിക്കൂ എന്ന്.

മമ്മൂട്ടിയുടെ സ്വഭാവം വ്യക്തമാക്കുന്നതിനായി സൂര്യ ശ്രീകുമാർ ഒരു സംഭവം വെളിപ്പെടുത്തുന്നുണ്ട്. ‘അരയന്നങ്ങളുടെ വീട്’ എന്ന ചിത്രം ചെയ്യുന്ന സമയത്ത് മമ്മൂട്ടി ആയിട്ടുള്ള പഴയ സംഭവം എല്ലാം മറന്നിട്ടാണ് ചിത്രം ചെയ്യാനായി എത്തിയിരിക്കുന്നത്. മമ്മൂട്ടി വന്ന എല്ലാ കാര്യങ്ങളിലും തലയിടും. കൂടെ ജോലി ചെയ്യുന്ന മറ്റ് ആർട്ടിസ്റ്റുകളുടെ കോസ്റ്റ്യൂം, ഓർണമെൻസ് അങ്ങനെയുള്ള എല്ലാ കാര്യങ്ങളും അദ്ദേഹത്തെ കൊണ്ട് കാണിക്കണം എന്ന് നിഷ്കർഷ മമ്മൂട്ടിക്കുണ്ട്. പണ്ട് തനിക്ക് അങ്ങനെ ഒരു അനുഭവം ഇല്ലായിരുന്നു. മമ്മൂട്ടി എന്നും അത്തരം കാര്യങ്ങളിൽ തലയിടാറില്ല. അദ്ദേഹത്തിൻറെ കോസ്റ്യൂം കൊണ്ട് കൊടുത്താൽ അത് ഇട്ടിട്ട് നല്ല അഭിപ്രായം പറയുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. പിന്നെ ആയപ്പോൾ ശരിയായില്ല തുണി അവിടെ പിടിക്കുന്നു ഇവിടെ പിടിക്കുന്നു അങ്ങനെ പറഞ്ഞു സ്ഥിരം കുറ്റങ്ങൾ പറയാൻ തുടങ്ങി.

മമ്മൂട്ടിയുടെ ആ സ്വഭാവം കൊണ്ട് തന്നെ താൻ മമ്മൂട്ടിൽ നിന്നും അകന്നു. മറ്റുള്ള ആൾക്കാരെയാണ് അദ്ദേഹത്തിന്റെ അടുത്തോട്ട് വിടാറുണ്ടായിരുന്നത്. കാരണം അദ്ദേഹം വളർന്നില്ലേ സൂപ്പർസ്റ്റാർ ആയല്ലോ, നമ്മൾ അന്നും കോസ്റ്റ്യൂമർ ആണ് ഇന്നും കോസ്റ്റ്യൂമർ ആണ്. നമ്മൾ കോസ്റ്യൂം ചെയ്യുന്നവർക്ക് വേറെ പുതിയ പുതിയ സ്ഥാനങ്ങൾ ഒന്നും ലഭിക്കാനില്ലല്ലോ സൂര്യ ശ്രീകുമാർ പറയുന്നു.

തന്നെ മമ്മൂട്ടി സെറ്റിൽ നിന്ന് ഇറക്കിവിടും എന്ന് പറഞ്ഞ ഒരു അനുഭവം തനിക്കുണ്ടെന്ന് സൂര്യൻ ശ്രീകുമാർ പറയുന്നു.

അരയന്നങ്ങളുടെ വീട് എന്ന് പറയുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് സമയത്താണ് അത് സംഭവിച്ചത്. ചിത്രത്തിലെ അഭിനേതാക്കൾ ആയ ബിന്ദു പണിക്കരുടെയും ലക്ഷ്മി ഗോപാലസ്വാമിയുടെയും വേഷവിധാനങ്ങൾ തന്നെ കാണിക്കണമെന്ന് മമ്മൂട്ടി നിർബന്ധം പിടിച്ചു. സംവിധായകൻ ലോഹിതദാസിനോട് ഞാൻ ചോദിച്ചു എന്തിനാണ് മറ്റുള്ളവരുടെ പോസ്റ്റും മമ്മൂക്കയെ കാണിക്കുന്നത് അദ്ദേഹം പറഞ്ഞത് ഒന്ന് കാണിച്ചു കൊടുത്തേക്കു എന്നാണ്. ഞാൻ ബിന്ദു പണിക്കരുടെ വസ്ത്രങ്ങൾ കൊണ്ട് പോയി കാണിച്ചു.അതിൽ വളരെ ഭംഗിയുള്ള ഒരു വസ്ത്രം ഉണ്ടായിരുന്നു. അത് ഒരു കാരണവശാലും കൊടുക്കരുത് എന്ന് മമ്മൂട്ടി പറഞ്ഞു ഇനി കൊടുത്താൽ ഇന്ന് വൈകിട്ട് തന്നെ നിന്നെ ഇവിടെ നിന്നും പായ്ക്ക് ചെയ്യുമെന്ന് മമ്മൂട്ടി പറഞ്ഞു. അപ്പോൾ തന്നെ അത് ഞാൻ ബിന്ദുവിന് കൊടുക്കും എന്ന് മനസ്സിൽ ഉറപ്പിച്ചു.

മമ്മൂട്ടിക്ക് തന്നേക്കാൾ നല്ല്ല വസ്ത്രങ്ങൾ ആർക്കും കൊടുക്കരുത് എന്നുണ്ട്. തുണയ്ക്ക് താഴെ നിൽക്കുന്ന വസ്ത്രങ്ങൾ മാത്രമേ മറ്റുളളവർക്ക് കൊടുക്കാവൂ എന്നുണ്ട്. അദ്ദേഹമ പറയുന്നു തന്നെക്കാൾ നല്ലൊരു വസ്ത്രം ഒരു കോസ്റ്യൂം ഡിസൈനർ ഇട്ടാലും അത് മമ്മൂട്ടിക്ക് പിടിക്കില്ല അങ്ങനെ അദ്ദേഹത്തിന്റെ കോസ്റ്യൂമർ ആയിരുന്ന മഹി എന്നയാളെ മമ്മൂട്ടി പുറത്താക്കിയിരുന്നു.സൂര്യ ശ്രീകുമാർ പറയുന്നു.

അടുത്ത ദിവസം താൻ കൊടുത്ത അതെ കോസ്റ്യൂം ഇട്ടു കൊണ്ടാണ് ബിന്ദു പണിക്കർ അഭിനയിച്ചത് ഒരു ഷോട്ട് കഴിഞ്ഞു ബിന്ദു പണികകർ അവിടെ ഇരിക്കുമ്പോൾ മമ്മൂട്ടി അവരോട് ചോദിച്ചു നീണ്ടു ഈ കോസ്റ്യൂം ബിന്ദു എടുത്തതാണോ എന്ന്. അപ്പോൾ അവർ പറഞ്ഞു അല്ല ഇവിടുത്തെ കോസ്റ്യൂമർ തന്നതാണ് എന്ന് . അപ്പോൾ അദ്ദേഹം എന്നെ തിരിഞ്ഞ് ഒന്ന് നോക്കി. ഒന്നും മിനിടിയില്ല അപ്പോൾ ഞാൻ കരുതി അപ്പോൾ തന്നെ പാക്ക് ചെയ്തു പോകാം എന്ന് ഞാനാ എല്ലാം തയാറാക്കി വച്ചിരിക്കുകയായിരുന്നു. എന്നാൽ ഒന്നും പറഞ്ഞില്ല. അന്നേരത്തെ ആ കുഴപ്പമേ ഉള്ളു പുള്ളി പിന്നെ അതങ്ങു വിടും .

അന്ന് ആ പടം തീരുന്നവരെ ഞാൻ ഉണ്ടായിരുന്നു. പക്ഷേ പിന്നെ ഒരു പടം അദ്ദേഹവുമായി ചെയ്തിട്ടില്ല. പിന്നെ ഉട്ടോപ്യയിലെ രാജാവ് എന്ന മമ്മൂട്ടി ചിത്രത്തിൽ വർക്ക് ചെയ്തിട്ടുണ്ട് അത് മറ്റൊരു കോസ്റ്യൂമർ പറഞ്ഞിട്ട് പോയതാണ് പക്ഷേ താൻ മമ്മൂട്ടിയയെ കാണാൻ പോയിട്ടില്ല എന്നും അദ്ദേഹം പറയുന്നു.

പുള്ളി ഒന്ന് കെട്ടിപ്പിടിക്കുന്നു സീൻ ഉണ്ടെങ്കിൽ നല്ല ഡ്രസ്സ് ആകണം അല്ലേൽ പുള്ളിക്ക് അലർജിയാണ്. ഒരു കൊച്ചിനെ എടുക്കുന്ന സീൻ ആയാലും ഏറ്റവും നള ഡ്രസ്സ് ആകണം അല്ലേൽ പ്രശ്നം ആണ്. ആ രാത്രി സിനിമയുടെ ഷൂട്ടിംഗ് സമായതൊകകെ അദ്ദേഹത്തോട് ദേഷ്യപ്പെട്ടിട്ടുണ്ട്. പക്ഷേ അന്നൊന്നും കുഴപ്പമൊന്നുമില്ല അതൊകകെ സൂപ്പർ സ്റ്റാറായിരുന്ന സമയമായിരുന്നില്ല അന്നൊക്കെ അതൊക്കെ ഒരു പ്രശ്നമായിരുന്നില്ല.

അരയന്നങ്ങളുടെ വീട്ടിൽ വച്ചുളള ആ സംഭവം തനിക്ക് വലിയ വിഷമം ഉണ്ടാക്കി കാരണം മമ്മൂക്ക എന്നോട് അങ്ങനെ ഒന്നും പറയരുത് അദ്ദേഹത്തിന്റെ കരിയറിൽ നമ്മലോകകി ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്. അദ്ധ്യ ചിത്രങ്ങളുടെ സമയത്തൊക്കെ എന്റെ പാത്രത്തിൽ നിന്ന് വരെ ആഹാരം എടുത്തു കഴിച്ചിട്ട് പോകുന്ന ആൾ ആയിരുന്നു. ആ മമ്മൂക്ക എന്നോട് അങ്ങനെ സംസാരിച്ചപ്പോൾ ഒരുപാട് സങ്കടം തോന്നി . സൂപ്പർ സ്റ്റാറായപ്പോൾ നമ്മൾ അതൊകകെ കേൾക്കാൻ ബാധ്യസ്ഥരായി അതാണ് സംഭവിച്ചത്. സൂര്യ ശ്രീകുമാർ എന്ന കോസ്റ്യൂം ഡിസൈനർ മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ADVERTISEMENTS
Previous article‘ലിയോ’ സിനിമ ദുരന്തമാണെന്ന രജനി ഫാൻസിന്റെ ട്വീറ്റ് ലത രജനികാന്ത് ലൈക്ക് ചെയ്തു…വാർത്ത സത്യമോ ? -Fact Check
Next articleഇപ്പോള്‍ നീ ബുർഖ ഇടണം നാമാസ് ചൊല്ലണം – വിവാഹ വേളയിൽ ഭാര്യയെയും വീട്ടുകാരെയും ഞെട്ടിച്ചു് ഷാരൂഖ് നടത്തിയ പ്രാങ്ക് – വീഡിയോ