Advertisement
Home MOVIES Malayalam രണ്ട് മണിക്കൂർ അഡ്ജസ്റ്റ് ചെയ്താൽ 25 ലക്ഷത്തിന്റെ കാർ നൽകാം എന്നും പറഞ്ഞു അയാൾ കയ്യിൽ...

രണ്ട് മണിക്കൂർ അഡ്ജസ്റ്റ് ചെയ്താൽ 25 ലക്ഷത്തിന്റെ കാർ നൽകാം എന്നും പറഞ്ഞു അയാൾ കയ്യിൽ പിടിച്ചു.വെളിപ്പെടുത്തി അഷിക

12389

സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ ആകുന്ന നിരവധി ആളുകളാണ് ഇന്നുള്ളത്. അത്തരത്തിൽ ഫോട്ടോഷൂട്ടുകളിലൂടെയും ഇൻസ്റ്റഗ്രാം റീലുകളിലൂടെയും ശ്രദ്ധ നേടിയിട്ടുള്ള നിരവധി താരങ്ങളുണ്ട്. അത്തരത്തിൽ ഉള്ള ഒരു താരമാണ് അഷിക അശോകൻ. നിഹാരം പെയ്ത രാവിൽ എന്ന മ്യൂസിക് വീഡിയോയിലൂടെ ആയിരുന്നു താരം ശ്രദ്ധ  നേടിയത് .

മിസ്സിംഗ്‌ ഗേൾ എന്ന സിനിമയിൽ പ്രധാന വേഷത്തിലെത്തിയ അഷിക ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ്  സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ഛ് നെ കുറിച്ച് തുറന്നു പറയുന്നത് അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ സിനിമയും മ്യൂസിക്കൽ ആൽബവുമെല്ലാം അഷികയ്ക്കു മികച്ച പ്രേക്ഷക പ്രീതിയാണ് നേടി കൊടുത്തത്.

മിസ്സിംഗ് ഗേൾ എന്ന സിനിമയ്ക്ക് ശേഷം തമിഴിൽ ഒരു ചിത്രത്തിൽ തനിക്ക് അവസരം ലഭിച്ചിരുന്നു എന്നും എന്നാൽ ഈ സമയത്ത് ചിത്രീകരണത്തിനായി പോകുന്ന സമയത്താണ് തന്നെ  സിനിമയിലേക്ക് വിളിച്ച വ്യക്തിയിൽ നിന്നും വളരെ മോശകരമായ ഒരു അനുഭവം തനിക്ക് ഉണ്ടായത് എന്നുമാണ് താരം പറയുന്നത്. തമിഴ് സിനിമയിലേക്ക് വിളിച്ച വ്യക്തി തന്നോട് മറ്റു മുന്‍നിര നടിമാരെ കുറിച്ച് വളരെ മോശമായ രീതിയിലായിരുന്നു പറഞ്ഞിരുന്നത്. സമാന്തയെയും നയൻതാരയെയും ഒക്കെ അയാളാണ് സിനിമയിൽ കൊണ്ടുവന്നത് എന്ന് വരെ അയാൾ പറഞ്ഞു.

ADVERTISEMENTS
READ NOW  എനിക്ക് പോലും ഇല്ലാത്ത പല ഗുണങ്ങളും വിനായകനുണ്ട് ; വിനായകൻ വളരെ അച്ചടക്കമുള്ള നടനാണ്; കഥയുമായി തന്നെ സമീപിക്കുന്നവരോട് മമ്മൂട്ടിക്ക് ഒന്നേ പറയാനുള്ളൂ

സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയിരിക്കുന്ന ,സിനിമയിൽ അഭിനയിക്കാൻ താല്പര്യമുള്ള എല്ലാ പെൺകുട്ടികളെയും താൻ കോൺടാക്ട് ചെയ്യാറുണ്ട് എന്നും അയാൾ പറയുന്നുണ്ട്. നടിസമന്തയെയും പ്രിയ ആനന്ദിനെയുമൊക്കെ  സിനിമയിലേക്ക് കൊണ്ടുവന്നത് ഇയാളാണ് എന്നാണ് അവകാശപ്പെടുന്നത്. അവരുടെ ഓഡിഷൻ വീഡിയോ തനിക്ക് കാണിച്ചുതരികയും ചെയ്തിരുന്നു. അങ്ങനെ നമ്മളെ വിശ്വസിപ്പിക്കുവാൻ പല കാര്യങ്ങളും ഇയാൾ ചെയ്യുന്നുണ്ട്. ഇൻഡസ്ട്രിയിൽ പല ആളുകളും ഇയാൾക്ക് കീഴിലാണ് എന്ന രീതിയിലാണ് ഇയാൾ സംസാരിക്കുന്നത്.

ലോകേഷ് കനകരാജിനെ വരെ പരിചയമുണ്ട് എന്ന് പറഞ്ഞതോടെ തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ പോവുകയാണ് എന്ന് താനും വിശ്വസിക്കുകയായിരുന്നു ചെയ്തത്. പൊള്ളാച്ചിയിൽ വച്ചുള്ള ഷൂട്ടിങ്ങിന് അയാളും തനിക്കൊപ്പം എത്തിയിരുന്നു. ആ സമയത്ത് നായകന്റെ റൂമിലായിരുന്നു അയാൾ താമസിച്ചിരുന്നത്. അയാൾ എന്നും രാത്രിയിൽ ഒരു മണി -രണ്ടു മണി സമയമാകുമ്പോൾ തന്റെ വാതിലിൽ വന്ന് മുട്ടുന്നത് പതിവായിരുന്നു.

READ NOW  സിദ്ദിഖിന് ഭ്രാന്താണ് എന്ന് മുകേഷും ജഗദീഷും ചേര്‍ന്ന് ഗീത വിജയനോട് പറഞ്ഞു വിശ്വസിപ്പിച്ചു - പിന്നെ നടന്നത്

ആ സമയത്ത് തനിക്ക് വല്ലാത്ത ബുദ്ധിമുട്ടായിരുന്നു അത് നൽകിയിരുന്നത്. നമ്മള്‍ നല്ല ആത്മവിശ്വാസത്തോടെ ഒരു ഷൂട്ടിനു തയ്യാറെടുക്കുമ്പോള്‍ ഇയാള്‍ വന്നു എപ്പോഴാ എന്നാ രീതിയില്‍ ചോദിച്ചിട്ട് പോകും  ഷൂട്ടിങ്ങിനു വേണ്ടിരിക്കുന്ന സമയത്താണ് ഒരിക്കൽ മോശമായി സംസാരിച്ചത്. താനൊരു രണ്ടു മണിക്കൂര്‍ ഒന്ന്  കണ്ണടയ്ക്കുകയാണെങ്കിൽ 25 ലക്ഷത്തിന്റെ കാറാണ് തനിക്ക് ലഭിക്കുന്നത് എന്നും രണ്ടു മണിക്കൂർ ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ മതി എന്നുമാണ് അയാൾ പറഞ്ഞത്. ഇത് കേള്‍ക്കുമ്പോള്‍ സഹതാപം ആണ് തോന്നുന്നത്.അയാളുടെ ഒപ്പം ഇവിടെ വരണം അവിടെ വരണം പച്ചക്കാന് ഓരോന്ന് സംസാരിക്കുന്നത്.

അവസാനം അയാളോട് കരഞ്ഞു കൊണ്ടാണു ഞാന്‍ പറഞ്ഞത് സിനിമ എനിക്ക് എന്റെ പാഷന്‍ ആണ് വലിയ ആഗ്രഹം ആണ് . അല്ലാതെ പണം ഉണ്ടാക്കാനുള്ള മാര്ഗ്ഗമായല്ല ഞാന്‍ ഇത് കാണുന്നത്. എന്റെ അമ്മ എന്നെ അങ്ങനെ അല്ല വളര്‍ത്തിയത് എന്ന്. അപ്പോള്‍ അയാള്‍ പറഞ്ഞ ഒരു കാര്യം ഉണ്ട് . എന്താണ് ഇതൊക്കെ കുറച്ചു കാലം കഴിഞ്ഞാല്‍ മണ്ണിനു അടിയിലേക്ക് പോകുന്നതല്ലെ ഇതൊക്കെ ഒരു മോറല്‍ ആണോ.

READ NOW  ജയറാമിനായി തിരക്കഥാകൃത് ഒരുക്കിയ സിനിമ സംവിധായകൻ മോഹൻലാലിന് നൽകി. ജയറാമിന് നഷ്ടമായത് കരിയറിലെ ഏറ്റവും മികച്ച ഹിറ്റ് - ജയറാമും ആ വേഷം നന്നാക്കുമായിരുന്നില്ലേ എന്താണ് നിങ്ങളുടെ അഭിപ്രായം?

പിന്നീട് അയാൾ തന്നോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ സംസാരിക്കാൻ സമ്മതിച്ചിരുന്നില്ല. അവസാനം അയാള്‍ എന്നെ ഇമോഷണലി ടോര്ച്ചര്‍ ചെയ്യാന്‍ തുടങ്ങി ഗതികെട്ട് താന്‍ അവിടെ ഉണ്ടായിരുന്ന സിനിമയുടെ അസിസ്ടന്റ്റ് ഡയരക്ടറോഡ്‌ ഇതിനെ കുറിച്ച് പറഞ്ഞു. അവര്‍ പിന്നീടു തനിക്ക് സംരക്ഷകരായി. അവസാന ദിവസം ഇയാള്‍ ഹോട്ടലില്‍ വചുഹ് തന്നെ കണ്ടു പെട്ടന്ന് വന്നു കയ്യില്‍ കയറി പിടിച്ചു അതോടെ നിയന്ത്രണം വിട്ടു താൻ അയാളെ അടിചു വലിയ സെന്‍ ആയി അതോടെ അസിസ്ടന്ദ് ഡയരക്ടര്‍ വന്നു ഇയാളെ തല്ലി അന്ന് ഓടിയതാണ് അയാള്‍ പിന്നെ കണ്ടിട്ടില്ല എന്നും നടി പറയുന്നു.

ADVERTISEMENTS